08 February 2012

തിരികെ മടങ്ങുവാന്‍.....


ഇന്നലെയും ആ സ്വപ്നം ഞാന്‍ കണ്ടു.
മഞ്ഞില്‍ മൂടിയ തണുത്ത വെളുപ്പാന്‍ കാലം.മേല്പരംബിലെ ചാലിയങ്കോട്ടുള്ള എന്‍റെ വീടിലെ വരാന്തയിലെ കസേരയില്‍ ഞാന്‍ പത്രവും വായിച്ചിരിക്കുന്നു.തൊട്ടടുത്ത്‌ ഉമ്മയും ഉണ്ട്.വീടിന്റെ മുന്നിലുള്ള വിശാലമായ വയലും,ചന്ദ്രഗിരി പുഴയില്‍ രാവിലെ പൂഴി വാരാന്‍ പോകുന്ന തോണി മെല്ലെ ഒഴുകി പോകുന്നതും തെളിഞ്ഞു കാണുന്നുണ്ട്.മുന്നിലുള്ള ഇടുങ്ങിയ പഞ്ചായത്ത് റോഡിലൂടെ ഒരു വെളുത്ത ആള്ടോ കാറ് വന്നു ഞങ്ങളുടെ വീടിന്‍റെ മുന്നില്‍ നിന്നു.കാറില്‍ നിന്നും ഒരു വെളുത്തു തടിച്ച ഒരാള്‍ ഒരു കള്ള ചിരിയുമായി പുറത്തിറങ്ങി.ആളെ കണ്ടപ്പോള്‍ ഞാന്‍ ഉമ്മയും ഒന്ന് പകച്ചു നിന്നു.ശംസുച്ചാ..അദ്ധേഹത്തിന്റെ അടുക്കലിലേക്ക് ഓടി ചെല്ലുമ്പോഴേക്കും സുബഹ് ബാങ്ക് മുഴുങ്ങുന്ന ശബ്ദം ഞാന്‍ കേട്ടു.ആ ബാങ്ക് ഷാര്‍ജയിലെ അല്‍ നഹദ പള്ളിയിലെ ഉസ്താതിന്റെത് ആണെന്ന് അറിഞ്ഞപ്പോഴാണ് ഇതും ഒരു സ്വപ്നമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്.ഒരിക്കല്‍ കൂടി പ്രതീക്ഷയുടെ തിരിനാളം അണഞ്ഞു.


ശംസുച്ചാ..ആരാണ് അദ്ദേഹം?അദ്ദേഹത്തിനെ കുറിച്ചെഴുതാന്‍ എന്നിലുള്ള വാക്കുകള്‍ പോര..മലയാള ഭാഷയിലുള്ള വാക്കുകളും പോര...എന്‍റെ കൈക്കുള്ള ശക്തിയും പോര..എഴുതുമ്പോള്‍ എന്തോ കൈകള്‍ വിറയ്ക്കുന്ന പോലെ..കണ്ണുകളില്‍ അറിയാതെ നനവ് പടരുന്നത്‌ പോലെ..

ഒരു തണല്‍ മരമായിരുന്നു ശംസുച്ച.കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പാവങ്ങള്‍ക്കും ഒക്കെ സഹായങ്ങള്‍ വാരി ചോരിയുന്നവന്‍.സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഒരു നിഷ്കളങ്കമായ മനുഷ്യന്‍.പലപ്പോഴും സഹായങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നതിനു മുന്‍പ് അങ്ങോട്ട്‌ പോയി കൊടുക്കാരായിരുന്നു പതിവ്.പരിചയ പെട്ടവര്‍ക്ക് ഒരിക്കലും അദ്ദേഹത്തിനെ മറക്കാന്‍ ആവില്ല.ആരെയും വേദനിപ്പിക്കാത്ത എന്നും തമാശകള്‍ പറഞ്ഞിരിക്കുന്ന അഹങ്കാരമില്ലാത്ത സുഹ്രത്ത്.കുട്ടികളുടെ കൂടെ നില്‍ക്കുമ്പോള്‍ കുട്ടിയെ പോലെയും ,യുവാക്കളുടെ കൂടെ നില്‍ക്കുമ്പോള്‍ യുവാവായും,മുതിര്‍ന്നവരുടെ കൂടെ നില്‍ക്കുമ്പോള്‍ മുതിര്‍ന്നവരെ പോലെ ആയി മാറാനുള്ള അദ്ധേഹത്തിന്റെ കഴിവ് ആരെയും അതിശയ പെടുത്തുന്നതാണ്.ശംസുച്ച നാട്ടില്‍ വന്നാല്‍ വീടില്‍ അദ്ധേഹത്തിന്റെ സഹായം ചോദിക്കാന്‍ വരുന്ന ഒരു പാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്.ആരെയും നിരാശ ആക്കി വിടാറില്ല.നീട്ടിയ കൈകളെ തട്ടി മാറ്റാരുമില്ല.നല്ല നര്‍മ പ്രിയന്‍ കൂടി ആണ് അദ്ദേഹം.സ്നേഹിക്കാന്‍ മാത്രമ അറിയാവുന്നത് കൊണ്ട് ശത്രുക്കളും ശംസുചാക്ക്
ഉണ്ടായിരുന്നില്ല.എങ്കിലും,വെയിലും മഴയും വിജയും പരാജയവും മാറി മാറി വന്ന ജീവതമാണ് ശംസുച്ചയുടെത്.ഏതു പരാജയത്തില്‍ നിന്നും ഉയര്‍ത്തി എഴുന്നേല്‍ക്കുന്ന പ്രക്രതമാണ് എന്നും ശംസുച്ച.രണ്ടും വൃക്കകളും പ്രവര്‍ത്തനം നിലച്ചു മരണത്തിന്‍റെ മുന്നില്‍ എത്തിയിട്ടും ഒരു ചെറു പുഞ്ചിരിയോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നയാളാണ് ശംസുച്ച.ഞാന്‍ അഭിമാനത്തോടു പറയട്ടെ അദ്ദേഹം എന്‍റെ കാക്കയാണ്.(അമ്മാവന്‍)

ചെറുപ്പത്തില്‍ ഞാനും ജെഷ്ടനും സ്കൂളില്‍ പോയിരുന്നത് നടന്നിട്ടായിരുന്നു.വീടില്‍ നിന്നു സ്കൂളിലേക്ക് പോകാന്‍ ഒരു പാട് ദൂരം ഉണ്ടായത് കൊണ്ട് അല്പം കഷ്ടപെട്ടിട്ടായിരുന്നു ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നത്.അന്ന് ഞങ്ങളുടെ സുഹ്ര്തുകള്‍ സൈക്കിള്‍ ചവിട്ടി സ്കൂളില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കും ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു ഒരു സൈക്കിള്‍ കിട്ടാന്‍.പക്ഷെ,അന്നത്തെ സാമ്പത്തിക നില അത് അനുവാദിക്കാത്തത് കൊണ്ട് ആഗ്രഹങ്ങള്‍ ഉള്ളില്‍ കുഴിച്ചു മൂടി.ഒരു ദിവസം രാവിലെ സ്കൂള്‍ വിട്ടു വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ പുറത്തു പുതിയ സൈക്കിള്‍ തലയുയാര്‍ത്തി നില്‍ക്കുന്നു.അത് ശംസുച്ച കൊണ്ട് വന്നതാണ്.ഞങ്ങള്‍ ആവശ്യപെടാതെ അതും അക്കാലത്തെ ഏറ്റവും മികച്ച സൈക്കിള്‍ തന്നെ.അതായിരുന്നു ശംസുച്ച.ഒരു പ്രാവശ്യം അദ്ദേഹം ബോംബയ്ക്ക് പോകുമ്പോള്‍ എനിക്ക് സമ്മാനമായി തന്നത് നാല് ലക്സ് സോപായിരുന്നു.അത് തരുമ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് നിനക്ക് ഉപകാരം പെടുമെന്ന്.അന്ന് അതിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായില്ലെങ്കിലും ഇന്ന് ഓര്‍ത്തു ഞാന്‍ ഒരു പാട് ചിരിച്ചിട്ടുണ്ട്.അന്ന് എന്നെ കാണാന്‍ ഒരു അലവലാതി ലുക്ക് ഉണ്ടായത് കൊണ്ട് തന്നെ.

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ജോലി ചെയ്യുന്ന ബോംബയിലെ ഗസ്റ്റ് ഹൌസില്‍ നിന്നു രാവിലെ ചായ കുടിക്കാന്‍ താഴെ ഹോട്ടലിലേക്ക് ഇറങ്ങിയതാണ് ശംസുച്ച..പക്ഷെ,അതിനു ശേഷം ഇന്ന് വരെ ശംസുച്ചാനെ ആരും കണ്ടിട്ടില്ല.ഇരുപതു വര്‍ഷത്തോളം ബോംബയില്‍ ബിസ്സിനെസ്സ് ചെയ്ത ശംസുചാക്ക് ബോംബെ തെരുവിലെ ഓരോ മണല്‍ തരിയും അറിയാമായിരുന്നു.ഓരോ മണല്‍ തരിക്കും ശംസുച്ചാനെ അറിയാമായിരുന്നു.പക്ഷെ,എന്നിട്ടും ഇന്ന് വരെ ആര്‍ക്കും ശംസുച്ചാനെ കണ്ടില്ല.പോലീസ്,ക്രൈം ബ്രാഞ്ച്,സി ബി ഐ ..അനെക്ഷിക്കാത്ത വഴികളും ദിവസങ്ങളും ഇല്ല.പ്രാര്തിക്കാതെ ഒരു ദിന രാത്രവും കഴിഞ്ഞില്ല.പക്ഷെ? എങ്കിലും സ്വപനത്തില്‍ നിന്നും ശംസുച്ച യാധാര്ത്യതിലേക്ക് ഇറങ്ങി വരുമെന്ന പ്രതിക്ഷയോടെ അദ്ധേഹത്തിന്റെ ഭാര്യക്കും മക്കളായ റോസ്ബീനക്കും,ഫര്‍ഹാനും ഒപ്പം ഞങ്ങള്‍ ഒരു ജനത ഇവിടെ പ്രാര്‍ഥനയോടെ കഴിയുന്നു...ഇന്ഷ അല്ലാഹ്..

04 February 2012

എന്‍റെ പ്രിയപ്പെട്ട ഗുരു നാഥ യ്ക്ക്......





ഓര്‍മകളുടെ നിറമെന്താണ്?പച്ചയോ,ചുവപ്പോ അതോ ,ഇളം നീലയോ?ഇന്നലെ ഞാന്‍ ഓര്‍മകളുടെ കൊച്ചു ഇടനാഴിയിലൂടെ കൊഴിഞ്ഞ വീണ പീലികള്‍ പെറുക്കി പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയി.കുറെ മങ്ങിയ ചിത്രങ്ങള്‍.അവക്തമായ കുറെ മുഖങ്ങള്‍.ചിരി വിരുന്നൊരുക്കിയ സ്നേഹിതന്മാര്‍,കളിച്ചു പയറ്റിയ വയലുകള്‍,സമയം കൊല്ലിയായ പീടിക തിണ്ണ കള്‍..കാലത്തിന്റെ ഫ്രൈമില്‍ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമ പോലെ മങ്ങിയ ചിത്രങ്ങള്‍ അതിവേഗം തെളിഞ്ഞു വന്നു.ഈ ചിത്രങ്ങള്‍ക്കിടയില്‍ പൂനിലാവിനിന്റെ തെളിച്ചതോടെ പുഞ്ചിരി വിടര്‍ത്തി നില്‍ക്കുന്ന ഒരു മുഖം ഞാന്‍ കണ്ടു.ഒരേ ഒരു മുഖം.അത് എന്‍റെ പ്രിയ ഗുരുനാഥ ഷമീമ ടീച്ചറിന്‍റെ മുഖ
മായിരുന്നു. ചന്ദരിഗിരി പുഴയുടെ തീരത്ത്,അറബി കടലില്‍ നിന്നും ഉയര്‍ന്ന വരുന്ന തണുത്ത കാറ്റും കൊണ്ട്,തൊട്ടടുത്ത്‌ നില്‍ക്കുന്ന ചരിത്രം ഉറങ്ങുന്ന ചന്ദ്രഗിരി കൊട്ടയെക്കാളും പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ,വര്‍ഷങ്ങള്‍ ഒരു പാടയിട്ടും മേല്പരംബിന്റെ ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രഗിരി സ്കൂളിലെ ഒരു ഇടുങ്ങിയ ക്ലാസ് മുറിയില്‍ നിന്ന് കാറ്റിനൊപ്പം ഒഴുകി വരുന്ന ടീച്ചറിന്‍റെ ആ അറബിക് കവിത ഇപ്പോഴും കാതില്‍ അലയടിച്ചുയരുന്നു. ഓര്‍മകളുടെ നിറം ഇപ്പോള്‍ പച്ചയോ ചുവപ്പോ ഇളം നീലയോ അല്ല എഴു നിറങ്ങള്‍ ചാര്‍ത്തിയ മഴവില്ലിന്റെ നിറമാണ്.


ആറാം ക്ലാസ്സിലെ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചരായായിരുന്നു ഷമീമ ടീച്ചര്‍.ആ വര്‍ഷം സ്കൂളില്‍ ജോയിന്‍ ചെയ്ത ടീച്ചറിന്‍റെ ആദ്യ ക്ലാസ്സില്‍ തന്നെ എന്‍റെ വികൃതി കാരണം അടിയോടെ തന്നെ ആയിരുന്നു എന്‍റെ തുടക്കം.ആ അടി യോടെ എനിക്ക് ടീച്ചറിനോട് ചെറിയ ഒരു പകയും ഇഷ്ട കുറവും ഉണ്ടായത് കാരണം പിന്നീടുള്ള ടീച്ചറിന്‍റെ ഓരോ ക്ലാസ്സിലും ഒരു സ്ഥിരം വികൃതി കാരനും നോട്ട പുള്ളിയും ആയി ഞാന്‍ മാറി.കുട്ടികളോടെ വളരെ സ്നേഹത്തോടെയും ലാളിതതോടയും പെരുമാറുന്ന ടീച്ചറെ ക്ലാസിലെ ഞാന്‍ ഒഴികെയുള്ള കുട്ടികള്‍ ഒക്കെയും ഒരു ഉമ്മയോടെന്നെ പോലെ സ്നേഹിച്ചു.എനിക്കാണെങ്കില്‍ തല്ലു കിട്ടല്‍ പതിവുമായി..അങ്ങനെ ഇരിക്കെ കാല്‍ കൊല്ല പരീക്ഷ കഴിഞ്ഞുവീണ്ടും സ്കൂള്‍ തുറന്നു.ടീച്ചര്‍ ഓരോ ആള്‍ കാരുടെ പരീക്ഷ പേപ്പര്‍ പരിശോധിച്ചതിനു ശേഷം തിരിച്ചു കൊടുക്കുക ആണ്.അവസാനത്തെ ആളുടെ പേപ്പറും കൊടുത്തു കഴിഞ്ഞു.പക്ഷെ,എന്‍റെ പേപ്പര്‍ മാത്രം തിരിച്ചു കിട്ടിയില്ല.എനിക്ക് അല്പം ഭയം കൂടി.ടീച്ചര്‍ എന്‍റെ അടുക്കളിലേക്ക് മെല്ലെ വന്നു ചോദ്യ പേപ്പറിലെ മൂന്ന് ചോദ്യങ്ങള്‍ വീണ്ടും എന്നോട് ചോദിച്ചു.മൂന്നിന്‍റെ ഉത്തരങ്ങളും തെറ്റാതെ ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു കൊണ്ട് മിടുക്കന്‍ എന്ന് പറഞ്ഞു എന്‍റെ പേപ്പര്‍ എല്ലാവര്ക്കും ഉയര്‍ത്തി കാണിച്ചു,ചുവന്ന മഷിയില്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. അന്‍പതില്‍ നാല്പത്തി ഒന്‍പതു മാര്‍ക്ക്.(സത്യം!!!അന്ന് മദ്രസ്സ പഠനം ഉണ്ടായത് കൊണ്ട് അറബിക് അല്പം എളുപ്പമായിരുന്നു)ഞാന്‍ ആണെങ്കില്‍ ടീച്ചറിന്‍റെ ഓരോ അടിക്കും മാര്‍ക്ക് കൊണ്ട് പകരം വീട്ടിയ ഗമയിലും ടീച്ചര്‍ അതിശയത്തോടെയും അവിടെ നിന്ന്.

ടീച്ചര്‍ എന്നെയും കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.പോകുന്ന വഴിയില്‍ വെച്ചും സ്റ്റാഫ്‌ റൂമില്‍ വെച്ച് എന്നെ ഒരു പാട് ഉപദേശിച്ചു.എന്നിട്ട് കുട്ടികള്‍ എന്നും രാവിലെ എഴുതി മേശ പുറത്തു വെക്കാറുള്ള രചന ബുക്ക്‌ സ്റ്റാഫ്‌ റൂമില്‍ നിന്നും എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു"ഇനി ഈ പുസ്തകം കൊണ്ട് വരേണ്ടതും കൊണ്ട് പോക്കേണ്ടതും നീ ആണ്".അതായത് ഞാന്‍ ആണ് ഇനി ക്ലാസ്സ്‌ ലീഡര്‍.ഈ ഞാന്‍.ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷം.രചന ബുക്ക്‌ അക്കാലത്തു കൊണ്ട് പോകുന്നത് സ്കൂളിലെ ഏറ്റവും പഠിപ്പിസ്റ്റ് ആയതു കൊണ്ട് മൈതാന മധ്യത്തിലൂടെ എല്ലാവരും കാണെ തലയുയാര്‍ത്തി ഞാങ്ങനെ നടന്നു.
പിന്നീടാണ് സ്നേഹവും ,കരുണയും,ലാളിതവും ഞാന്‍ അനുഭവിച്ചറിഞ്ഞത്.ടീച്ചര്‍ ഉച്ചയ്ക്ക കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഒരു ഭാഗം പലപ്പോഴും എനിക്ക് തരുമായിരുന്നു.ഇടയ്ക്ക് ചോക്ലാറ്റ് പോലുള്ള സാധനങ്ങള്‍ ഒക്കെ ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു.കുട്ടികളും ടീച്ചറിന് സമ്മാനങ്ങള്‍ നല്‍കുമായിരുന്നു.എത്ര വികൃതി പിള്ളേര്‍ പോലും ടീച്ചറിന്‍റെ ക്ലാസില്‍ അടങ്ങി ഇരുക്കുമായിരുന്നു.ഞങ്ങളുടെ ക്ലാസില്‍ കുറച്ചു ബുദ്ധി കുറവ് ഉള്ള ഒരു വിദ്യാര്‍ഥി ഉണ്ടായിരുന്നു.അവന്‍റെ ഉപദ്രവം സഹിക്കാതെ ആയപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് അവനു പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയും അങ്ങനെ അവനെ സ്കൂളില്‍ നിലനിര്‍ത്തുകയും ചെയ്തത് ടീച്ചര്‍ ഉണ്ടായത് കൊണ്ട് മാത്രം. .അവന്‍ പത്താം തരാം വരെ പഠിക്കുകയും ഇന്ന് ദുബായില്‍ ജോലി ചെയ്യുകയും ചെയ്യുന്നു.



അടുത്ത വര്‍ഷവും ഷമീമ ടീച്ചറിനെ തന്നെ ക്ലാസ് ടീച്ചറായി കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചാണ് സ്കൂളില്‍ എത്തിയതെങ്കിലും.പക്ഷെ,ടീച്ചര്‍ സ്ഥലം മാറി വേറെ സ്കൂളില്‍ പോയന്നുള്ള വിവരം ഞങ്ങളെ നിരാശപെടുത്തി.യാത്ര പോലും ചോദിച്ചില്ല.സ്കൂളില്‍ സ്നേഹത്തിന്റെ മുത്ത്‌ വിതറിയ ടീച്ചറിന് പക്ഷെ ഇവിടെ ഒരു പാട് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.അത് ഞങ്ങളെ ഒരു പാട് നൊമ്പരപെടുതിയിരുന്നു.കാലം കുറച്ചു മുന്നോട്ട് പോയി.ഓരോ സ്കൂളിലും ഞാന്‍ പല ആവശ്യത്തിനും ഞാന്‍ പോകുമ്പോള്‍ ഓരോ ക്ലാസ് മുറിയില്‍ ഞാന്‍ ടീച്ചറിനെ അനെക്ഷ്വിക്കുമായിരുന്നു.ഇന്നും തുടരുന്നു.ഞാന്‍ എന്‍റെ വീടിന്റെ തട്ടിന്‍ പുറത്തു പഴയ പുസ്തകങ്ങള്‍ അടിച്ചു പെറുക്കുന്നതിനടിയില്‍ ,ഒരു നോട്ട് ബുക്കിന്റെ ബാക്കില്‍ ടീച്ചറിന്‍റെ ടീച്ചര്‍ തന്നെ എഴുതിയ അഡ്രെസ്സ് എന്‍റെ ശ്രദ്ധയില്‍ പെട്ടു.ടീച്ചറിന്‍റെ വീട് എന്‍റെ നാടിന്‍റെ തൊട്ടടുതായ ചെമ്മനാട് ആണ് (ചിലപ്പോള്‍ താമസിച്ച സ്ഥലം മാത്രം ആവാം)മനസ്സിലാക്കിയ ഞാന്‍ അന്ന് തന്നെ നീണ്ട കത്തെഴുതി.എന്‍റെ പ്രിയപ്പെട്ട ഗുരു നാഥ യ്ക്ക് എന്ന് തുടങ്ങുന്ന വരികളോടെ ...ആ കത്തു എഴുതി ഏകദേശം പതിമൂന്നു സംവത്സരങ്ങള്‍ പിന്നിടുകയാണ്..മറുപടിയും കാത്ത് കൊണ്ട്!!! .