29 May 2013

പുസ്തകത്തിനിടയിൽ ഒളിപ്പിച്ച പ്രണയം!!!!


പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു പ്രണയം!!!!
ലോക പ്രശസ്ത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ ഒതല്ലോ എന്ന എന്നാ നോവൽ മലയാള പരിഭാഷ ഒരു കയ്യിലും,വിക്ടോറിയ എന്ന ഇംഗ്ലീഷ് നോവലിന്റെ പരി ഭാഷ മറ്റേ കയ്യിലുമേന്തി ചന്ദ്രഗിരി  സ്കൂളിലേക്ക്  അതിവേഗം ഞാൻ  ഓടി. ഇന്നാണ് അവൾ സ്കൂളിൽ നിന്നും ടി സി വാങ്ങി പോകുന്നത്.അവസാനമായി ഒന്ന് കാണണം.ഏതു പുസ്തകം ആയിരിക്കും അവൾ ഇതിൽ നിന്ന് സ്വീകരിക്കുന്നത്.അവൾ എനിക്ക് തരാൻ വെച്ചത് ഏതു പുസ്തകം ആയിരിക്കും.?ഓടുന്നതിനടിയിൽ സ്കൂൾ ഗ്രൗണ്ടിൽ കെട്ടി കിടിക്കുന്ന മഴ  വെള്ളത്തിൽ ചവിട്ടി എന്റെ വെള്ള യുനിഫോര്മിൽ പതിക്കുന്ന ചളി ഞാൻ ശ്രദ്ധിച്ചേ ഇല്ലേ.മനസ്സിലും മുഴുവാൻ അവളും കുറെ പുസ്തകങ്ങളും ഓർമകളും ആയിരുന്നു.
     
        കുറച്ചു കാലം മുൻപ്,ഒട്ടും അഹിംസ ഇല്ലാതെ കുട്ടികളെ നിഷ്കരുണം അടിച്ചു പരത്തുന്ന (ഞങ്ങൾ അഹിംസ വാദികൾ ആയതു കൊണ്ട് ഒരു കൈക്ക് അടി കിട്ടിയാൽ മറു കയ്യും കാണിച്ചു കൊടുക്കും)  രമേന്ദ്രന്മാഷിന്റെ ഗാന്ധിജിയും അദ്ധേഹത്തിന്റെ അഹിംസയും കുറിച്ചുള്ള  ക്ലാസ്സിൽ,ഗാന്ധിജിയുടെ സത്യാ അനെക്ഷണ പരീക്ഷണ എന്ന പുസ്തകം കൊണ്ട് വന്നാണ് നീല കണ്ണുകളുള്ള അവൾ എന്നെ ആദ്യമായി അതിശയിപ്പിച്ചത്.ഗാന്ധിജി അങ്ങനെ ഒരു പുസ്തകം എഴുതിയെന്നു പോലും അന്ന് ആദ്യമായി അറിയുന്ന ഞാൻ ,ആ പുസ്തകത്തെയും,അതിന്റെ ഉള്ളടക്കത്തെ പറ്റിയും അവൾ വാതോരാതെ ക്ലാസ്സിൽ വെച്ച് സംസാരിച്ചപ്പോൾ അവളോട്‌ വാല്ലാത്ത ആദരവ് തോന്നി.ആ പുസ്തകം അവളോട്‌ വായിക്കാൻ വാങ്ങി, ഒരു വായന ശീലം ഉള്ള ഒരാള് ആണ് ഞാൻ എന്ന് വരുത്തി തീർത്താൽ അവളോട്‌ അടുക്കുവാൻ എളുപ്പം ആണെന്ന് മനസ്സിലാക്കിയ ഞാൻ ആവശ്യ അറിയിച്ചു.സാധനങ്ങള്ക്ക് പകരം സാധനം കൈമാറുന്ന ബാർട്ടെർ  സമ്പ്രദായം പോലെ,പുസ്തകത്തിന്‌ പകരം പുസ്തകം എന്ന ഉപാധിയാണ് അവൾ വെച്ചത്.സ്കൂളിന്റെ അടുത്തുള്ള   വായന ശാലയിൽ പോയി ബോളോവ്യൻ വീര വിപ്ലവ നായകൻ  ചെഗുവേരയുടെ ജീവ ചരിത്രം അവൾക്കു നല്കി അഹിംസ വാദിയായ ഗാന്ധിജിയുടെ ആത്മ കഥ വാങ്ങി ഞങ്ങളുടെ ബന്ധത്തിന്   തുടക്കമിട്ടു.ആ ഭീമൻ പുസ്തകം കണ്ടപ്പോൾ തന്നെ വായിക്കാൻ മടി തോന്നി എങ്കിലും അവളോട്‌ ചർച്ച ചെയ്യാം എന്ന ചിന്തയിൽ പുസ്തകം വായിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഗാന്ധിജി യുടെ  വിക്രിതികൾ കണ്ടപ്പോൾ ആവേശം തോന്നി എങ്കിലും അഹിംസയിലേക്ക് ഗാന്ധിജി പോകുംതോറും വായാനക്കുള്ള ആവേശം കുറഞ്ഞു കുറഞ്ഞു വായന പാതി വഴിയിൽ ഉപേക്ഷിച്ചു.എങ്കിലും ഞങ്ങൾ പല പ്രമുഖന്മാരുടെയും പുസ്തകങ്ങള പരസ്പരം കൈമാറി ആ ബന്ധം ശക്തായി തുടർന്ന് കൊണ്ടിരുന്നു.ഗാന്ധിജിയുടെ അഹിംസയുടെയും,ചെഗുവേരയുടെ വിപ്ലവങ്ങല്ക്കും  ഇടയിൽ വൈകം മുഹമ്മദ്‌ ബഷീറിന്റെ നർമങ്ങൽ ആയിരുന്നു ആ നീല കണ്‍ മിഴിയ്ക്കിഷ്ടം.ബഷീറിന്റെ മനോഹരമായ കഥകള വായിച്ചു കൊണ്ട് പതിയെ വായന ശീലം എന്നിൽ വന്നു തുടങ്ങി.പുസ്തകങ്ങൾ കൈമാറി കാലം പോക്കുന്നതിനടയിൽ ഒരിക്കാൽ ഞാൻ പുസ്തകത്തിനിടയിൽ എന്റെ ഹൃദയം തിരുകി വെച്ചപ്പോൾ അവൾ വെച്ചത് അവളുടെ ജീവൻ തന്നെ ആയിരുന്നു.മനോഹമായ കവിതകൽ ആയി അവളുടെ ജീവതം വരച്ചു കാണിച്ചു.പ്രണയവും.  പിന്നെ പ്രണയ നോവലുകളിലേക്ക് വഴിമാറി ബന്ധം ആ പുസ്തകത്തിനിടയിൽ തിരികി വെച്ച് ഹൃദയവും ജീവനും തമ്മിൽ ആരോരുമറിയാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനടിയിലാണ് അത് സംഭവിച്ചത്.അവളുടെ കുടുംബം ദുബായിൽ സെറ്റിലാകാൻ പോകുന്നു.ഹൃദയം കീറി മുറിക്കാൻ പോകുന്നു.
   ഏതു പുസ്തകം ആയിരിക്കും അവൾ സ്വീകരിക്കുക.നായികയെ സംശയത്തോടെ കാണുന്ന നായകനുള്ള ഒതല്ലയൊ? അതോ പരസ്പരം ഒന്നിക്കാൻ കഴിയാതെ പോയ വിക്ടരിയയോ?അവൾ വിക്ടോറിയ തന്നെ സ്വീകരിച്ചു.അവൾ എനിക്ക് നല്കിയത് അലക്സ്‌ ടുമാസിന്റെ സാഹസിക പ്രണയ നോവല ദി കൌണ്ട് ഓഫ് മോന്റി ക്രിസ്ടോ ആണ്.പ്രിയ സഖിയെ കാണാതെ 20 വർഷകാൽ ഏകാന്ത തടവിൽ കഴിഞ്ഞ നായകൻറെ കഥ.അവൾ അത് ഏല്പ്പിച്ചു അവസാനമായി സ്കൂളിലെ ആ തണല മരവും,ഗേറ്റും കടന്നു   നടന്നു അകലുമ്പോൾ അവൾ തന്നെ പുസ്തകത്തിലെ പ്രണയ നായകനെ പോലെ അവൾ കാഴ്ചയിൽ നിന്ന്  മറയും വരെ വഴിയും നോക്കി നിന്നു.ചെറിയൊരു മഴ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണീർ തുള്ളി അവൾ കണ്ടിരിക്കില്ല.അവളുടെയും...

വാൽ കഷണം:മോണ്ടി ക്രിസ്ടോ കഥയിലെ നായകനെ പോലെ ഞാൻ പിന്നീട് അവളെ കാത്തിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ,സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പുസ്തകം എനിക്ക് തന്നിരുന്ന ആൾ  ഞാൻ കൊണ്ട് പോയ വിക്ടരിയയും,ഒത്താല്ലോക്കും വേണ്ടി വർഷങ്ങളോളം കാത്തിരിന്നുട്ടുണ്ടാവും .ഞാൻ പിന്നെ ആ വഴിക്ക് പോയെ ഇല്ല!!!!!!
ലോക പ്രശസ്ത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ ഒതല്ലോ എന്ന എന്നാ നോവൽ മലയാള പരിഭാഷ ഒരു കയ്യിലും,വിക്ടോറിയ എന്ന ഇംഗ്ലീഷ് നോവലിന്റെ പരി ഭാഷ മറ്റേ കയ്യിലുമേന്തി ചന്ദ്രഗിരി സ്കൂളിലേക്ക് അതിവേഗം ഞാൻ ഓടി. ഇന്നാണ് അവൾ സ്കൂളിൽ നിന്നും ടി സി വാങ്ങി പോകുന്നത്.അവസാനമായി ഒന്ന് കാണണം.ഏതു പുസ്തകം ആയിരിക്കും അവൾ ഇതിൽ നിന്ന് സ്വീകരിക്കുന്നത്.അവൾ എനിക്ക് തരാൻ വെച്ചത് ഏതു പുസ്തകം ആയിരിക്കും.?ഓടുന്നതിനടിയിൽ സ്കൂൾ ഗ്രൗണ്ടിൽ കെട്ടി കിടിക്കുന്ന മഴ വെള്ളത്തിൽ ചവിട്ടി എന്റെ വെള്ള യുനിഫോര്മിൽ പതിക്കുന്ന ചളി ഞാൻ ശ്രദ്ധിച്ചേ ഇല്ലേ.മനസ്സിലും മുഴുവാൻ അവളും കുറെ പുസ്തകങ്ങളും ഓർമകളും ആയിരുന്നു.

കുറച്ചു കാലം മുൻപ്,ഒട്ടും അഹിംസ ഇല്ലാതെ കുട്ടികളെ നിഷ്കരുണം അടിച്ചു പരത്തുന്ന (ഞങ്ങൾ അഹിംസ വാദികൾ ആയതു കൊണ്ട് ഒരു കൈക്ക് അടി കിട്ടിയാൽ മറു കയ്യും കാണിച്ചു കൊടുക്കും) രമേന്ദ്രന്മാഷിന്റെ ഗാന്ധിജിയും അദ്ധേഹത്തിന്റെ അഹിംസയും കുറിച്ചുള്ള ക്ലാസ്സിൽ,ഗാന്ധിജിയുടെ സത്യാ അനെക്ഷണ പരീക്ഷണ എന്ന പുസ്തകം കൊണ്ട് വന്നാണ് നീല കണ്ണുകളുള്ള അവൾ എന്നെ ആദ്യമായി അതിശയിപ്പിച്ചത്.ഗാന്ധിജി അങ്ങനെ ഒരു പുസ്തകം എഴുതിയെന്നു പോലും അന്ന് ആദ്യമായി അറിയുന്ന ഞാൻ ,ആ പുസ്തകത്തെയും,അതിന്റെ ഉള്ളടക്കത്തെ പറ്റിയും അവൾ വാതോരാതെ ക്ലാസ്സിൽ വെച്ച് സംസാരിച്ചപ്പോൾ അവളോട്‌ വാല്ലാത്ത ആദരവ് തോന്നി.ആ പുസ്തകം അവളോട്‌ വായിക്കാൻ വാങ്ങി, ഒരു വായന ശീലം ഉള്ള ഒരാള് ആണ് ഞാൻ എന്ന് വരുത്തി തീർത്താൽ അവളോട്‌ അടുക്കുവാൻ എളുപ്പം ആണെന്ന് മനസ്സിലാക്കിയ ഞാൻ ആവശ്യ അറിയിച്ചു.സാധനങ്ങള്ക്ക് പകരം സാധനം കൈമാറുന്ന ബാർട്ടെർ സമ്പ്രദായം പോലെ,പുസ്തകത്തിന്‌ പകരം പുസ്തകം എന്ന ഉപാധിയാണ് അവൾ വെച്ചത്.സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പോയി ബോളോവ്യൻ വീര വിപ്ലവ നായകൻ ചെഗുവേരയുടെ ജീവ ചരിത്രം അവൾക്കു നല്കി അഹിംസ വാദിയായ ഗാന്ധിജിയുടെ ആത്മ കഥ വാങ്ങി ഞങ്ങളുടെ ബന്ധത്തിന് തുടക്കമിട്ടു.ആ ഭീമൻ പുസ്തകം കണ്ടപ്പോൾ തന്നെ വായിക്കാൻ മടി തോന്നി എങ്കിലും അവളോട്‌ ചർച്ച ചെയ്യാം എന്ന ചിന്തയിൽ പുസ്തകം വായിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഗാന്ധിജി യുടെ വിക്രിതികൾ കണ്ടപ്പോൾ ആവേശം തോന്നി എങ്കിലും അഹിംസയിലേക്ക് ഗാന്ധിജി പോകുംതോറും വായാനക്കുള്ള ആവേശം കുറഞ്ഞു കുറഞ്ഞു വായന പാതി വഴിയിൽ ഉപേക്ഷിച്ചു.എങ്കിലും ഞങ്ങൾ പല പ്രമുഖന്മാരുടെയും പുസ്തകങ്ങള പരസ്പരം കൈമാറി ആ ബന്ധം ശക്തായി തുടർന്ന് കൊണ്ടിരുന്നു.ഗാന്ധിജിയുടെ അഹിംസയുടെയും,ചെഗുവേരയുടെ വിപ്ലവങ്ങല്ക്കും ഇടയിൽ വൈകം മുഹമ്മദ്‌ ബഷീറിന്റെ നർമങ്ങൽ ആയിരുന്നു ആ നീല കണ്‍ മിഴിയ്ക്കിഷ്ടം.ബഷീറിന്റെ മനോഹരമായ കഥകള വായിച്ചു കൊണ്ട് പതിയെ വായന ശീലം എന്നിൽ വന്നു തുടങ്ങി.പുസ്തകങ്ങൾ കൈമാറി കാലം പോക്കുന്നതിനടയിൽ ഒരിക്കാൽ ഞാൻ പുസ്തകത്തിനിടയിൽ എന്റെ ഹൃദയം തിരുകി വെച്ചപ്പോൾ അവൾ വെച്ചത് അവളുടെ ജീവൻ തന്നെ ആയിരുന്നു.മനോഹമായ കവിതകൽ ആയി അവളുടെ ജീവതം വരച്ചു കാണിച്ചു.പ്രണയവും. പിന്നെ പ്രണയ നോവലുകളിലേക്ക് വഴിമാറി ബന്ധം ആ പുസ്തകത്തിനിടയിൽ തിരികി വെച്ച് ഹൃദയവും ജീവനും തമ്മിൽ ആരോരുമറിയാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനടിയിലാണ് അത് സംഭവിച്ചത്.അവളുടെ കുടുംബം ദുബായിൽ സെറ്റിലാകാൻ പോകുന്നു.ഹൃദയം കീറി മുറിക്കാൻ പോകുന്നു.

   
ഏതു പുസ്തകം ആയിരിക്കും അവൾ സ്വീകരിക്കുക.നായികയെ സംശയത്തോടെ കാണുന്ന നായകനുള്ള ഒതല്ലയൊ? അതോ പരസ്പരം ഒന്നിക്കാൻ കഴിയാതെ പോയ വിക്ടരിയയോ?അവൾ വിക്ടോറിയ തന്നെ സ്വീകരിച്ചു.അവൾ എനിക്ക് നല്കിയത് അലക്സ്‌ ടുമാസിന്റെ സാഹസിക പ്രണയ നോവല ദി കൌണ്ട് ഓഫ് മോന്റി ക്രിസ്ടോ ആണ്.പ്രിയ സഖിയെ കാണാതെ 20 വർഷകാൽ ഏകാന്ത തടവിൽ കഴിഞ്ഞ നായകൻറെ കഥ.അവൾ അത് ഏല്പ്പിച്ചു അവസാനമായി സ്കൂളിലെ ആ തണല മരവും,ഗേറ്റും കടന്നു നടന്നു അകലുമ്പോൾ അവൾ തന്നെ പുസ്തകത്തിലെ പ്രണയ നായകനെ പോലെ അവൾ കാഴ്ചയിൽ നിന്ന് മറയും വരെ വഴിയും നോക്കി നിന്നു.ചെറിയൊരു മഴ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണീർ തുള്ളി അവൾ കണ്ടിരിക്കില്ല.അവളുടെയും...

വാൽ കഷണം:മോണ്ടി ക്രിസ്ടോ കഥയിലെ നായകനെ പോലെ ഞാൻ പിന്നീട് അവളെ കാത്തിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ,സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പുസ്തകം എനിക്ക് തന്നിരുന്ന ആൾ ഞാൻ കൊണ്ട് പോയ വിക്ടരിയയും,ഒത്താല്ലോക്കും വേണ്ടി വർഷങ്ങളോളം കാത്തിരിന്നുട്ടുണ്ടാവും .ഞാൻ പിന്നെ ആ വഴിക്ക് പോയെ ഇല്ല!!!!!!