29 May 2013

പുസ്തകത്തിനിടയിൽ ഒളിപ്പിച്ച പ്രണയം!!!!


പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു പ്രണയം!!!!
ലോക പ്രശസ്ത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ ഒതല്ലോ എന്ന എന്നാ നോവൽ മലയാള പരിഭാഷ ഒരു കയ്യിലും,വിക്ടോറിയ എന്ന ഇംഗ്ലീഷ് നോവലിന്റെ പരി ഭാഷ മറ്റേ കയ്യിലുമേന്തി ചന്ദ്രഗിരി  സ്കൂളിലേക്ക്  അതിവേഗം ഞാൻ  ഓടി. ഇന്നാണ് അവൾ സ്കൂളിൽ നിന്നും ടി സി വാങ്ങി പോകുന്നത്.അവസാനമായി ഒന്ന് കാണണം.ഏതു പുസ്തകം ആയിരിക്കും അവൾ ഇതിൽ നിന്ന് സ്വീകരിക്കുന്നത്.അവൾ എനിക്ക് തരാൻ വെച്ചത് ഏതു പുസ്തകം ആയിരിക്കും.?ഓടുന്നതിനടിയിൽ സ്കൂൾ ഗ്രൗണ്ടിൽ കെട്ടി കിടിക്കുന്ന മഴ  വെള്ളത്തിൽ ചവിട്ടി എന്റെ വെള്ള യുനിഫോര്മിൽ പതിക്കുന്ന ചളി ഞാൻ ശ്രദ്ധിച്ചേ ഇല്ലേ.മനസ്സിലും മുഴുവാൻ അവളും കുറെ പുസ്തകങ്ങളും ഓർമകളും ആയിരുന്നു.
     
        കുറച്ചു കാലം മുൻപ്,ഒട്ടും അഹിംസ ഇല്ലാതെ കുട്ടികളെ നിഷ്കരുണം അടിച്ചു പരത്തുന്ന (ഞങ്ങൾ അഹിംസ വാദികൾ ആയതു കൊണ്ട് ഒരു കൈക്ക് അടി കിട്ടിയാൽ മറു കയ്യും കാണിച്ചു കൊടുക്കും)  രമേന്ദ്രന്മാഷിന്റെ ഗാന്ധിജിയും അദ്ധേഹത്തിന്റെ അഹിംസയും കുറിച്ചുള്ള  ക്ലാസ്സിൽ,ഗാന്ധിജിയുടെ സത്യാ അനെക്ഷണ പരീക്ഷണ എന്ന പുസ്തകം കൊണ്ട് വന്നാണ് നീല കണ്ണുകളുള്ള അവൾ എന്നെ ആദ്യമായി അതിശയിപ്പിച്ചത്.ഗാന്ധിജി അങ്ങനെ ഒരു പുസ്തകം എഴുതിയെന്നു പോലും അന്ന് ആദ്യമായി അറിയുന്ന ഞാൻ ,ആ പുസ്തകത്തെയും,അതിന്റെ ഉള്ളടക്കത്തെ പറ്റിയും അവൾ വാതോരാതെ ക്ലാസ്സിൽ വെച്ച് സംസാരിച്ചപ്പോൾ അവളോട്‌ വാല്ലാത്ത ആദരവ് തോന്നി.ആ പുസ്തകം അവളോട്‌ വായിക്കാൻ വാങ്ങി, ഒരു വായന ശീലം ഉള്ള ഒരാള് ആണ് ഞാൻ എന്ന് വരുത്തി തീർത്താൽ അവളോട്‌ അടുക്കുവാൻ എളുപ്പം ആണെന്ന് മനസ്സിലാക്കിയ ഞാൻ ആവശ്യ അറിയിച്ചു.സാധനങ്ങള്ക്ക് പകരം സാധനം കൈമാറുന്ന ബാർട്ടെർ  സമ്പ്രദായം പോലെ,പുസ്തകത്തിന്‌ പകരം പുസ്തകം എന്ന ഉപാധിയാണ് അവൾ വെച്ചത്.സ്കൂളിന്റെ അടുത്തുള്ള   വായന ശാലയിൽ പോയി ബോളോവ്യൻ വീര വിപ്ലവ നായകൻ  ചെഗുവേരയുടെ ജീവ ചരിത്രം അവൾക്കു നല്കി അഹിംസ വാദിയായ ഗാന്ധിജിയുടെ ആത്മ കഥ വാങ്ങി ഞങ്ങളുടെ ബന്ധത്തിന്   തുടക്കമിട്ടു.ആ ഭീമൻ പുസ്തകം കണ്ടപ്പോൾ തന്നെ വായിക്കാൻ മടി തോന്നി എങ്കിലും അവളോട്‌ ചർച്ച ചെയ്യാം എന്ന ചിന്തയിൽ പുസ്തകം വായിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഗാന്ധിജി യുടെ  വിക്രിതികൾ കണ്ടപ്പോൾ ആവേശം തോന്നി എങ്കിലും അഹിംസയിലേക്ക് ഗാന്ധിജി പോകുംതോറും വായാനക്കുള്ള ആവേശം കുറഞ്ഞു കുറഞ്ഞു വായന പാതി വഴിയിൽ ഉപേക്ഷിച്ചു.എങ്കിലും ഞങ്ങൾ പല പ്രമുഖന്മാരുടെയും പുസ്തകങ്ങള പരസ്പരം കൈമാറി ആ ബന്ധം ശക്തായി തുടർന്ന് കൊണ്ടിരുന്നു.ഗാന്ധിജിയുടെ അഹിംസയുടെയും,ചെഗുവേരയുടെ വിപ്ലവങ്ങല്ക്കും  ഇടയിൽ വൈകം മുഹമ്മദ്‌ ബഷീറിന്റെ നർമങ്ങൽ ആയിരുന്നു ആ നീല കണ്‍ മിഴിയ്ക്കിഷ്ടം.ബഷീറിന്റെ മനോഹരമായ കഥകള വായിച്ചു കൊണ്ട് പതിയെ വായന ശീലം എന്നിൽ വന്നു തുടങ്ങി.പുസ്തകങ്ങൾ കൈമാറി കാലം പോക്കുന്നതിനടയിൽ ഒരിക്കാൽ ഞാൻ പുസ്തകത്തിനിടയിൽ എന്റെ ഹൃദയം തിരുകി വെച്ചപ്പോൾ അവൾ വെച്ചത് അവളുടെ ജീവൻ തന്നെ ആയിരുന്നു.മനോഹമായ കവിതകൽ ആയി അവളുടെ ജീവതം വരച്ചു കാണിച്ചു.പ്രണയവും.  പിന്നെ പ്രണയ നോവലുകളിലേക്ക് വഴിമാറി ബന്ധം ആ പുസ്തകത്തിനിടയിൽ തിരികി വെച്ച് ഹൃദയവും ജീവനും തമ്മിൽ ആരോരുമറിയാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനടിയിലാണ് അത് സംഭവിച്ചത്.അവളുടെ കുടുംബം ദുബായിൽ സെറ്റിലാകാൻ പോകുന്നു.ഹൃദയം കീറി മുറിക്കാൻ പോകുന്നു.
   ഏതു പുസ്തകം ആയിരിക്കും അവൾ സ്വീകരിക്കുക.നായികയെ സംശയത്തോടെ കാണുന്ന നായകനുള്ള ഒതല്ലയൊ? അതോ പരസ്പരം ഒന്നിക്കാൻ കഴിയാതെ പോയ വിക്ടരിയയോ?അവൾ വിക്ടോറിയ തന്നെ സ്വീകരിച്ചു.അവൾ എനിക്ക് നല്കിയത് അലക്സ്‌ ടുമാസിന്റെ സാഹസിക പ്രണയ നോവല ദി കൌണ്ട് ഓഫ് മോന്റി ക്രിസ്ടോ ആണ്.പ്രിയ സഖിയെ കാണാതെ 20 വർഷകാൽ ഏകാന്ത തടവിൽ കഴിഞ്ഞ നായകൻറെ കഥ.അവൾ അത് ഏല്പ്പിച്ചു അവസാനമായി സ്കൂളിലെ ആ തണല മരവും,ഗേറ്റും കടന്നു   നടന്നു അകലുമ്പോൾ അവൾ തന്നെ പുസ്തകത്തിലെ പ്രണയ നായകനെ പോലെ അവൾ കാഴ്ചയിൽ നിന്ന്  മറയും വരെ വഴിയും നോക്കി നിന്നു.ചെറിയൊരു മഴ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണീർ തുള്ളി അവൾ കണ്ടിരിക്കില്ല.അവളുടെയും...

വാൽ കഷണം:മോണ്ടി ക്രിസ്ടോ കഥയിലെ നായകനെ പോലെ ഞാൻ പിന്നീട് അവളെ കാത്തിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ,സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പുസ്തകം എനിക്ക് തന്നിരുന്ന ആൾ  ഞാൻ കൊണ്ട് പോയ വിക്ടരിയയും,ഒത്താല്ലോക്കും വേണ്ടി വർഷങ്ങളോളം കാത്തിരിന്നുട്ടുണ്ടാവും .ഞാൻ പിന്നെ ആ വഴിക്ക് പോയെ ഇല്ല!!!!!!
ലോക പ്രശസ്ത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ ഒതല്ലോ എന്ന എന്നാ നോവൽ മലയാള പരിഭാഷ ഒരു കയ്യിലും,വിക്ടോറിയ എന്ന ഇംഗ്ലീഷ് നോവലിന്റെ പരി ഭാഷ മറ്റേ കയ്യിലുമേന്തി ചന്ദ്രഗിരി സ്കൂളിലേക്ക് അതിവേഗം ഞാൻ ഓടി. ഇന്നാണ് അവൾ സ്കൂളിൽ നിന്നും ടി സി വാങ്ങി പോകുന്നത്.അവസാനമായി ഒന്ന് കാണണം.ഏതു പുസ്തകം ആയിരിക്കും അവൾ ഇതിൽ നിന്ന് സ്വീകരിക്കുന്നത്.അവൾ എനിക്ക് തരാൻ വെച്ചത് ഏതു പുസ്തകം ആയിരിക്കും.?ഓടുന്നതിനടിയിൽ സ്കൂൾ ഗ്രൗണ്ടിൽ കെട്ടി കിടിക്കുന്ന മഴ വെള്ളത്തിൽ ചവിട്ടി എന്റെ വെള്ള യുനിഫോര്മിൽ പതിക്കുന്ന ചളി ഞാൻ ശ്രദ്ധിച്ചേ ഇല്ലേ.മനസ്സിലും മുഴുവാൻ അവളും കുറെ പുസ്തകങ്ങളും ഓർമകളും ആയിരുന്നു.

കുറച്ചു കാലം മുൻപ്,ഒട്ടും അഹിംസ ഇല്ലാതെ കുട്ടികളെ നിഷ്കരുണം അടിച്ചു പരത്തുന്ന (ഞങ്ങൾ അഹിംസ വാദികൾ ആയതു കൊണ്ട് ഒരു കൈക്ക് അടി കിട്ടിയാൽ മറു കയ്യും കാണിച്ചു കൊടുക്കും) രമേന്ദ്രന്മാഷിന്റെ ഗാന്ധിജിയും അദ്ധേഹത്തിന്റെ അഹിംസയും കുറിച്ചുള്ള ക്ലാസ്സിൽ,ഗാന്ധിജിയുടെ സത്യാ അനെക്ഷണ പരീക്ഷണ എന്ന പുസ്തകം കൊണ്ട് വന്നാണ് നീല കണ്ണുകളുള്ള അവൾ എന്നെ ആദ്യമായി അതിശയിപ്പിച്ചത്.ഗാന്ധിജി അങ്ങനെ ഒരു പുസ്തകം എഴുതിയെന്നു പോലും അന്ന് ആദ്യമായി അറിയുന്ന ഞാൻ ,ആ പുസ്തകത്തെയും,അതിന്റെ ഉള്ളടക്കത്തെ പറ്റിയും അവൾ വാതോരാതെ ക്ലാസ്സിൽ വെച്ച് സംസാരിച്ചപ്പോൾ അവളോട്‌ വാല്ലാത്ത ആദരവ് തോന്നി.ആ പുസ്തകം അവളോട്‌ വായിക്കാൻ വാങ്ങി, ഒരു വായന ശീലം ഉള്ള ഒരാള് ആണ് ഞാൻ എന്ന് വരുത്തി തീർത്താൽ അവളോട്‌ അടുക്കുവാൻ എളുപ്പം ആണെന്ന് മനസ്സിലാക്കിയ ഞാൻ ആവശ്യ അറിയിച്ചു.സാധനങ്ങള്ക്ക് പകരം സാധനം കൈമാറുന്ന ബാർട്ടെർ സമ്പ്രദായം പോലെ,പുസ്തകത്തിന്‌ പകരം പുസ്തകം എന്ന ഉപാധിയാണ് അവൾ വെച്ചത്.സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പോയി ബോളോവ്യൻ വീര വിപ്ലവ നായകൻ ചെഗുവേരയുടെ ജീവ ചരിത്രം അവൾക്കു നല്കി അഹിംസ വാദിയായ ഗാന്ധിജിയുടെ ആത്മ കഥ വാങ്ങി ഞങ്ങളുടെ ബന്ധത്തിന് തുടക്കമിട്ടു.ആ ഭീമൻ പുസ്തകം കണ്ടപ്പോൾ തന്നെ വായിക്കാൻ മടി തോന്നി എങ്കിലും അവളോട്‌ ചർച്ച ചെയ്യാം എന്ന ചിന്തയിൽ പുസ്തകം വായിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഗാന്ധിജി യുടെ വിക്രിതികൾ കണ്ടപ്പോൾ ആവേശം തോന്നി എങ്കിലും അഹിംസയിലേക്ക് ഗാന്ധിജി പോകുംതോറും വായാനക്കുള്ള ആവേശം കുറഞ്ഞു കുറഞ്ഞു വായന പാതി വഴിയിൽ ഉപേക്ഷിച്ചു.എങ്കിലും ഞങ്ങൾ പല പ്രമുഖന്മാരുടെയും പുസ്തകങ്ങള പരസ്പരം കൈമാറി ആ ബന്ധം ശക്തായി തുടർന്ന് കൊണ്ടിരുന്നു.ഗാന്ധിജിയുടെ അഹിംസയുടെയും,ചെഗുവേരയുടെ വിപ്ലവങ്ങല്ക്കും ഇടയിൽ വൈകം മുഹമ്മദ്‌ ബഷീറിന്റെ നർമങ്ങൽ ആയിരുന്നു ആ നീല കണ്‍ മിഴിയ്ക്കിഷ്ടം.ബഷീറിന്റെ മനോഹരമായ കഥകള വായിച്ചു കൊണ്ട് പതിയെ വായന ശീലം എന്നിൽ വന്നു തുടങ്ങി.പുസ്തകങ്ങൾ കൈമാറി കാലം പോക്കുന്നതിനടയിൽ ഒരിക്കാൽ ഞാൻ പുസ്തകത്തിനിടയിൽ എന്റെ ഹൃദയം തിരുകി വെച്ചപ്പോൾ അവൾ വെച്ചത് അവളുടെ ജീവൻ തന്നെ ആയിരുന്നു.മനോഹമായ കവിതകൽ ആയി അവളുടെ ജീവതം വരച്ചു കാണിച്ചു.പ്രണയവും. പിന്നെ പ്രണയ നോവലുകളിലേക്ക് വഴിമാറി ബന്ധം ആ പുസ്തകത്തിനിടയിൽ തിരികി വെച്ച് ഹൃദയവും ജീവനും തമ്മിൽ ആരോരുമറിയാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനടിയിലാണ് അത് സംഭവിച്ചത്.അവളുടെ കുടുംബം ദുബായിൽ സെറ്റിലാകാൻ പോകുന്നു.ഹൃദയം കീറി മുറിക്കാൻ പോകുന്നു.

   
ഏതു പുസ്തകം ആയിരിക്കും അവൾ സ്വീകരിക്കുക.നായികയെ സംശയത്തോടെ കാണുന്ന നായകനുള്ള ഒതല്ലയൊ? അതോ പരസ്പരം ഒന്നിക്കാൻ കഴിയാതെ പോയ വിക്ടരിയയോ?അവൾ വിക്ടോറിയ തന്നെ സ്വീകരിച്ചു.അവൾ എനിക്ക് നല്കിയത് അലക്സ്‌ ടുമാസിന്റെ സാഹസിക പ്രണയ നോവല ദി കൌണ്ട് ഓഫ് മോന്റി ക്രിസ്ടോ ആണ്.പ്രിയ സഖിയെ കാണാതെ 20 വർഷകാൽ ഏകാന്ത തടവിൽ കഴിഞ്ഞ നായകൻറെ കഥ.അവൾ അത് ഏല്പ്പിച്ചു അവസാനമായി സ്കൂളിലെ ആ തണല മരവും,ഗേറ്റും കടന്നു നടന്നു അകലുമ്പോൾ അവൾ തന്നെ പുസ്തകത്തിലെ പ്രണയ നായകനെ പോലെ അവൾ കാഴ്ചയിൽ നിന്ന് മറയും വരെ വഴിയും നോക്കി നിന്നു.ചെറിയൊരു മഴ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണീർ തുള്ളി അവൾ കണ്ടിരിക്കില്ല.അവളുടെയും...

വാൽ കഷണം:മോണ്ടി ക്രിസ്ടോ കഥയിലെ നായകനെ പോലെ ഞാൻ പിന്നീട് അവളെ കാത്തിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ,സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പുസ്തകം എനിക്ക് തന്നിരുന്ന ആൾ ഞാൻ കൊണ്ട് പോയ വിക്ടരിയയും,ഒത്താല്ലോക്കും വേണ്ടി വർഷങ്ങളോളം കാത്തിരിന്നുട്ടുണ്ടാവും .ഞാൻ പിന്നെ ആ വഴിക്ക് പോയെ ഇല്ല!!!!!!

13 February 2013

രണ്ടു അമളി കഥകള്‍...


2011 march 23
ഒന്നര വര്‍ഷങ്ങക്ക് മുന്പ് ഞാന്‍ ആദ്യമായി ഗള്‍ഫില്‍ വരുകയാണ്.സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നഗരമായ ദുബായിലേക്ക് വരാന്‍ വിസ കിട്ടിയെന്നു അറിഞ്ഞപ്പോള്‍ തന്നെ മന്നസ്സില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തി.ആദ്യമായിട്ടാണ് ഈ നഗരത്തിലേക്ക് വരുന്നത്..നാനാ ഭാഷ ദേശക്കാര്‍ ഉണ്ടാവും.ഞാന്‍ കടന്നു ചെല്ലുമ്പോള്‍ അല്പം ഗ്ലാമാരായിട്ടു പോകാന്‍ താന്നെ തീരുമാനിച്ചു.തഴച്ചു നീണ്ടു വളര്‍ന്ന മുടിയും,താടിയും നല്ല ഭംഗിയില്‍ വെട്ടി ഒതുക്കി,ലക്സില്‍ സോപില്‍ കുളിച്ചു,മുഖത്ത് ഫെയര്‍ ആന്‍ഡ്‌ ലോവ്ളിയും,ശരീര മാസകാലം ജാസ്മിന്‍ പൌടരും വാരി തേച്ചു,ഇസ്തിരിയിട്ട് തേച്ചു മിനുക്കിയ വസ്ത്രങ്ങളും,അതിനു മുകളില്‍ ജേഷ്ടന്‍ ദുബായിന്നു കൊണ്ട് വന്ന റോയല്‍ മാരീജ് പെര്‍ഫ്യൂമും അടിച്ചു,പുതു പുത്തന്‍ ഷൂസും ധരിച്ചു നല്ല മോന്ജന്‍ ആയി ഞാന്‍ ആദ്യമായി ദുബായിലേക്ക് പറന്നിറങ്ങി.എന്നെ സ്വീകരിക്കാന്‍ വരുമെന്ന് പറഞ്ഞ കാക്ക വരാന്‍ അല്പം വൈകിയപ്പോള്‍ ‍ വിമാന താവളത്തില്‍ ഞാന്‍ കാക്കയേയും കാത്തു നിന്നു.എന്‍റെ പോന്നു!!!!തരുണി മണികള്‍!!!എത്ര മനോഹരമായ തരുണി മണികള്‍ ആണ് ആ വിമാന താവളത്തില്‍ എന്നെയും കടന്നു പോകുന്നത്.മിസിരികള്‍,സൂരികള്‍,പാകിസ്ഥാനികള്‍,ഫിലിപീനികള്‍,വെള്ള കാരികള്‍,ആഫ്രിക്ക കാരികള്‍,ഇന്ത്യ കാരികള്‍ അങ്ങനെ ഭൂലോകത്തെ ഏല്ലാ തരം സുന്ദരികളുമുണ്ട്.ചന്ദ്രഗിരിയുടെയും,ചെമ്മനാട് സകൂളിന്റെയും പുറത്തു നാടന്‍ സുന്ദരികളെയും വായി നോക്കി നടന്നിരുന്ന എനിക്ക് ഈ ആഗോള സുന്ദരികളെ കണ്ടപ്പോള്‍ കണ്ണിനു ഉത്സവമായി ..നവ്യാനുഭൂതി..നല്ല മോന്ജുള്ള എന്‍റെ മുഖം ഒന്ന് കൂടി മിനുക്കി ശ്വാസം അകത്തേക്ക് വലിച്ചു,ഇരി കൈകള്‍ പാന്റ്സിന്റെ കീശയിലേക്ക്‌ തിരുകി കയറ്റി കുറച്ചു ഗെറ്റ്പ്പോടെ തന്നെ ഞാന്‍ അവിടെ നിന്നു.ഒരാളും എന്നെ ശ്രദ്ധിക്കാതെ കടന്നു പോയി.ഇന്നേരം കുറച്ചു അകലായി ഒരുത്തന്‍ ബാഗും തൂക്കി അവിടെ നിന്നിട്ടുള്ള ഓരോ ആളുടെയും മുഖം സൂക്ഷിച്ചു നോക്കി ,ഒന്നും പറയാതെ കടന്നു പോകുന്നു.അയാളും ആദ്യമായി ദുബായിക്ക് വന്ന ആളാണെന്നും,സ്വന്തം ഭാഷ അല്ലാതെ വേറെ ഒരു ഭാഷ അയാള്‍ക്ക്‌ അറിയില്ലെന്നും,അവനു സംസാരിക്കാന്‍ വേണ്ടി അവന്റെ ഭാഷ അറിയുന്ന സ്വന്തം നാട്ടുക്കാരെ അന്വേക്ഷിച്ച്‌ നടക്കുക ആണെന്നും എനിക്ക് തോന്നി.അയാള്‍ ഒന്നും ചോദിക്കാതെ ഓരോ ആളേയും കടന്നു എന്‍റെ അടുത്ത് എത്തിയപ്പോള്‍ അതൊരു ബംഗാളി ആണെന്ന് ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായി.എന്‍റെ അടുത്ത് എത്തിയ എന്‍റെ ഫെയര്‍ ആന്‍ഡ്‌ ലോവേലി തേച്ചു വെളുപ്പിച്ച മുഖം നോക്കി അയാള്‍ ചോദിച്ചു"ആപ് ബംഗാളി ഹേ". .ഇത് ചോദിച്ചതും ഇത് വരെ അടുക്കി പിടിച്ച എന്‍റെ ശ്വാസം ശൂ എന്നും പറഞ്ഞും പുറത്തേക്കു പോയതും ഒരുമിച്ചായിരുന്നു.ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റി മറിക്കാന്‍. !!!!!!
......................................................................................................................................................................

സ്കൂള്‍ പഠന കാലത്ത് യുവജനോത്സവങ്ങള്‍ തന്നെയാണ് എല്ലാവരുടെയും ഹരം..യുവജനോത്സവ സമയങ്ങളില്‍ വ്യതസ്തമായ പരിപാടികളില്‍ പങ്കെടുക്കാന്‍ ആണ് ഞങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം ഉണ്ടായിരുന്നത്.ഉദാഹരണം അറബിക് നാടകം പോലെയുള്ള പരിപാടികള്‍.അതിനു കാരണവും ഉണ്ട്.അപൂര്‍വമായതും,കൂടുതല്‍ പേര്‍ക്കും വഴാങ്ങാത്ത മത്സരം ആയതു കൊണ്ട് ജില്ല തലത്തില്‍ വളരെ കുറച്ചു പേരെ മത്സരത്തിനു ഉണ്ടാവു,അത് കൊണ്ട് വിജയ സാധ്യത കുറെ കൂടുതല്‍ ഉണ്ടാവും.പ്ലസ്‌ ടു വില് പഠിക്കുന്ന സമയത്ത് ഇത് പോലെയുള്ള പരിപാടികളെ പറ്റി ഞങ്ങള്‍ തല പുകഞ്ഞു ആലോചിക്കുമായിരുന്നു.മൈം ഷോ അറബിയില്‍ ആക്കാമെന്ന ഒരുത്തന്റെ അഭിപ്രായം അക്കാലത്തെ വളരെ അധികം ഞങ്ങളെ ചിരിപ്പിച്ചിരുന്നു.അറബിക് പഠിക്കാനുള്ള ബുദ്ധി മുട്ട് കൊണ്ട് തന്നെ ജില്ലാതല നാടക മത്സരത്തില്‍ ഞാന്‍ മലയാള നടാകത്തില്‍ മാത്രമാണ് മത്സരിച്ചത്.കഞാവിനും,മയക്കു മരുന്നിനെതിരെയുള്ള ബോധവല്‍ക്കരണം ആയിരുന്നു കഥ തന്തു.ഭ്രാന്താശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിരൂപനായ ഒരു ഒരു രോഗി ആയിരുന്നു എന്റെ കഥാ പാത്രം.ആ നാടകത്തിലെ ലീഡിംഗ് റോള്.കരി ഒക്കെ വാരി തേച്ചു മേക്കപ്പ് മാന്‍ എന്നെ കൂടുതല്‍ വിരൂപനാക്കി.നാടകം തകര്‍ത്തു അഭിനയിച്ചു നല്ല തോതില്‍ തന്നെകയ്യടിയും വാങ്ങി.കുളി ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു.ചുറ്റും വിവിധ സ്കൂളിലെ വിധിയാര്തികളും സുന്ദരികളായ വിധായാര്തിനികളും ഒക്കെ ഉണ്ട്.എന്നെ കണ്ട പാടെ ഒരു അപരിചിതന്‍ അടുത്ത് വന്നു എന്നെ നോക്കി പറഞ്ഞു..നീ ആ നാടകത്തിലെ ഭ്രാന്തന്‍ വേഷത്തില്‍ അഭിനയിച്ചവനല്ലേ.കൊള്ളാം.നല്ല കിടിലന്‍ അഭിനയമാണ് കേട്ടോ.ചുറ്റില്‍ പെണ്ണ് കുട്ടിക്കള്‍.സുഹ്ര്തുക്കള്‍...അധ്യാപകര്‍...അങ്ങനെ നൂറോളം പേര്‍...ഞാന്‍ ആക്കെ കുളിരണിഞ്ഞു പോയി..തല ഉയര്‍ത്തി പുഞ്ചിരിച്ചു കൊണ്ട് ചുറ്റിലും നോക്കി.ഞാന്‍ ആരാ മോന്‍ എന്നാ ഭാവത്തില്‍ .പക്ഷെ,എനിക്ക് അപ്പോളാണ് എനിക്കൊരു ഒരു സംശയം തോന്നിയത്.നാടകത്തില്‍ കരി ഒക്കെ വാരി തേച്ചു,മുഷിഞ്ഞ വസ്ത്രവും തരിച്ചു,മുടി ചീകാത്ത ഒരു കഥാ പാത്രം ആയിരുന്നു എന്റേത് .എന്നിട്ടും കുളിച്ചു വൃത്തിയായി വന്നു എന്നെ എങ്ങനെ അവന്‍ തിരിച്ചറിഞ്ഞു.അത് വനോട് തന്നെ അവിടെന്നു ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു.."വലിയ വ്യതാസമില്ല കാണാന്‍.അങ്ങനെ തന്നെ ഉണ്ട്." പിന്നെ ചുറ്റിലും ഉയര്‍ന്ന കൂട്ട ചിരിയുടെ ശബ്ദം മാത്രം ഞാന്‍ കേട്ടുള്ളൂ.

24 August 2012

ആരും സുഗന്ധമറിയാതെ പോയ അത്തറിന്റെ കഥ...

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ആഗസ്ത് മാസം...
കോരി ചൊരിയുന്ന മഴക്കാലം...
സപ്ത ഭാഷ സംഗമ ഭൂമിയായ കാസരഗോടിന്റെ മണ്ണില്‍ നിന്നും അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തേക്ക് കൂട്ടകാരുമായി ഒരു നീണ്ട യാത്ര...അതി മനോഹരമായ രണ്ടു മാസക്കാലം .. പ്രക്രതി സുന്ദരമായ കോട്ടയത്തിന്റെ തിരക്കേറിയ നഗര പ്രദേശങ്ങളിലൂടെ ,പച്ച മൂടിയ ഗ്രാമാന്തരങ്ങളിലൂടെ നടന്നു നീങ്ങിയ വഴികളില്‍ ഞാന്‍ കണ്ട മനം തുടിക്കുന്ന കാഴ്ചകള്‍..നാവില്‍ ഇന്നും പോകാതെ നില്‍ക്കുന്ന ഭക്ഷണത്തിന്റെ രുചി..ഏന്നെ അതിശപെടുത്തിയ കപ്പ ബിരിയാണി.... പരിചയപെട്ട നിഷ്കളങ്കാന്മാരായ മനുഷ്യര്‍.. ആ യാത്ര ഇന്നും മനസ്സില്‍ അനുഭൂതി പരത്തുന്നു.ശാന്ത സുന്ദരമായി ഒഴുക്കുന്ന മീനച്ചിലാരില്‍ നീന്തി തുടിച്ചതു,,അതിന്റെ കുറുകെ തോണി യിലൂടെയുള്ള യാത്ര..കുമരകത്തിന്റെ സൌന്ദര്യത്തില്‍ ലയിച്ചു നിന്ന് രാവുകള്‍..,,ചരിത്രം ഉറങ്ങുന്ന താഴാതങ്ങാടിയിലെ ആയിരം വര്‍ഷം പഴക്കമുള്ള മീന ചിലാരിന്റെ കരയില്‍ പടുത്തുയര്‍ത്തിയ താഴാതങ്ങാടി ജുമാ മസ്ജിദിലെ അഥവാ താജ് ജുമാ മസ്ജിദിലെ സുന്ദരമാം വെള്ളിയാഴ്ച,പാലായിലെ നിര നിരയായി നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മഴയും കൊണ്ട് നടന്നത്..,ഏറ്റു മാനൂരിലെ മഹാ ദേവ ക്ഷേത്രം...,മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വൈക്കം മുഹമ്മദ്‌ ബഷീറിനു ജന്മം നല്‍കിയ വൈക്കം തലയോലപറമ്പിലെ പകലുകള്‍,ചരിത്ര പ്രസിദ്ധമായ വൈകം സത്യാഗ്രഹം നടന്ന നാട്ടില്‍,മുട്ടത്തു വര്‍ക്കി ക്ക് ജന്മ നല്‍കിയ നാട്ടില്‍ ,മലയാളത്തിന്റെ അഭിമാനമായ അരുന്ധതി റോയിയുടെ ബുക്കെര്‍ പ്രയ്സ് നേടി കൊടുത്ത "ദി ഗോഡ് ഓഫ് സ്മാള്‍ തിമിങ്ങിസിലെ രാഹെളിന്റെയും എസ്തയുടെയും കുട്ടിക്കാല ജീവതത്തിനു പശ്ചാത്തല മോരുക്കിയ നാട്...ഹോ...കൊട്ടയമേ..നീ എത്ര സുന്ദരി...നിന്റെ മാറില്‍ ഒരിക്കല്‍ കൂടി തല ചായ്ച്ചു ഉറങ്ങാന്‍ ഞാന്‍ കൊതിക്കുന്നു. 

നീണ്ട യാത്രയ്ക്ക് വിരാമം..ഇനി വീണ്ടും അലസതയുടെ നാളുകളിലേക്ക്.പത്ര വായന എനിക്ക് ഇഷ്ടമാനെന്നരിയമെന്നത് കൊണ്ട് ഞാന്‍ പോയപ്പോള്‍ മുതലുള്ള സാഹ്യാന പത്രം ഉമ്മ കെട്ടി വെച്ചിട്ടുണ്ടായിരുന്നു.ഓരോ പത്രങ്ങളും കയ്യിലെടുത്തു വിരസമായി കണ്ണോടിച്ചു വലിച്ചരിയുന്നതിനടയില്‍ ഒരു ഫോട്ടോ കണ്ണിലുടക്കി.ഒരു ഗ്രൂപ്പ്‌ ഫോട്ടോ ആയിരുന്നു അത്.ആ ഫോട്ടോയിലെ ഓരോ വ്യക്തിയെയും നല്ല പോലെ അറിയാം.പക്ഷെ,നടുവില്‍ നില്‍ക്കുന്ന നീണ്ടു മെലിഞ്ഞ,വിഷാദ ഭാവത്തില്‍ ഉള്ള ആ ചെറുപ്പക്കാരന്‍...!!!അവന്‍ തന്നയോ?ഞാന്‍ പത്രത്തിന്റെ തല കേട്ടിലേക്ക് സൂക്ഷിച്ചു നോക്കി."പത്തു വര്‍ഷംമുന്പ് വീട് വിട്ടിങ്ങിയ നിസാറിനെ തിരികെ കൊണ്ട് വന്ന് കൂട്ടുകാര്‍".
അതെ അവന്‍ തന്നെ..എങ്കിലും ആ പ്രസരിപ്പ് അവനു നഷ്ട മായിരിക്കുന്നു.ഇരുണ്ട കാല ഘട്ടം അവന്‍ ആകെ പാടെ മാറ്റിയിരുക്കുന്നു.അവന്‍ ഇങ്ങനെ ആണോ ആയിരുന്നത്?

തോളത്തു ബാഗും തൂക്കി,അലസമായിട്ട തന്റെ സ്വര്‍ണ തല മുടി കാറ്റില്‍ പറത്തി,കാലില്‍ റബ്ബര്‍ ചെരുപ്പുമായി,ചുണ്ടുകളില്‍ മന്ദസ്മിതം വിടര്‍ത്തി ക്ലാസ്സ്‌ മുറിയിലേക്ക് കടന്നു വരുന്നു നീണ്ടു മെലിഞ്ഞ ഊര്‍ജ്ജ സലനായ വിദ്യാര്‍ഥി...വിനയമുള്ള സംസാരം,വളരെ കുറച്ചു സംസാരികുക ഉള്ളുവെങ്കിലും അവനു ഇഷ്ടപെട്ട വിഷയങ്ങള്‍ വരുമ്പോള്‍ വാചാലനാകും.ഒരു ശരാശരി വിദ്യാര്‍ഥി ആയിട്ട് പോലും അവന്റെ അച്ചടക്കം കൊണ്ടും,പെരുമാറ്റം കൊണ്ടും അധ്യാപകര്‍ പലപ്പോഴും അവനെ കണ്ടു പഠിക്കാന്‍ പറയുമ്പോള്‍ അസൂയോടെ ആണെങ്കിലും ഞങ്ങള്‍ അഭിമാനിച്ചിരുന്നു.അതെ, അവന്‍ നല്ല സുഗന്ധുള്ള അത്തറായിരുന്നു.

എങ്കിലും സ്വന്തം വീടിന്റെ അകത്തളങ്ങളില്‍ ഉള്ളവര്‍ക്ക് ആ അത്തറിന്റെ സുഗന്ധമറിഞ്ഞില്ല.ഒന്നും അറിയാതിരുന്ന കാലത്ത് ചെയ്ത (ചെയ്തിരുന്നോ?) തെറ്റിന്റെ പേരില്‍ അവന്‍ ഏന്നും ക്രൂശിക്കപെട്ടു.സ്വന്തം അനുജനുമായി തന്നെ താരതമ്യം ചെയ്തു തന്റെ കുറവുകളിലേക്ക് മാത്രം വിരല്‍ ചൂണ്ടി സ്ഥിരമായി വീട്ടുകാരാല്‍ പീടിക്കപെട്ടപ്പോള്‍ ആ കുഞ്ഞു ഹൃദയം ഒന്ന് പിടഞ്ഞു.വല്ലപ്പോഴും അവന്റെ വീട്ടിലേക്കു ഞങ്ങള്‍ പോയാല്‍,അവന്റെ ഉപ്പ പരസ്യമായി കള്ളാ എന്ന് ഞങ്ങളുടെ മുന്നില്‍ നിന്ന് വിളിക്കുമ്പോള്‍ ആ സുന്ദര മുഖം വിക്രതമാക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടിട്ടുണ്ട്.ഒടുവില്‍ മഴ ആര്‍ത്തു പെയ്യുന്ന ഒരു രാത്രിയില്‍ തന്റെ ഉമ്മയേയും ,ഉപ്പയെയും,അനുജനെയും,പെങ്ങന്മാരേയും കൂട്ടുകാരെയും,പിറന്നു വീണ നാടിനെയും ഉപേക്ഷിച്ചു അവന്‍ എങ്ങോട്ടോ യാത്രയായി.കാലത്തിന്റെ ഗതി വേഗതയില്‍ അവനെ എല്ലാവരും മറന്നു.ഞാനും.

ഒരു ദശകത്തിനു ശേഷം ഏതോ ഹോട്ടലിലെ അടുകളിയിലെ പുക പടലങ്ങള്‍ക്കിടയില്‍ വെച്ച് സുഹ്ര്തുക്കള്‍ അവനെ കണ്ടെത്തിയിരിക്കുന്നു.അവന്റെ മാതാ പിതാക്കളും കുടുംബക്കാരും അവനോടു ചെയ്ത തെറ്റിന് തീര്‍ച്ചയായും പശ്ചാത്താപം നടത്തിയിട്ടുണ്ടാവുംആ അത്തരിനു സുഗന്ധം ഉണ്ടെന്നു അവരറിഞ്ഞു കാണും..എങ്കിലും, ഓര്‍മകളെ വര്‍ണ ശഭാല മാക്കുന്ന കുട്ടികാല ജീവിതത്തെ മങ്ങിയ ചിത്രങ്ങളാക്കി മാറ്റിയതിനു ഈ പശ്ചാത്താപം പകരമാകുമോ?

പത്രത്തിലെ അവന്റെ ഫോട്ടോ ഞാന്‍ വീണ്ടും വീണ്ടും നോക്കി.പഴയ സുഹ്രത്തിനെ ഒരു നോക്ക് കാണുവാന്‍ ഒരു വെമ്പല്‍.പത്രത്തിന്റെ മുകളില്‍ ഉള്ള തീയതിയിലേക്ക് നോക്കിയപ്പോള്‍ 19 ദിവസം മുന്‍പത്തെ പത്രമാണ്‌ എന്നറിഞ്ഞു.തീര്‍ച്ചയായും അവന്‍ വീട്ടില്‍ ഉണ്ടായിരിക്കും.അവന്റെ പുതിയ താമസ സ്ഥലം അറിയാവുന്ന കൂട്ടുകാരന്റെ ഒപ്പം മഴ വെള്ളം കെട്ടി നില്‍ക്കുന്ന പൊട്ടി പൊളിഞ്ഞ റോഡിലൂടെ,ഇരു വശത്തില്ലോടെ നടക്കുന്നവരുടെ ശരീരത്തിലേക്ക് വെള്ളവും ചീറ്റി ബൈകിലൂടെ അതി വേഗം അവന്റെ വീട്ടിലേക്കു കുതിച്ചു.വലിയ ഒരു ഇറക്കം കഴിഞ്ഞപ്പോള്‍ തേപ്പു ചെയ്യാത്ത അവന്റെ കൊച്ചു വീട് ഞങ്ങള്‍ കണ്ടു.വീടിനു മുന്നില്‍ ചാര കസേരയില്‍ ഒരു മധ്യ വയസ്കന്‍ ഇരിക്കുകയാണ് .അത് അവന്റെ ഉപ്പയാണ്.ബൈക്കില്‍ നിന്നറങ്ങി നിസാര്‍ ഉണ്ടോന്നു ചോദിച്ചപ്പോള്‍ കേള്‍ക്കാതെ ഭാവത്തില്‍ അയാള്‍ അവിടെ ഇരുന്നു.ഞങ്ങള്‍ ഒരല്പ നിമിഷം മൌനമായി നിന്നു ,ആ സമയം വീടിന്റെ ഉള്ളില്‍ ലാന്ഡ് ഫോണിന്റെ ബെല്‍ മുഴാങ്ങി.മെലിഞ്ഞു ശോഷിച്ചു എല്ലും തോലുമായി ഒരു സ്ത്രീ ഓടി വന്നു ഫോണ്‍ എടുത്തു.മോനെ എന്ന് വിളിക്ക് ശേഷം വിതുമ്പലും ഞാന്‍ കേട്ടു.അപ്പോഴേക്കും കൂട്ടുകാരന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി കഴിഞ്ഞിരുന്നു.ഞാന്‍ അതിന്റെ പിന്നില്‍ ഇരിന്നു തിരിച്ചു പോകുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു"നിസാര്‍,നീ ഈ കടപ ലോകത്തോട്‌ ക്ഷമിക്കുക..നിനക്ക് നല്ലത് വരും..നീ എന്ന അത്തറിന്റെ സുഗന്ധം ഒരു നാള്‍ ലോകം മുഴുവന്‍ പരക്കും ...തീര്‍ച്ച "

21 June 2012

ഡയറി കുറിപ്പുകള്‍


വിറയലോടെ  എന്‍ കൈ വിരലുകള്‍-
നിന്‍ അരുണിമാം കവിളുകളില്‍-
സ്പര്‍ശിച്ചതോക്കെയും
നിന്‍ മിഴികളില്‍ നിന്നുതിര്‍ന്നു -
വീഴുന്ന ജല കണങ്ങള്‍ 
തുടയ്ക്കാന്‍ വേണ്ടി 
മാത്രമായിരുന്നു..
പക്ഷെ,
നിന്‍ മനോഹരിതമാം 
കൈ വിരലുകള്‍ 
എന്നില്‍ 
സ്പര്‍ശിച്ചപ്പോള്‍ - 
ഞാനറിഞ്ഞിരുന്നില്ല 
അത് എന്‍  ചിറകുകള്‍ 
വെട്ടിയരിയാന്‍ 
ആണെന്ന്.

(2006 നവംബര്‍ 9 വ്യാഴം)
................. ...............................................

നിന്‍ മിഴികളില്‍ നക്ഷത്ര തിളക്കമോന്നും -
ഞാന്‍ കണ്ടില്ല.
നിന്‍ മൊഴികളില്‍ പവിഴ മുത്തുകളൊന്നും-
ഞാന്‍ കണ്ടില്ല.
നിന്‍ ചുണ്ടുകളില്‍ പാല്‍ നിലാവും-
ഞാന്‍ കണ്ടില്ല.
നിന്‍ കവിളുകളില്‍ സന്ധ്യയും-
ഞാന്‍ കണ്ടില്ല.
നിന്‍ മുടിയിഴാകളില്‍ പാലാഴിയും-
ഞാന്‍ കണ്ടില്ല.
എങ്കിലുമെന്‍ പ്രിയേ,
നിന്‍ ഹൃദയ തന്ത്രികളില്‍ 
ഞാനിന്നലെ   വിരല്‍ മീട്ടിയപ്പോള്‍
അതില്‍ മുഴാങ്ങിയത്  
സ്നേഹത്തിന്‍ നാദ മാണെന്ന് 
ഞാന്‍ അറിഞ്ഞു...
ആ സ്നേഹ സംഗീതത്തില്‍ 
ഞാന്‍ അലിഞ്ഞു പോയി.
നിന്നില്‍ അലിഞ്ഞു ചേര്‍ന്നു.

(2005 ജനുവരി  31 തിങ്കള്‍ )
........................................................................................
"അവളുടെ  വീട് എനിക്കെന്നും 
  പ്രേതാലയമാണ്
കാരണം, അവിടെയാണ്
എന്‍റെ ആത്മാവ്‌ ഉള്ളത്‌"

(2009 ആഗസ്റ്റ്‌  4 ചൊവ്വ)
..................................................


അന്ന് ഞാനൊരു വിളക്കായി-
നിന്‍ മുന്നില്‍ കത്തി ജ്വലിച്ചപ്പോള്‍-
അന്ന് കാറ്റായി   വന്നു  നീ അത് കെടുത്തി.
ഇന്ന് ഞാനെന്ന  തിരിപോയ 
വിളക്ക് 
നീ ഒരു തിരി  നാള മായി -
വരുമെന്നും കാത്തിരിപ്പൂ..

(2007  ജൂലൈ 17 ചൊവ്വ)

03 May 2012

സൈനബ എന്ന റോസാ പൂവ്.

സമയം ആറു മണി ആവുന്നതെ ഉള്ളു.തണുത്തുറഞ്ഞ ഒരു വെളുപ്പാന്‍ കാലം.സൈനബ തന്റെ   രണ്ടു കൈകളും കാലിന്‍റെ ഇടയില്‍ തിരുമ്മി വെച്ച്, വീടിന്‍റെ ഒരു കൊച്ചു മുറിയില്‍ മൂടി പുതച്ചു ഉറങ്ങുകയാണ്.കട്ടിലിനു ചേര്‍ന്ന് നില്‍ക്കുന്ന  മേശ പുറത്തു രാത്രി വായിച്ചു പഠിച്ച സ്കൂളിലെ പാഠ പുസ്തകങ്ങള്‍  ചിന്ന ചിതറി കിടക്കുന്നുണ്ട്.ഇന്ന് സ്കൂളില്‍ യുവജനോത്സവമാണ്.എങ്കിലും സൈനബ രാത്രിയിലെ പഠിത്തം ഒരിക്കലും ഒഴിവാക്കാറില്ല.രാത്രി പഠിക്കുന്നതിനടിയില്‍  ഉറക്കം വന്നാല്‍ പിന്നെ അങ്ങ് കിടക്കിയിലേക്ക്  വീഴും.ബുക്ക്‌ അടക്കി വെക്കുകയോ മറ്റു പരിപാടികളോ ഒന്നുമില്ല.ഉറക്കം തന്നെ.പിന്നെ ആന കുത്തിയാല്‍ പോലും അറിയില്ല.ഉമ്മ നഫീസാക്ക് എന്നും  അവളെ പറ്റി പരാതി തന്നെ ആണ്.തീര്‍ത്താല്‍ തീരാത്ത പരാതിയുടെ ഭാണ്ട്ട കെട്ടുകള്‍  ആയിരിക്കും  നഫീസയുടെ ഭര്‍ത്താവ് അഷറഫിന്റെ ഫോണ്‍ ഗള്‍ഫീന്ന് വന്നാല്‍  അവള്‍ക്ക് പറയാന്‍ ഉണ്ടാക്കുന്നത്‌.സൈനബയെ പറ്റി പരിഭവം തന്നെ.മടിച്ചി എന്നാണ് ബഹുമാനാര്‍ഥം അവളെ വിളിക്കുന്നത്‌,കുട്ടികളല്ലേ ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന് പറഞ്ഞു അഷറഫു സമാധാനിപ്പിക്കും.എങ്ങനെ സമധാനിപ്പിക്കാതിരിക്കും.കല്യാണം  കഴിഞ്ഞു ഏഴു വര്‍ഷത്തിനു ശേഷം,പ്രാര്‍ഥനയും,നേര്‍ച്ചയും നടത്തി  കിട്ടിയ ഏക മകളാണ്.നിങ്ങളാണ് അവളെ വഷളാക്കുന്നത് എന്നുള്ള നഫീസയുടെ പരാതിക്ക്  മറുപടി എന്നും  അഷ്‌റഫ്‌ ഒരു പൊട്ടി ചിരിയില്‍ ഒതുക്കും.

നഫീസ എന്തക്കയോ പറഞ്ഞു കൊണ്ട് സൈനബയുടെ മുറിയിലേക്ക് വന്നു  പുതപ്പു വലിച്ചു മാറ്റി  ദൂരേക്ക്  എറിഞ്ഞു കൊണ്ട്, അതി വേഗം തന്‍റെ പ്രവര്‍ത്തന മേഘലയായ അടുക്കളിയിലേക്ക് പോയി.പുതപ്പു വലിച്ചു മാറ്റി ദൂരെ എറിഞ്ഞത്  കൊണ്ട് തണുപ്പ് അവളെ ചുറ്റി മുറിക്കിയത് കൊണ്ടാവണം കണ്ണുകള്‍ തിരുമ്മി  പിറു പിറുത്തു കൊണ്ട് സൈനബ എണീറ്റ്‌ നേരെ ബാത്ത് റൂമില്‍ പോയി  പല്ലും തുടച്ചു കഴിഞ്ഞു  തന്‍റെ പ്രിയ പെട്ട റോസാ പൂവ് ചെടികളുടെ അടുത്തേക്ക്  നീങ്ങിയത്.റോസാ പൂവെന്നു പറഞ്ഞാല്‍ അവള്‍ക്കു ജീവനാണ്.അവളുടെ ക്ലാസില്‍ പഠിക്കുന്ന മൈമൂനയുടെ വീട്ടില്‍ നിന്നാണ്   അവള്‍ റോസാ പൂവിന്‍റെ ചെടി കൊണ്ട് വന്നത്.പലപ്പോഴും അതില്‍ റോസാ പൂവ് പിടിച്ചിട്ടുണ്ട്.അവള്‍ എന്നും രാവിലെ മുടങ്ങാതെ അതിനു വെള്ളം ഒഴിക്കും.അവള്‍ മുടങ്ങാതെ കൃത്യ നിഷ്ടതയോടെ ചെയ്യുന്ന ഒരു കാര്യം ഉണ്ടെങ്കില്‍ റോസാ പൂവിനു വെള്ളം ഒഴിക്കല്‍ മാത്രമാണെന്നാണ് നഫീസ കളിയാക്കി പറയും .പക്ഷെ,അതില്‍  വിരിയുന്ന മനോഹരമായ റോസാ പൂവ് കൂടുതലും മുടിയില്‍ ചൂടുക നഫീസ തന്നെ ആണ്. അതില്‍ സൈനബയ്ക്ക് ഒരു പരാതിയുമില്ല.ഉമ്മയല്ലേ.എന്നാലും ഉമ്മയോട് പല വിഷയത്തിലും വിജയിക്കാന്‍ വേണ്ടി സൈനബ ഇക്കാര്യം ഉമ്മയോട് പറയും.ഉപ്പയുടെ ഫോണ്‍ വന്നാല്‍ സന്തോഷത്തോടെ പറയും. ചെടിക്കള്‍ക്ക് വെള്ളം ഒഴിച്ച ശേഷം .വിടരാന്‍ നില്‍ക്കുന്ന   റോസാ പൂവിന്‍റെ കവിളത്ത് ഒന്ന് തഴുകി അവള്‍ വീടിന്‍റെ അകത്തേക്ക് പോയി അവളുടെ മൊബൈല്‍ കയ്യിലെടുത്തു അതില്‍  വന്ന ടിന്റു മോന്റെ  ജോക്ക്സും വായിച്ചു തനിയെ ചിരിച്ചു.

                     സൈനബയ്ക്ക് മൊബൈല്‍ വാങ്ങി കൊടുക്കാന്‍ ഏറെ താല്പര്യ പെട്ടത് അവളുടെ ഉമ്മ നഫീസ തന്നെയാണ്.അതിനു കാരണം ഉണ്ട്.സൈനബ  ഒന്‍പതാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്.പക്ഷെ,അവള്‍ക്കു  പ്രായത്തിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചയുണ്ട്.കൂടാതെ അതീവ സുന്ദരിയും.പാലിന്‍റെ നിറമാണ് അവള്‍ക്കു, അവളുടെ കണ്ണുകള്‍ കണ്ടാല്‍ അവിടെ നക്ഷത്ര കുഞ്ഞുങ്ങള്‍ ആണെന്ന് തോന്നും,.നുണ കുഴി വിരിയുന്ന കവിളുകള്‍,വിസ്മയിപ്പിക്കുന്ന കാര്‍ കൂന്തല്‍.അവളെ കണ്ടാല്‍ ആരും ഒന്ന് മോഹിച്ചു പോകും.അവള്‍ വീട്ടില്‍ വളര്‍ത്തുന്ന റോസാ പൂവ് പോലെ തന്നെ മനോഹരിയാണ് സൈനബ.മടിച്ചി ആണെങ്കിലും നല്ല  നല്ല അനുസരണയുള്ള കുട്ടിയാണ്  സൈനബ.എല്ലാവരോടും നല്ല രീതിയില്‍ ഇടപെടും. ആരെയും വേദനിപ്പിക്കില്ല.അത് കൊണ്ട് തന്നെ അവളെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു.പാട്ട് പാടാന്‍ മിടുക്കിയാണ്.സ്ഥിരമായി സ്കൂള്‍ കലോത്സവത്തില്‍ മാപ്പിള പാട്ട് മത്സരത്തില്‍ അവള്‍ക്കു തന്നെ ആണ് ഒന്നാം സ്ഥാനം.  വീടില്‍ നിന്ന് കുറച്ചു ദൂരമുണ്ട് അവള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ എത്താന്‍. അത് കൊണ്ട് തന്നെ അവള്‍ സ്ഥിരമായ ബസ്സിലാണ് സ്കൂളിലേക്ക് പോകാറുള്ളത്.യാത്രക്കിടയില്‍ പൂവലാന്മാരുടെ ശല്യം,സ്പര്‍ശനം ഒക്കെ ആയപ്പോള്‍ ബസ്‌ യാത്ര മതിയാക്കി അവള്‍ റിക്ഷയില്‍ പോകാന്‍ തുടങ്ങി.അവിടെയും രക്ഷ ഇല്ല.സൈഡ് ഗ്ലാസിലൂടെ ഉള്ള ഡ്രൈവറിന്റെ നോട്ടം അസഹനീയ മായപ്പോള്‍ അവള്‍ അതും നിര്‍ത്തി  നടക്കാന്‍ തുടങ്ങി.ഇടവഴികളും,റോഡിന്‍റെ അരികിലുള്ള നിര നിരയായി നില്‍ക്കുന്ന പീടിക തിന്നകളും,ബസ്‌ സ്റ്റൊപും .റിക്ഷ സ്റ്റാന്റും,ജംക്ഷനും,വളവുകളും ഒക്കെ  കഴിഞ്ഞു മുപ്പതോളം മിനുട്ട് നടന്നിട്ട് വേണം സൈനബയ്ക്ക്  സ്കൂള്‍ എത്താന്‍.കൂട്ടുകാരികള്‍ ഒക്കെ ബസ്സില്‍ പോകുന്നത് മൂലം അവള്‍ തനിച്ചാണ് സ്കൂളില്‍ പോകുന്നത്..ഈ സമയത്ത് കൂടെ പൂവാലന്‍ മാരുടെ അകമ്പടിയും,കൂവലും,വിസിലും,കമ്മന്ടടിയും ഒക്കെ ഉണ്ടെങ്കിലും സ്പര്‍ശനത്തില്‍ നിന്ന് രക്ഷപെട്ടു എന്ന് കരുതി അവള്‍ സമാധാനിക്കും.

    
      എങ്കിലും സൈനബ വീട് വിട്ടു ഇറങ്ങിയാല്‍ പിന്നെ ഉമ്മ നഫീസയ്ക്ക് ആധിയാണ്.തിരികെ വരും വരെ ആ മാതാ ഹൃദയം പിടയ്ക്കും.കാലം അതല്ലേ?എവിടെ പോയാലും നഫീസയ്ക്ക് കേള്‍ക്കുന്നത് ദുഷിച്ചു നാറിയ പീഡന വാര്‍ത്തകള്‍ മാത്രം.പത്രം വായിച്ചാല്‍,ടി.വി ഓണ്‍ ചെയ്‌താല്‍ട്രെയിനിലും,ഹോട്ടല്‍ മുറികളിലെ ബാത്ത് റൂമുകളിലും അടക്കം ഒരിടത്തും സ്ത്രീക്ക് സുരക്ഷ ഇല്ല..പിന്നെ എങ്ങനെ ആ മാതാ ഹൃദയം പിടയ്ക്കാതിരിക്കും.അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭര്‍ത്താവ് അഷറഫ് ഗള്‍ഫീന്ന് മൊബൈല്‍ വാങ്ങി അയച്ചത്.സൈനബ സ്കൂള്‍ പോകുന്നത് മുതല്‍ തിരിച്ചു വീട്ടില്‍ എത്തും വരെ എത്ര ഫോണ്‍ വിളിച്ചു എന്നത് നഫീസയ്ക്ക് പോലും അറിയില്ല.ഇടയ്ക്ക് ഫോണ്‍ എടുക്കാതിരുന്നാല്‍ നഫീസയ്ക്ക് നെഞ്ചിടിപ്പ് ഏറും.എന്നും സ്കൂള്‍ വിട്ടു  സൈനബ   വീട്ടില്‍ എത്തും   വരെ നഫീസ വഴിയും നോക്കി യിരിക്കും.ഒരു പക്ഷെ,പെണ്‍ മക്കള്‍ ഉള്ള എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ആയിരിക്കും.

                സ്കൂളില്‍ യുവജനോത്സവമായത് കൊണ്ട് സൈനബ ഇന്ന് സ്കൂളിലേക്ക് പതിവിലും അല്പം നേരത്തെ തന്നെ പുറപെട്ടു.വേദിയില്‍ പാടാനുള്ള മാപ്പിള പാട്ട് ചുണ്ടുകളില്‍ മെല്ലെ ഉരുവിട്ട് കൊണ്ട് ,.സൈനബയുടെ അയല്‍വാസിയായ ആയിശുമാന്റെ മകന്‍ ലതീഫിന്റെയും,പാന്‍ പരാഗ് കടയിലെ രമേഷിന്റെയും സ്ഥിരമായുള്ള രൂക്ഷ നോട്ടത്തെ കണ്ടില്ലെന്നു നടിക്കാതെ അവള്‍ നടത്തം തുടങ്ങി.ഓരോ ചുവടും മുന്നോട്ട്  വെക്കുമ്പോഴും  പതിവ് പോലെ വിസില്‍,കൂവല്‍,കമന്റടി,നോട്ടം.ഒന്ന് കാര്യമാക്കിയില്ല.ഈ ആണുങ്ങള്‍ ഒക്കെ എന്തെ ഇങ്ങനെ.അവള്‍ ചിന്തിച്ചു.വായി നോക്കികള്‍.എനിക്ക് തീരെ ഇഷ്ടമില്ല ഇവന്‍ മാരെ.എല്ലാ ആണുങ്ങളെ  ഇഷ്ടമില്ലെന്നു അവള്‍ക്ക് പറയാന്‍ പറ്റുകയില്ല.അവള്‍ക്കു ഉപ്പയെ ഇഷ്ടമാണ്.പിന്നെ.പ്ലസ്‌ ടു വില്‍ പഠിക്കുന്ന നീല കണ്ണുകളുള്ള,നീട്ടി വളര്‍ത്തിയ മുടിയുള്ള,നല്ല മസിലുള്ള സുന്ദരാനായ ആസിഫിനെ ഇഷ്ടമാണ്.അതെ പെരുത്ത്‌ ഇഷ്ടമാണ് അവള്‍ക്ക്. അവനും.
                                          കുറച്ചു നാളുകള്‍ക്കു മുന്‍പായിരുന്നു.നല്ല കാറ്റോടു കൂടിയുള്ള മഴയ്ക്ക് ശേഷം   മാനം തെളിഞ്ഞു നില്‍ക്കുന്ന സമയം.എങ്കിലും സൈനബയുടെ ക്ലാസ് മുറിയിലെ പൊട്ടി പൊളിഞ്ഞ ഓടിനിടയിലൂടെ വെള്ളം അപ്പോഴും ചോര്‍ന്നോലിക്കുന്ന്ടായിരുന്നു.നനഞ്ഞു കുതിര്‍ന്ന ആടുകള്‍ തണുപ്പ് മാറ്റാനായി സ്കൂളിലെ വരാന്തയില്‍ കൂട്ടം കൂട്ടമായി അഭയം പ്രാബിച്ചിട്ടുണ്ട്.കുട്ടികള്‍ അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നെങ്കിലും ഒരു കൂസലുമില്ലാതെ ആടുകള്‍ വാരാന്തയില്‍ കൂട്ടം കൂടി തന്നെ നിന്നു.ഉച്ച ഊണിനു വിട്ട നേരം .അന്ന് ക്ലാസ്സ്‌ റൂമില്‍ സൈനബ തനിച്ചായിരുന്നു.അവള്‍ക്കു ഏറ്റവും ഇഷ്ടമുള്ള റോസാ പൂവ് ആസിഫു സൈനബക്ക് നേരെ നീട്ടി അവന്റെ പ്രണയം അവളെ അറിയിച്ചു.അവള്‍ ഒന്നും മിണ്ടിയില്ല.കണ്ണുകള്‍ താഴോട്ടു താഴ്ത്തി ഒന്നും സംസാരിക്കാതെ അവള്‍ അവിടത്തെ ഇരുന്നു.ആ മൌനം പിന്നീട്  പ്രണയമായി വളര്‍ന്നു.കാമ്പസിന്റെ ഇടനാഴികളിലും,ക്ലാസ്സ്‌ മുറികളിലും,മൊബൈലില്‍ വിളികളായും,മെസ്സേജായും ആ പ്രണയം മുന്നോട്ടു പോയി.ആസിഫിന്റെ ഒപ്പം പഠിക്കുന്ന രവിയും,ശരീഫും എന്നും അവനോടു അസൂയയോടു  പറയും.നീ ഭാഗ്യം ചെയ്തവനെന്ന്.
കണക്ക് പഠിപ്പിക്കുന്ന നാരായണന്‍ മാഷിന്‍റെ മനോഹരമായ ശബ്ദം മൈക്കിലൂടെ മുഴങ്ങി."മാപ്പിള പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം ആയിശത്ത് സൈനബ  ബി ഗ്രീന്‍ ഹൌസ്."  ഒന്നാം വേദിയുടെ മുന്നില്‍ നില്‍ക്കുന്ന ആളുകളെല്ലാം ഉച്ചത്തില്‍ കയ്യടിച്ചു.ചിലര്‍ പരസ്പരം പറഞ്ഞു.മിടുക്കി.വിജയാഹ്ലാധത്തില്‍ തുള്ളി ചാടിയ സൈനബ ചുറ്റും ഒന്നും കണ്ണോടിച്ചു.എവിടെ അസിഫ്? കൂട്ടുകാരുടെ അനുമോധനങ്ങള്‍ക്കിടയില്‍ ഒരല്പ  നേരം കണ്ണുകള്‍ നാല് ഭാഗത്തും ആസിഫിനെ പരതി.ഇല്ല കാണുന്നില്ല.അവള്‍ അവനെ ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ കയ്യിലെടുത്തപ്പോഴെക്കും അവന്റെ വിളി വന്നിരുന്നു.അവനോടു സംസാരിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്തു അവള് ആരും കാണാതെ സയന്‍സ് ലാബിന്റെ പിന്നിലേക്ക്‌ അതി വേഗത്തില്‍ നടന്നു പോയി.
  
            സയന്‍സ് ലാബിന്റെ പിന്നിലുള്ള ആള്‍ താമസമില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ പഴയ വീട്ടില്‍ അസിഫ് അവള്‍ക്കു സമ്മാനവുമായി കാത്തിരിക്കുകയാണ്.ഒന്നാം സ്റ്റേജില്‍ നിന്നു വളരെ അകലയായത് കൊണ്ട് ആ ഭാഗത്ത് ഒരാള് പോലും ഇല്ലായിരുന്നു.സൈനബ പൊട്ടി പുളിഞ്ഞ വീടിന്റെ അകത്തു കയറുമ്പോള്‍ ഒരു പുഞ്ചിരിയുമായി അസിഫ് അവിടെ നില്പുണ്ടായിരുന്നു.എന്തായിരിക്കും സമ്മാനമെന്ന അകാംഷയില്‍ ആസിഫിന്റെ അടുത്ത് എത്തിയ സൈനബയുടെ  ചുമലിലേക്കു അസിഫ് തന്റെ കൈ മെല്ലെ ചേര്‍ത്ത് വെച്ചു.സൈനബ അറിയാതെ ഒന്ന് പിറകോട്ടു പോയി.പെട്ടന്ന് അസിഫ് അവന്റെ രണ്ടു കൈകളും കൊണ്ട് അവളെ വരഞ്ഞു മുറുക്കി.അവള്‍ കുതറി മാറി പുറത്തേക്കു ഓടുവാന്‍ ശ്രമിച്ചപ്പോള്‍ മുന്നിലുള്ള വാതില്ക്കളില്‍ നിന്നു രവിയും,ശരീഫും കൂടി അവളെ തടഞ്ഞു നിര്‍ത്തി.രവി അവന്റെ ബലിഷ്ടമായ കൈകള്‍ കൊണ്ട് അവളെ വലിച്ചു വീടിന്റെ അകത്തേക്ക് കൊണ്ട് പോയി പൊട്ടി പൊളിഞ്ഞ വാതില്‍ അടച്ചു.സിംഹത്തിന്‍ കൂട്ടില്‍  പെട്ട് പോയ  മാന്‍ പെടയെ പോലെ അവള്‍ നിസ്സഹായയായി നിന്നു.അവിടെ നിന്നു.രവിയും ആസിഫും ചേര്‍ന്ന് അവള്‍ പിടിച്ചു വലിച്ചു.അവള്‍ സര്‍വ ശക്തിയും എടുത്തു പൊരുതിയെങ്കിലും അവരുടെ മുന്നില്‍ അവള്‍ക്കു പിടിച്ചു നില്‍ക്കാനായില്ല.അവള്‍ ഉച്ചത്തില്‍ കരഞ്ഞു.അവള്‍ കരിച്ചില്‍ കേട്ട് മച്ചിന്‍ പുറത്തുണ്ടായിരുന്ന മാട പ്രാവുകള്‍ എങ്ങോട്ടെന്നില്ലാതെ പറന്നു പോയി.നര ബോജികളായ അവര്‍ മൂന്നു പേരല്ലാതെ പ്രപഞ്ചത്തിലെ  വേറെ ഒരാളും അവളുടെ നില വിളി കേട്ടില്ല.അവളുടെ വസ്ത്രം അവര്‍ വലിച്ചു കീറി.അവളുടെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു.ആ റോസാ പൂവിന്‍റെ ഓരോ ഇതളുകളും അവര്‍ അടര്‍ത്തി മാറ്റി.ശക്തി ശയിച്ചു നിലത്തു കിടക്കുന്ന സൈനബയെ അവര്‍ വലിചു ഇഴച്ചു വീടിന്റെ അകത്തുള്ള  ഒരു റൂമിലേക്ക്‌ കൊണ്ട് പോയി.ഇന്നേരം  ശരീഫ് അവളുടെ ഓരോ രംഗങ്ങളും തന്റെ മൊബൈലില്‍ പകര്‍ത്തി കൊണ്ടിരുന്നു.കാലം പിന്നെയും മുന്നോട്ട് പോയി.ഇന്നും ലോകം സൈനബയെന്ന ആ റോസാ പൂവിനെ മറന്നില്ല.തന്റെ ഇതളുകള്‍ ഓരോന്നും പറിച്ചു മാറ്റപെടുമ്പോള്‍ ജീവനും,മാനത്തിനും  വേണ്ടി അവസാനം വരെ പൊരുതുന്ന  ഒരു തുള്ളി കനിവിനു വേണ്ടി ആര്‍ത്തു വിളിക്കുന്ന സൈനബയുടെ ഓരോ നിമിഷവും മൊബൈലിലും,യു ടുബിലും നോക്കി ഇന്നും ലോകം ആസ്വദിക്കുന്നു.