24 August 2012

ആരും സുഗന്ധമറിയാതെ പോയ അത്തറിന്റെ കഥ...

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ആഗസ്ത് മാസം...
കോരി ചൊരിയുന്ന മഴക്കാലം...
സപ്ത ഭാഷ സംഗമ ഭൂമിയായ കാസരഗോടിന്റെ മണ്ണില്‍ നിന്നും അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തേക്ക് കൂട്ടകാരുമായി ഒരു നീണ്ട യാത്ര...അതി മനോഹരമായ രണ്ടു മാസക്കാലം .. പ്രക്രതി സുന്ദരമായ കോട്ടയത്തിന്റെ തിരക്കേറിയ നഗര പ്രദേശങ്ങളിലൂടെ ,പച്ച മൂടിയ ഗ്രാമാന്തരങ്ങളിലൂടെ നടന്നു നീങ്ങിയ വഴികളില്‍ ഞാന്‍ കണ്ട മനം തുടിക്കുന്ന കാഴ്ചകള്‍..നാവില്‍ ഇന്നും പോകാതെ നില്‍ക്കുന്ന ഭക്ഷണത്തിന്റെ രുചി..ഏന്നെ അതിശപെടുത്തിയ കപ്പ ബിരിയാണി.... പരിചയപെട്ട നിഷ്കളങ്കാന്മാരായ മനുഷ്യര്‍.. ആ യാത്ര ഇന്നും മനസ്സില്‍ അനുഭൂതി പരത്തുന്നു.ശാന്ത സുന്ദരമായി ഒഴുക്കുന്ന മീനച്ചിലാരില്‍ നീന്തി തുടിച്ചതു,,അതിന്റെ കുറുകെ തോണി യിലൂടെയുള്ള യാത്ര..കുമരകത്തിന്റെ സൌന്ദര്യത്തില്‍ ലയിച്ചു നിന്ന് രാവുകള്‍..,,ചരിത്രം ഉറങ്ങുന്ന താഴാതങ്ങാടിയിലെ ആയിരം വര്‍ഷം പഴക്കമുള്ള മീന ചിലാരിന്റെ കരയില്‍ പടുത്തുയര്‍ത്തിയ താഴാതങ്ങാടി ജുമാ മസ്ജിദിലെ അഥവാ താജ് ജുമാ മസ്ജിദിലെ സുന്ദരമാം വെള്ളിയാഴ്ച,പാലായിലെ നിര നിരയായി നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മഴയും കൊണ്ട് നടന്നത്..,ഏറ്റു മാനൂരിലെ മഹാ ദേവ ക്ഷേത്രം...,മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വൈക്കം മുഹമ്മദ്‌ ബഷീറിനു ജന്മം നല്‍കിയ വൈക്കം തലയോലപറമ്പിലെ പകലുകള്‍,ചരിത്ര പ്രസിദ്ധമായ വൈകം സത്യാഗ്രഹം നടന്ന നാട്ടില്‍,മുട്ടത്തു വര്‍ക്കി ക്ക് ജന്മ നല്‍കിയ നാട്ടില്‍ ,മലയാളത്തിന്റെ അഭിമാനമായ അരുന്ധതി റോയിയുടെ ബുക്കെര്‍ പ്രയ്സ് നേടി കൊടുത്ത "ദി ഗോഡ് ഓഫ് സ്മാള്‍ തിമിങ്ങിസിലെ രാഹെളിന്റെയും എസ്തയുടെയും കുട്ടിക്കാല ജീവതത്തിനു പശ്ചാത്തല മോരുക്കിയ നാട്...ഹോ...കൊട്ടയമേ..നീ എത്ര സുന്ദരി...നിന്റെ മാറില്‍ ഒരിക്കല്‍ കൂടി തല ചായ്ച്ചു ഉറങ്ങാന്‍ ഞാന്‍ കൊതിക്കുന്നു. 

നീണ്ട യാത്രയ്ക്ക് വിരാമം..ഇനി വീണ്ടും അലസതയുടെ നാളുകളിലേക്ക്.പത്ര വായന എനിക്ക് ഇഷ്ടമാനെന്നരിയമെന്നത് കൊണ്ട് ഞാന്‍ പോയപ്പോള്‍ മുതലുള്ള സാഹ്യാന പത്രം ഉമ്മ കെട്ടി വെച്ചിട്ടുണ്ടായിരുന്നു.ഓരോ പത്രങ്ങളും കയ്യിലെടുത്തു വിരസമായി കണ്ണോടിച്ചു വലിച്ചരിയുന്നതിനടയില്‍ ഒരു ഫോട്ടോ കണ്ണിലുടക്കി.ഒരു ഗ്രൂപ്പ്‌ ഫോട്ടോ ആയിരുന്നു അത്.ആ ഫോട്ടോയിലെ ഓരോ വ്യക്തിയെയും നല്ല പോലെ അറിയാം.പക്ഷെ,നടുവില്‍ നില്‍ക്കുന്ന നീണ്ടു മെലിഞ്ഞ,വിഷാദ ഭാവത്തില്‍ ഉള്ള ആ ചെറുപ്പക്കാരന്‍...!!!അവന്‍ തന്നയോ?ഞാന്‍ പത്രത്തിന്റെ തല കേട്ടിലേക്ക് സൂക്ഷിച്ചു നോക്കി."പത്തു വര്‍ഷംമുന്പ് വീട് വിട്ടിങ്ങിയ നിസാറിനെ തിരികെ കൊണ്ട് വന്ന് കൂട്ടുകാര്‍".
അതെ അവന്‍ തന്നെ..എങ്കിലും ആ പ്രസരിപ്പ് അവനു നഷ്ട മായിരിക്കുന്നു.ഇരുണ്ട കാല ഘട്ടം അവന്‍ ആകെ പാടെ മാറ്റിയിരുക്കുന്നു.അവന്‍ ഇങ്ങനെ ആണോ ആയിരുന്നത്?

തോളത്തു ബാഗും തൂക്കി,അലസമായിട്ട തന്റെ സ്വര്‍ണ തല മുടി കാറ്റില്‍ പറത്തി,കാലില്‍ റബ്ബര്‍ ചെരുപ്പുമായി,ചുണ്ടുകളില്‍ മന്ദസ്മിതം വിടര്‍ത്തി ക്ലാസ്സ്‌ മുറിയിലേക്ക് കടന്നു വരുന്നു നീണ്ടു മെലിഞ്ഞ ഊര്‍ജ്ജ സലനായ വിദ്യാര്‍ഥി...വിനയമുള്ള സംസാരം,വളരെ കുറച്ചു സംസാരികുക ഉള്ളുവെങ്കിലും അവനു ഇഷ്ടപെട്ട വിഷയങ്ങള്‍ വരുമ്പോള്‍ വാചാലനാകും.ഒരു ശരാശരി വിദ്യാര്‍ഥി ആയിട്ട് പോലും അവന്റെ അച്ചടക്കം കൊണ്ടും,പെരുമാറ്റം കൊണ്ടും അധ്യാപകര്‍ പലപ്പോഴും അവനെ കണ്ടു പഠിക്കാന്‍ പറയുമ്പോള്‍ അസൂയോടെ ആണെങ്കിലും ഞങ്ങള്‍ അഭിമാനിച്ചിരുന്നു.അതെ, അവന്‍ നല്ല സുഗന്ധുള്ള അത്തറായിരുന്നു.

എങ്കിലും സ്വന്തം വീടിന്റെ അകത്തളങ്ങളില്‍ ഉള്ളവര്‍ക്ക് ആ അത്തറിന്റെ സുഗന്ധമറിഞ്ഞില്ല.ഒന്നും അറിയാതിരുന്ന കാലത്ത് ചെയ്ത (ചെയ്തിരുന്നോ?) തെറ്റിന്റെ പേരില്‍ അവന്‍ ഏന്നും ക്രൂശിക്കപെട്ടു.സ്വന്തം അനുജനുമായി തന്നെ താരതമ്യം ചെയ്തു തന്റെ കുറവുകളിലേക്ക് മാത്രം വിരല്‍ ചൂണ്ടി സ്ഥിരമായി വീട്ടുകാരാല്‍ പീടിക്കപെട്ടപ്പോള്‍ ആ കുഞ്ഞു ഹൃദയം ഒന്ന് പിടഞ്ഞു.വല്ലപ്പോഴും അവന്റെ വീട്ടിലേക്കു ഞങ്ങള്‍ പോയാല്‍,അവന്റെ ഉപ്പ പരസ്യമായി കള്ളാ എന്ന് ഞങ്ങളുടെ മുന്നില്‍ നിന്ന് വിളിക്കുമ്പോള്‍ ആ സുന്ദര മുഖം വിക്രതമാക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടിട്ടുണ്ട്.ഒടുവില്‍ മഴ ആര്‍ത്തു പെയ്യുന്ന ഒരു രാത്രിയില്‍ തന്റെ ഉമ്മയേയും ,ഉപ്പയെയും,അനുജനെയും,പെങ്ങന്മാരേയും കൂട്ടുകാരെയും,പിറന്നു വീണ നാടിനെയും ഉപേക്ഷിച്ചു അവന്‍ എങ്ങോട്ടോ യാത്രയായി.കാലത്തിന്റെ ഗതി വേഗതയില്‍ അവനെ എല്ലാവരും മറന്നു.ഞാനും.

ഒരു ദശകത്തിനു ശേഷം ഏതോ ഹോട്ടലിലെ അടുകളിയിലെ പുക പടലങ്ങള്‍ക്കിടയില്‍ വെച്ച് സുഹ്ര്തുക്കള്‍ അവനെ കണ്ടെത്തിയിരിക്കുന്നു.അവന്റെ മാതാ പിതാക്കളും കുടുംബക്കാരും അവനോടു ചെയ്ത തെറ്റിന് തീര്‍ച്ചയായും പശ്ചാത്താപം നടത്തിയിട്ടുണ്ടാവുംആ അത്തരിനു സുഗന്ധം ഉണ്ടെന്നു അവരറിഞ്ഞു കാണും..എങ്കിലും, ഓര്‍മകളെ വര്‍ണ ശഭാല മാക്കുന്ന കുട്ടികാല ജീവിതത്തെ മങ്ങിയ ചിത്രങ്ങളാക്കി മാറ്റിയതിനു ഈ പശ്ചാത്താപം പകരമാകുമോ?

പത്രത്തിലെ അവന്റെ ഫോട്ടോ ഞാന്‍ വീണ്ടും വീണ്ടും നോക്കി.പഴയ സുഹ്രത്തിനെ ഒരു നോക്ക് കാണുവാന്‍ ഒരു വെമ്പല്‍.പത്രത്തിന്റെ മുകളില്‍ ഉള്ള തീയതിയിലേക്ക് നോക്കിയപ്പോള്‍ 19 ദിവസം മുന്‍പത്തെ പത്രമാണ്‌ എന്നറിഞ്ഞു.തീര്‍ച്ചയായും അവന്‍ വീട്ടില്‍ ഉണ്ടായിരിക്കും.അവന്റെ പുതിയ താമസ സ്ഥലം അറിയാവുന്ന കൂട്ടുകാരന്റെ ഒപ്പം മഴ വെള്ളം കെട്ടി നില്‍ക്കുന്ന പൊട്ടി പൊളിഞ്ഞ റോഡിലൂടെ,ഇരു വശത്തില്ലോടെ നടക്കുന്നവരുടെ ശരീരത്തിലേക്ക് വെള്ളവും ചീറ്റി ബൈകിലൂടെ അതി വേഗം അവന്റെ വീട്ടിലേക്കു കുതിച്ചു.വലിയ ഒരു ഇറക്കം കഴിഞ്ഞപ്പോള്‍ തേപ്പു ചെയ്യാത്ത അവന്റെ കൊച്ചു വീട് ഞങ്ങള്‍ കണ്ടു.വീടിനു മുന്നില്‍ ചാര കസേരയില്‍ ഒരു മധ്യ വയസ്കന്‍ ഇരിക്കുകയാണ് .അത് അവന്റെ ഉപ്പയാണ്.ബൈക്കില്‍ നിന്നറങ്ങി നിസാര്‍ ഉണ്ടോന്നു ചോദിച്ചപ്പോള്‍ കേള്‍ക്കാതെ ഭാവത്തില്‍ അയാള്‍ അവിടെ ഇരുന്നു.ഞങ്ങള്‍ ഒരല്പ നിമിഷം മൌനമായി നിന്നു ,ആ സമയം വീടിന്റെ ഉള്ളില്‍ ലാന്ഡ് ഫോണിന്റെ ബെല്‍ മുഴാങ്ങി.മെലിഞ്ഞു ശോഷിച്ചു എല്ലും തോലുമായി ഒരു സ്ത്രീ ഓടി വന്നു ഫോണ്‍ എടുത്തു.മോനെ എന്ന് വിളിക്ക് ശേഷം വിതുമ്പലും ഞാന്‍ കേട്ടു.അപ്പോഴേക്കും കൂട്ടുകാരന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി കഴിഞ്ഞിരുന്നു.ഞാന്‍ അതിന്റെ പിന്നില്‍ ഇരിന്നു തിരിച്ചു പോകുമ്പോള്‍ എന്റെ മനസ്സ് മന്ത്രിച്ചു"നിസാര്‍,നീ ഈ കടപ ലോകത്തോട്‌ ക്ഷമിക്കുക..നിനക്ക് നല്ലത് വരും..നീ എന്ന അത്തറിന്റെ സുഗന്ധം ഒരു നാള്‍ ലോകം മുഴുവന്‍ പരക്കും ...തീര്‍ച്ച "

21 June 2012

ഡയറി കുറിപ്പുകള്‍


വിറയലോടെ  എന്‍ കൈ വിരലുകള്‍-
നിന്‍ അരുണിമാം കവിളുകളില്‍-
സ്പര്‍ശിച്ചതോക്കെയും
നിന്‍ മിഴികളില്‍ നിന്നുതിര്‍ന്നു -
വീഴുന്ന ജല കണങ്ങള്‍ 
തുടയ്ക്കാന്‍ വേണ്ടി 
മാത്രമായിരുന്നു..
പക്ഷെ,
നിന്‍ മനോഹരിതമാം 
കൈ വിരലുകള്‍ 
എന്നില്‍ 
സ്പര്‍ശിച്ചപ്പോള്‍ - 
ഞാനറിഞ്ഞിരുന്നില്ല 
അത് എന്‍  ചിറകുകള്‍ 
വെട്ടിയരിയാന്‍ 
ആണെന്ന്.

(2006 നവംബര്‍ 9 വ്യാഴം)
................. ...............................................

നിന്‍ മിഴികളില്‍ നക്ഷത്ര തിളക്കമോന്നും -
ഞാന്‍ കണ്ടില്ല.
നിന്‍ മൊഴികളില്‍ പവിഴ മുത്തുകളൊന്നും-
ഞാന്‍ കണ്ടില്ല.
നിന്‍ ചുണ്ടുകളില്‍ പാല്‍ നിലാവും-
ഞാന്‍ കണ്ടില്ല.
നിന്‍ കവിളുകളില്‍ സന്ധ്യയും-
ഞാന്‍ കണ്ടില്ല.
നിന്‍ മുടിയിഴാകളില്‍ പാലാഴിയും-
ഞാന്‍ കണ്ടില്ല.
എങ്കിലുമെന്‍ പ്രിയേ,
നിന്‍ ഹൃദയ തന്ത്രികളില്‍ 
ഞാനിന്നലെ   വിരല്‍ മീട്ടിയപ്പോള്‍
അതില്‍ മുഴാങ്ങിയത്  
സ്നേഹത്തിന്‍ നാദ മാണെന്ന് 
ഞാന്‍ അറിഞ്ഞു...
ആ സ്നേഹ സംഗീതത്തില്‍ 
ഞാന്‍ അലിഞ്ഞു പോയി.
നിന്നില്‍ അലിഞ്ഞു ചേര്‍ന്നു.

(2005 ജനുവരി  31 തിങ്കള്‍ )
........................................................................................
"അവളുടെ  വീട് എനിക്കെന്നും 
  പ്രേതാലയമാണ്
കാരണം, അവിടെയാണ്
എന്‍റെ ആത്മാവ്‌ ഉള്ളത്‌"

(2009 ആഗസ്റ്റ്‌  4 ചൊവ്വ)
..................................................


അന്ന് ഞാനൊരു വിളക്കായി-
നിന്‍ മുന്നില്‍ കത്തി ജ്വലിച്ചപ്പോള്‍-
അന്ന് കാറ്റായി   വന്നു  നീ അത് കെടുത്തി.
ഇന്ന് ഞാനെന്ന  തിരിപോയ 
വിളക്ക് 
നീ ഒരു തിരി  നാള മായി -
വരുമെന്നും കാത്തിരിപ്പൂ..

(2007  ജൂലൈ 17 ചൊവ്വ)

03 May 2012

സൈനബ എന്ന റോസാ പൂവ്.

സമയം ആറു മണി ആവുന്നതെ ഉള്ളു.തണുത്തുറഞ്ഞ ഒരു വെളുപ്പാന്‍ കാലം.സൈനബ തന്റെ   രണ്ടു കൈകളും കാലിന്‍റെ ഇടയില്‍ തിരുമ്മി വെച്ച്, വീടിന്‍റെ ഒരു കൊച്ചു മുറിയില്‍ മൂടി പുതച്ചു ഉറങ്ങുകയാണ്.കട്ടിലിനു ചേര്‍ന്ന് നില്‍ക്കുന്ന  മേശ പുറത്തു രാത്രി വായിച്ചു പഠിച്ച സ്കൂളിലെ പാഠ പുസ്തകങ്ങള്‍  ചിന്ന ചിതറി കിടക്കുന്നുണ്ട്.ഇന്ന് സ്കൂളില്‍ യുവജനോത്സവമാണ്.എങ്കിലും സൈനബ രാത്രിയിലെ പഠിത്തം ഒരിക്കലും ഒഴിവാക്കാറില്ല.രാത്രി പഠിക്കുന്നതിനടിയില്‍  ഉറക്കം വന്നാല്‍ പിന്നെ അങ്ങ് കിടക്കിയിലേക്ക്  വീഴും.ബുക്ക്‌ അടക്കി വെക്കുകയോ മറ്റു പരിപാടികളോ ഒന്നുമില്ല.ഉറക്കം തന്നെ.പിന്നെ ആന കുത്തിയാല്‍ പോലും അറിയില്ല.ഉമ്മ നഫീസാക്ക് എന്നും  അവളെ പറ്റി പരാതി തന്നെ ആണ്.തീര്‍ത്താല്‍ തീരാത്ത പരാതിയുടെ ഭാണ്ട്ട കെട്ടുകള്‍  ആയിരിക്കും  നഫീസയുടെ ഭര്‍ത്താവ് അഷറഫിന്റെ ഫോണ്‍ ഗള്‍ഫീന്ന് വന്നാല്‍  അവള്‍ക്ക് പറയാന്‍ ഉണ്ടാക്കുന്നത്‌.സൈനബയെ പറ്റി പരിഭവം തന്നെ.മടിച്ചി എന്നാണ് ബഹുമാനാര്‍ഥം അവളെ വിളിക്കുന്നത്‌,കുട്ടികളല്ലേ ഇങ്ങനെ ഒക്കെ ഉണ്ടാവുമെന്ന് പറഞ്ഞു അഷറഫു സമാധാനിപ്പിക്കും.എങ്ങനെ സമധാനിപ്പിക്കാതിരിക്കും.കല്യാണം  കഴിഞ്ഞു ഏഴു വര്‍ഷത്തിനു ശേഷം,പ്രാര്‍ഥനയും,നേര്‍ച്ചയും നടത്തി  കിട്ടിയ ഏക മകളാണ്.നിങ്ങളാണ് അവളെ വഷളാക്കുന്നത് എന്നുള്ള നഫീസയുടെ പരാതിക്ക്  മറുപടി എന്നും  അഷ്‌റഫ്‌ ഒരു പൊട്ടി ചിരിയില്‍ ഒതുക്കും.

നഫീസ എന്തക്കയോ പറഞ്ഞു കൊണ്ട് സൈനബയുടെ മുറിയിലേക്ക് വന്നു  പുതപ്പു വലിച്ചു മാറ്റി  ദൂരേക്ക്  എറിഞ്ഞു കൊണ്ട്, അതി വേഗം തന്‍റെ പ്രവര്‍ത്തന മേഘലയായ അടുക്കളിയിലേക്ക് പോയി.പുതപ്പു വലിച്ചു മാറ്റി ദൂരെ എറിഞ്ഞത്  കൊണ്ട് തണുപ്പ് അവളെ ചുറ്റി മുറിക്കിയത് കൊണ്ടാവണം കണ്ണുകള്‍ തിരുമ്മി  പിറു പിറുത്തു കൊണ്ട് സൈനബ എണീറ്റ്‌ നേരെ ബാത്ത് റൂമില്‍ പോയി  പല്ലും തുടച്ചു കഴിഞ്ഞു  തന്‍റെ പ്രിയ പെട്ട റോസാ പൂവ് ചെടികളുടെ അടുത്തേക്ക്  നീങ്ങിയത്.റോസാ പൂവെന്നു പറഞ്ഞാല്‍ അവള്‍ക്കു ജീവനാണ്.അവളുടെ ക്ലാസില്‍ പഠിക്കുന്ന മൈമൂനയുടെ വീട്ടില്‍ നിന്നാണ്   അവള്‍ റോസാ പൂവിന്‍റെ ചെടി കൊണ്ട് വന്നത്.പലപ്പോഴും അതില്‍ റോസാ പൂവ് പിടിച്ചിട്ടുണ്ട്.അവള്‍ എന്നും രാവിലെ മുടങ്ങാതെ അതിനു വെള്ളം ഒഴിക്കും.അവള്‍ മുടങ്ങാതെ കൃത്യ നിഷ്ടതയോടെ ചെയ്യുന്ന ഒരു കാര്യം ഉണ്ടെങ്കില്‍ റോസാ പൂവിനു വെള്ളം ഒഴിക്കല്‍ മാത്രമാണെന്നാണ് നഫീസ കളിയാക്കി പറയും .പക്ഷെ,അതില്‍  വിരിയുന്ന മനോഹരമായ റോസാ പൂവ് കൂടുതലും മുടിയില്‍ ചൂടുക നഫീസ തന്നെ ആണ്. അതില്‍ സൈനബയ്ക്ക് ഒരു പരാതിയുമില്ല.ഉമ്മയല്ലേ.എന്നാലും ഉമ്മയോട് പല വിഷയത്തിലും വിജയിക്കാന്‍ വേണ്ടി സൈനബ ഇക്കാര്യം ഉമ്മയോട് പറയും.ഉപ്പയുടെ ഫോണ്‍ വന്നാല്‍ സന്തോഷത്തോടെ പറയും. ചെടിക്കള്‍ക്ക് വെള്ളം ഒഴിച്ച ശേഷം .വിടരാന്‍ നില്‍ക്കുന്ന   റോസാ പൂവിന്‍റെ കവിളത്ത് ഒന്ന് തഴുകി അവള്‍ വീടിന്‍റെ അകത്തേക്ക് പോയി അവളുടെ മൊബൈല്‍ കയ്യിലെടുത്തു അതില്‍  വന്ന ടിന്റു മോന്റെ  ജോക്ക്സും വായിച്ചു തനിയെ ചിരിച്ചു.

                     സൈനബയ്ക്ക് മൊബൈല്‍ വാങ്ങി കൊടുക്കാന്‍ ഏറെ താല്പര്യ പെട്ടത് അവളുടെ ഉമ്മ നഫീസ തന്നെയാണ്.അതിനു കാരണം ഉണ്ട്.സൈനബ  ഒന്‍പതാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്.പക്ഷെ,അവള്‍ക്കു  പ്രായത്തിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചയുണ്ട്.കൂടാതെ അതീവ സുന്ദരിയും.പാലിന്‍റെ നിറമാണ് അവള്‍ക്കു, അവളുടെ കണ്ണുകള്‍ കണ്ടാല്‍ അവിടെ നക്ഷത്ര കുഞ്ഞുങ്ങള്‍ ആണെന്ന് തോന്നും,.നുണ കുഴി വിരിയുന്ന കവിളുകള്‍,വിസ്മയിപ്പിക്കുന്ന കാര്‍ കൂന്തല്‍.അവളെ കണ്ടാല്‍ ആരും ഒന്ന് മോഹിച്ചു പോകും.അവള്‍ വീട്ടില്‍ വളര്‍ത്തുന്ന റോസാ പൂവ് പോലെ തന്നെ മനോഹരിയാണ് സൈനബ.മടിച്ചി ആണെങ്കിലും നല്ല  നല്ല അനുസരണയുള്ള കുട്ടിയാണ്  സൈനബ.എല്ലാവരോടും നല്ല രീതിയില്‍ ഇടപെടും. ആരെയും വേദനിപ്പിക്കില്ല.അത് കൊണ്ട് തന്നെ അവളെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു.പാട്ട് പാടാന്‍ മിടുക്കിയാണ്.സ്ഥിരമായി സ്കൂള്‍ കലോത്സവത്തില്‍ മാപ്പിള പാട്ട് മത്സരത്തില്‍ അവള്‍ക്കു തന്നെ ആണ് ഒന്നാം സ്ഥാനം.  വീടില്‍ നിന്ന് കുറച്ചു ദൂരമുണ്ട് അവള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ എത്താന്‍. അത് കൊണ്ട് തന്നെ അവള്‍ സ്ഥിരമായ ബസ്സിലാണ് സ്കൂളിലേക്ക് പോകാറുള്ളത്.യാത്രക്കിടയില്‍ പൂവലാന്മാരുടെ ശല്യം,സ്പര്‍ശനം ഒക്കെ ആയപ്പോള്‍ ബസ്‌ യാത്ര മതിയാക്കി അവള്‍ റിക്ഷയില്‍ പോകാന്‍ തുടങ്ങി.അവിടെയും രക്ഷ ഇല്ല.സൈഡ് ഗ്ലാസിലൂടെ ഉള്ള ഡ്രൈവറിന്റെ നോട്ടം അസഹനീയ മായപ്പോള്‍ അവള്‍ അതും നിര്‍ത്തി  നടക്കാന്‍ തുടങ്ങി.ഇടവഴികളും,റോഡിന്‍റെ അരികിലുള്ള നിര നിരയായി നില്‍ക്കുന്ന പീടിക തിന്നകളും,ബസ്‌ സ്റ്റൊപും .റിക്ഷ സ്റ്റാന്റും,ജംക്ഷനും,വളവുകളും ഒക്കെ  കഴിഞ്ഞു മുപ്പതോളം മിനുട്ട് നടന്നിട്ട് വേണം സൈനബയ്ക്ക്  സ്കൂള്‍ എത്താന്‍.കൂട്ടുകാരികള്‍ ഒക്കെ ബസ്സില്‍ പോകുന്നത് മൂലം അവള്‍ തനിച്ചാണ് സ്കൂളില്‍ പോകുന്നത്..ഈ സമയത്ത് കൂടെ പൂവാലന്‍ മാരുടെ അകമ്പടിയും,കൂവലും,വിസിലും,കമ്മന്ടടിയും ഒക്കെ ഉണ്ടെങ്കിലും സ്പര്‍ശനത്തില്‍ നിന്ന് രക്ഷപെട്ടു എന്ന് കരുതി അവള്‍ സമാധാനിക്കും.

    
      എങ്കിലും സൈനബ വീട് വിട്ടു ഇറങ്ങിയാല്‍ പിന്നെ ഉമ്മ നഫീസയ്ക്ക് ആധിയാണ്.തിരികെ വരും വരെ ആ മാതാ ഹൃദയം പിടയ്ക്കും.കാലം അതല്ലേ?എവിടെ പോയാലും നഫീസയ്ക്ക് കേള്‍ക്കുന്നത് ദുഷിച്ചു നാറിയ പീഡന വാര്‍ത്തകള്‍ മാത്രം.പത്രം വായിച്ചാല്‍,ടി.വി ഓണ്‍ ചെയ്‌താല്‍ട്രെയിനിലും,ഹോട്ടല്‍ മുറികളിലെ ബാത്ത് റൂമുകളിലും അടക്കം ഒരിടത്തും സ്ത്രീക്ക് സുരക്ഷ ഇല്ല..പിന്നെ എങ്ങനെ ആ മാതാ ഹൃദയം പിടയ്ക്കാതിരിക്കും.അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭര്‍ത്താവ് അഷറഫ് ഗള്‍ഫീന്ന് മൊബൈല്‍ വാങ്ങി അയച്ചത്.സൈനബ സ്കൂള്‍ പോകുന്നത് മുതല്‍ തിരിച്ചു വീട്ടില്‍ എത്തും വരെ എത്ര ഫോണ്‍ വിളിച്ചു എന്നത് നഫീസയ്ക്ക് പോലും അറിയില്ല.ഇടയ്ക്ക് ഫോണ്‍ എടുക്കാതിരുന്നാല്‍ നഫീസയ്ക്ക് നെഞ്ചിടിപ്പ് ഏറും.എന്നും സ്കൂള്‍ വിട്ടു  സൈനബ   വീട്ടില്‍ എത്തും   വരെ നഫീസ വഴിയും നോക്കി യിരിക്കും.ഒരു പക്ഷെ,പെണ്‍ മക്കള്‍ ഉള്ള എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ആയിരിക്കും.

                സ്കൂളില്‍ യുവജനോത്സവമായത് കൊണ്ട് സൈനബ ഇന്ന് സ്കൂളിലേക്ക് പതിവിലും അല്പം നേരത്തെ തന്നെ പുറപെട്ടു.വേദിയില്‍ പാടാനുള്ള മാപ്പിള പാട്ട് ചുണ്ടുകളില്‍ മെല്ലെ ഉരുവിട്ട് കൊണ്ട് ,.സൈനബയുടെ അയല്‍വാസിയായ ആയിശുമാന്റെ മകന്‍ ലതീഫിന്റെയും,പാന്‍ പരാഗ് കടയിലെ രമേഷിന്റെയും സ്ഥിരമായുള്ള രൂക്ഷ നോട്ടത്തെ കണ്ടില്ലെന്നു നടിക്കാതെ അവള്‍ നടത്തം തുടങ്ങി.ഓരോ ചുവടും മുന്നോട്ട്  വെക്കുമ്പോഴും  പതിവ് പോലെ വിസില്‍,കൂവല്‍,കമന്റടി,നോട്ടം.ഒന്ന് കാര്യമാക്കിയില്ല.ഈ ആണുങ്ങള്‍ ഒക്കെ എന്തെ ഇങ്ങനെ.അവള്‍ ചിന്തിച്ചു.വായി നോക്കികള്‍.എനിക്ക് തീരെ ഇഷ്ടമില്ല ഇവന്‍ മാരെ.എല്ലാ ആണുങ്ങളെ  ഇഷ്ടമില്ലെന്നു അവള്‍ക്ക് പറയാന്‍ പറ്റുകയില്ല.അവള്‍ക്കു ഉപ്പയെ ഇഷ്ടമാണ്.പിന്നെ.പ്ലസ്‌ ടു വില്‍ പഠിക്കുന്ന നീല കണ്ണുകളുള്ള,നീട്ടി വളര്‍ത്തിയ മുടിയുള്ള,നല്ല മസിലുള്ള സുന്ദരാനായ ആസിഫിനെ ഇഷ്ടമാണ്.അതെ പെരുത്ത്‌ ഇഷ്ടമാണ് അവള്‍ക്ക്. അവനും.
                                          കുറച്ചു നാളുകള്‍ക്കു മുന്‍പായിരുന്നു.നല്ല കാറ്റോടു കൂടിയുള്ള മഴയ്ക്ക് ശേഷം   മാനം തെളിഞ്ഞു നില്‍ക്കുന്ന സമയം.എങ്കിലും സൈനബയുടെ ക്ലാസ് മുറിയിലെ പൊട്ടി പൊളിഞ്ഞ ഓടിനിടയിലൂടെ വെള്ളം അപ്പോഴും ചോര്‍ന്നോലിക്കുന്ന്ടായിരുന്നു.നനഞ്ഞു കുതിര്‍ന്ന ആടുകള്‍ തണുപ്പ് മാറ്റാനായി സ്കൂളിലെ വരാന്തയില്‍ കൂട്ടം കൂട്ടമായി അഭയം പ്രാബിച്ചിട്ടുണ്ട്.കുട്ടികള്‍ അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നെങ്കിലും ഒരു കൂസലുമില്ലാതെ ആടുകള്‍ വാരാന്തയില്‍ കൂട്ടം കൂടി തന്നെ നിന്നു.ഉച്ച ഊണിനു വിട്ട നേരം .അന്ന് ക്ലാസ്സ്‌ റൂമില്‍ സൈനബ തനിച്ചായിരുന്നു.അവള്‍ക്കു ഏറ്റവും ഇഷ്ടമുള്ള റോസാ പൂവ് ആസിഫു സൈനബക്ക് നേരെ നീട്ടി അവന്റെ പ്രണയം അവളെ അറിയിച്ചു.അവള്‍ ഒന്നും മിണ്ടിയില്ല.കണ്ണുകള്‍ താഴോട്ടു താഴ്ത്തി ഒന്നും സംസാരിക്കാതെ അവള്‍ അവിടത്തെ ഇരുന്നു.ആ മൌനം പിന്നീട്  പ്രണയമായി വളര്‍ന്നു.കാമ്പസിന്റെ ഇടനാഴികളിലും,ക്ലാസ്സ്‌ മുറികളിലും,മൊബൈലില്‍ വിളികളായും,മെസ്സേജായും ആ പ്രണയം മുന്നോട്ടു പോയി.ആസിഫിന്റെ ഒപ്പം പഠിക്കുന്ന രവിയും,ശരീഫും എന്നും അവനോടു അസൂയയോടു  പറയും.നീ ഭാഗ്യം ചെയ്തവനെന്ന്.
കണക്ക് പഠിപ്പിക്കുന്ന നാരായണന്‍ മാഷിന്‍റെ മനോഹരമായ ശബ്ദം മൈക്കിലൂടെ മുഴങ്ങി."മാപ്പിള പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം ആയിശത്ത് സൈനബ  ബി ഗ്രീന്‍ ഹൌസ്."  ഒന്നാം വേദിയുടെ മുന്നില്‍ നില്‍ക്കുന്ന ആളുകളെല്ലാം ഉച്ചത്തില്‍ കയ്യടിച്ചു.ചിലര്‍ പരസ്പരം പറഞ്ഞു.മിടുക്കി.വിജയാഹ്ലാധത്തില്‍ തുള്ളി ചാടിയ സൈനബ ചുറ്റും ഒന്നും കണ്ണോടിച്ചു.എവിടെ അസിഫ്? കൂട്ടുകാരുടെ അനുമോധനങ്ങള്‍ക്കിടയില്‍ ഒരല്പ  നേരം കണ്ണുകള്‍ നാല് ഭാഗത്തും ആസിഫിനെ പരതി.ഇല്ല കാണുന്നില്ല.അവള്‍ അവനെ ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ കയ്യിലെടുത്തപ്പോഴെക്കും അവന്റെ വിളി വന്നിരുന്നു.അവനോടു സംസാരിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്തു അവള് ആരും കാണാതെ സയന്‍സ് ലാബിന്റെ പിന്നിലേക്ക്‌ അതി വേഗത്തില്‍ നടന്നു പോയി.
  
            സയന്‍സ് ലാബിന്റെ പിന്നിലുള്ള ആള്‍ താമസമില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ പഴയ വീട്ടില്‍ അസിഫ് അവള്‍ക്കു സമ്മാനവുമായി കാത്തിരിക്കുകയാണ്.ഒന്നാം സ്റ്റേജില്‍ നിന്നു വളരെ അകലയായത് കൊണ്ട് ആ ഭാഗത്ത് ഒരാള് പോലും ഇല്ലായിരുന്നു.സൈനബ പൊട്ടി പുളിഞ്ഞ വീടിന്റെ അകത്തു കയറുമ്പോള്‍ ഒരു പുഞ്ചിരിയുമായി അസിഫ് അവിടെ നില്പുണ്ടായിരുന്നു.എന്തായിരിക്കും സമ്മാനമെന്ന അകാംഷയില്‍ ആസിഫിന്റെ അടുത്ത് എത്തിയ സൈനബയുടെ  ചുമലിലേക്കു അസിഫ് തന്റെ കൈ മെല്ലെ ചേര്‍ത്ത് വെച്ചു.സൈനബ അറിയാതെ ഒന്ന് പിറകോട്ടു പോയി.പെട്ടന്ന് അസിഫ് അവന്റെ രണ്ടു കൈകളും കൊണ്ട് അവളെ വരഞ്ഞു മുറുക്കി.അവള്‍ കുതറി മാറി പുറത്തേക്കു ഓടുവാന്‍ ശ്രമിച്ചപ്പോള്‍ മുന്നിലുള്ള വാതില്ക്കളില്‍ നിന്നു രവിയും,ശരീഫും കൂടി അവളെ തടഞ്ഞു നിര്‍ത്തി.രവി അവന്റെ ബലിഷ്ടമായ കൈകള്‍ കൊണ്ട് അവളെ വലിച്ചു വീടിന്റെ അകത്തേക്ക് കൊണ്ട് പോയി പൊട്ടി പൊളിഞ്ഞ വാതില്‍ അടച്ചു.സിംഹത്തിന്‍ കൂട്ടില്‍  പെട്ട് പോയ  മാന്‍ പെടയെ പോലെ അവള്‍ നിസ്സഹായയായി നിന്നു.അവിടെ നിന്നു.രവിയും ആസിഫും ചേര്‍ന്ന് അവള്‍ പിടിച്ചു വലിച്ചു.അവള്‍ സര്‍വ ശക്തിയും എടുത്തു പൊരുതിയെങ്കിലും അവരുടെ മുന്നില്‍ അവള്‍ക്കു പിടിച്ചു നില്‍ക്കാനായില്ല.അവള്‍ ഉച്ചത്തില്‍ കരഞ്ഞു.അവള്‍ കരിച്ചില്‍ കേട്ട് മച്ചിന്‍ പുറത്തുണ്ടായിരുന്ന മാട പ്രാവുകള്‍ എങ്ങോട്ടെന്നില്ലാതെ പറന്നു പോയി.നര ബോജികളായ അവര്‍ മൂന്നു പേരല്ലാതെ പ്രപഞ്ചത്തിലെ  വേറെ ഒരാളും അവളുടെ നില വിളി കേട്ടില്ല.അവളുടെ വസ്ത്രം അവര്‍ വലിച്ചു കീറി.അവളുടെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു.ആ റോസാ പൂവിന്‍റെ ഓരോ ഇതളുകളും അവര്‍ അടര്‍ത്തി മാറ്റി.ശക്തി ശയിച്ചു നിലത്തു കിടക്കുന്ന സൈനബയെ അവര്‍ വലിചു ഇഴച്ചു വീടിന്റെ അകത്തുള്ള  ഒരു റൂമിലേക്ക്‌ കൊണ്ട് പോയി.ഇന്നേരം  ശരീഫ് അവളുടെ ഓരോ രംഗങ്ങളും തന്റെ മൊബൈലില്‍ പകര്‍ത്തി കൊണ്ടിരുന്നു.കാലം പിന്നെയും മുന്നോട്ട് പോയി.ഇന്നും ലോകം സൈനബയെന്ന ആ റോസാ പൂവിനെ മറന്നില്ല.തന്റെ ഇതളുകള്‍ ഓരോന്നും പറിച്ചു മാറ്റപെടുമ്പോള്‍ ജീവനും,മാനത്തിനും  വേണ്ടി അവസാനം വരെ പൊരുതുന്ന  ഒരു തുള്ളി കനിവിനു വേണ്ടി ആര്‍ത്തു വിളിക്കുന്ന സൈനബയുടെ ഓരോ നിമിഷവും മൊബൈലിലും,യു ടുബിലും നോക്കി ഇന്നും ലോകം ആസ്വദിക്കുന്നു.
 

08 February 2012

തിരികെ മടങ്ങുവാന്‍.....


ഇന്നലെയും ആ സ്വപ്നം ഞാന്‍ കണ്ടു.
മഞ്ഞില്‍ മൂടിയ തണുത്ത വെളുപ്പാന്‍ കാലം.മേല്പരംബിലെ ചാലിയങ്കോട്ടുള്ള എന്‍റെ വീടിലെ വരാന്തയിലെ കസേരയില്‍ ഞാന്‍ പത്രവും വായിച്ചിരിക്കുന്നു.തൊട്ടടുത്ത്‌ ഉമ്മയും ഉണ്ട്.വീടിന്റെ മുന്നിലുള്ള വിശാലമായ വയലും,ചന്ദ്രഗിരി പുഴയില്‍ രാവിലെ പൂഴി വാരാന്‍ പോകുന്ന തോണി മെല്ലെ ഒഴുകി പോകുന്നതും തെളിഞ്ഞു കാണുന്നുണ്ട്.മുന്നിലുള്ള ഇടുങ്ങിയ പഞ്ചായത്ത് റോഡിലൂടെ ഒരു വെളുത്ത ആള്ടോ കാറ് വന്നു ഞങ്ങളുടെ വീടിന്‍റെ മുന്നില്‍ നിന്നു.കാറില്‍ നിന്നും ഒരു വെളുത്തു തടിച്ച ഒരാള്‍ ഒരു കള്ള ചിരിയുമായി പുറത്തിറങ്ങി.ആളെ കണ്ടപ്പോള്‍ ഞാന്‍ ഉമ്മയും ഒന്ന് പകച്ചു നിന്നു.ശംസുച്ചാ..അദ്ധേഹത്തിന്റെ അടുക്കലിലേക്ക് ഓടി ചെല്ലുമ്പോഴേക്കും സുബഹ് ബാങ്ക് മുഴുങ്ങുന്ന ശബ്ദം ഞാന്‍ കേട്ടു.ആ ബാങ്ക് ഷാര്‍ജയിലെ അല്‍ നഹദ പള്ളിയിലെ ഉസ്താതിന്റെത് ആണെന്ന് അറിഞ്ഞപ്പോഴാണ് ഇതും ഒരു സ്വപ്നമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്.ഒരിക്കല്‍ കൂടി പ്രതീക്ഷയുടെ തിരിനാളം അണഞ്ഞു.


ശംസുച്ചാ..ആരാണ് അദ്ദേഹം?അദ്ദേഹത്തിനെ കുറിച്ചെഴുതാന്‍ എന്നിലുള്ള വാക്കുകള്‍ പോര..മലയാള ഭാഷയിലുള്ള വാക്കുകളും പോര...എന്‍റെ കൈക്കുള്ള ശക്തിയും പോര..എഴുതുമ്പോള്‍ എന്തോ കൈകള്‍ വിറയ്ക്കുന്ന പോലെ..കണ്ണുകളില്‍ അറിയാതെ നനവ് പടരുന്നത്‌ പോലെ..

ഒരു തണല്‍ മരമായിരുന്നു ശംസുച്ച.കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പാവങ്ങള്‍ക്കും ഒക്കെ സഹായങ്ങള്‍ വാരി ചോരിയുന്നവന്‍.സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഒരു നിഷ്കളങ്കമായ മനുഷ്യന്‍.പലപ്പോഴും സഹായങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നതിനു മുന്‍പ് അങ്ങോട്ട്‌ പോയി കൊടുക്കാരായിരുന്നു പതിവ്.പരിചയ പെട്ടവര്‍ക്ക് ഒരിക്കലും അദ്ദേഹത്തിനെ മറക്കാന്‍ ആവില്ല.ആരെയും വേദനിപ്പിക്കാത്ത എന്നും തമാശകള്‍ പറഞ്ഞിരിക്കുന്ന അഹങ്കാരമില്ലാത്ത സുഹ്രത്ത്.കുട്ടികളുടെ കൂടെ നില്‍ക്കുമ്പോള്‍ കുട്ടിയെ പോലെയും ,യുവാക്കളുടെ കൂടെ നില്‍ക്കുമ്പോള്‍ യുവാവായും,മുതിര്‍ന്നവരുടെ കൂടെ നില്‍ക്കുമ്പോള്‍ മുതിര്‍ന്നവരെ പോലെ ആയി മാറാനുള്ള അദ്ധേഹത്തിന്റെ കഴിവ് ആരെയും അതിശയ പെടുത്തുന്നതാണ്.ശംസുച്ച നാട്ടില്‍ വന്നാല്‍ വീടില്‍ അദ്ധേഹത്തിന്റെ സഹായം ചോദിക്കാന്‍ വരുന്ന ഒരു പാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്.ആരെയും നിരാശ ആക്കി വിടാറില്ല.നീട്ടിയ കൈകളെ തട്ടി മാറ്റാരുമില്ല.നല്ല നര്‍മ പ്രിയന്‍ കൂടി ആണ് അദ്ദേഹം.സ്നേഹിക്കാന്‍ മാത്രമ അറിയാവുന്നത് കൊണ്ട് ശത്രുക്കളും ശംസുചാക്ക്
ഉണ്ടായിരുന്നില്ല.എങ്കിലും,വെയിലും മഴയും വിജയും പരാജയവും മാറി മാറി വന്ന ജീവതമാണ് ശംസുച്ചയുടെത്.ഏതു പരാജയത്തില്‍ നിന്നും ഉയര്‍ത്തി എഴുന്നേല്‍ക്കുന്ന പ്രക്രതമാണ് എന്നും ശംസുച്ച.രണ്ടും വൃക്കകളും പ്രവര്‍ത്തനം നിലച്ചു മരണത്തിന്‍റെ മുന്നില്‍ എത്തിയിട്ടും ഒരു ചെറു പുഞ്ചിരിയോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നയാളാണ് ശംസുച്ച.ഞാന്‍ അഭിമാനത്തോടു പറയട്ടെ അദ്ദേഹം എന്‍റെ കാക്കയാണ്.(അമ്മാവന്‍)

ചെറുപ്പത്തില്‍ ഞാനും ജെഷ്ടനും സ്കൂളില്‍ പോയിരുന്നത് നടന്നിട്ടായിരുന്നു.വീടില്‍ നിന്നു സ്കൂളിലേക്ക് പോകാന്‍ ഒരു പാട് ദൂരം ഉണ്ടായത് കൊണ്ട് അല്പം കഷ്ടപെട്ടിട്ടായിരുന്നു ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നത്.അന്ന് ഞങ്ങളുടെ സുഹ്ര്തുകള്‍ സൈക്കിള്‍ ചവിട്ടി സ്കൂളില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കും ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു ഒരു സൈക്കിള്‍ കിട്ടാന്‍.പക്ഷെ,അന്നത്തെ സാമ്പത്തിക നില അത് അനുവാദിക്കാത്തത് കൊണ്ട് ആഗ്രഹങ്ങള്‍ ഉള്ളില്‍ കുഴിച്ചു മൂടി.ഒരു ദിവസം രാവിലെ സ്കൂള്‍ വിട്ടു വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ പുറത്തു പുതിയ സൈക്കിള്‍ തലയുയാര്‍ത്തി നില്‍ക്കുന്നു.അത് ശംസുച്ച കൊണ്ട് വന്നതാണ്.ഞങ്ങള്‍ ആവശ്യപെടാതെ അതും അക്കാലത്തെ ഏറ്റവും മികച്ച സൈക്കിള്‍ തന്നെ.അതായിരുന്നു ശംസുച്ച.ഒരു പ്രാവശ്യം അദ്ദേഹം ബോംബയ്ക്ക് പോകുമ്പോള്‍ എനിക്ക് സമ്മാനമായി തന്നത് നാല് ലക്സ് സോപായിരുന്നു.അത് തരുമ്പോള്‍ അദ്ദേഹം പറഞ്ഞു ഇത് നിനക്ക് ഉപകാരം പെടുമെന്ന്.അന്ന് അതിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായില്ലെങ്കിലും ഇന്ന് ഓര്‍ത്തു ഞാന്‍ ഒരു പാട് ചിരിച്ചിട്ടുണ്ട്.അന്ന് എന്നെ കാണാന്‍ ഒരു അലവലാതി ലുക്ക് ഉണ്ടായത് കൊണ്ട് തന്നെ.

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ജോലി ചെയ്യുന്ന ബോംബയിലെ ഗസ്റ്റ് ഹൌസില്‍ നിന്നു രാവിലെ ചായ കുടിക്കാന്‍ താഴെ ഹോട്ടലിലേക്ക് ഇറങ്ങിയതാണ് ശംസുച്ച..പക്ഷെ,അതിനു ശേഷം ഇന്ന് വരെ ശംസുച്ചാനെ ആരും കണ്ടിട്ടില്ല.ഇരുപതു വര്‍ഷത്തോളം ബോംബയില്‍ ബിസ്സിനെസ്സ് ചെയ്ത ശംസുചാക്ക് ബോംബെ തെരുവിലെ ഓരോ മണല്‍ തരിയും അറിയാമായിരുന്നു.ഓരോ മണല്‍ തരിക്കും ശംസുച്ചാനെ അറിയാമായിരുന്നു.പക്ഷെ,എന്നിട്ടും ഇന്ന് വരെ ആര്‍ക്കും ശംസുച്ചാനെ കണ്ടില്ല.പോലീസ്,ക്രൈം ബ്രാഞ്ച്,സി ബി ഐ ..അനെക്ഷിക്കാത്ത വഴികളും ദിവസങ്ങളും ഇല്ല.പ്രാര്തിക്കാതെ ഒരു ദിന രാത്രവും കഴിഞ്ഞില്ല.പക്ഷെ? എങ്കിലും സ്വപനത്തില്‍ നിന്നും ശംസുച്ച യാധാര്ത്യതിലേക്ക് ഇറങ്ങി വരുമെന്ന പ്രതിക്ഷയോടെ അദ്ധേഹത്തിന്റെ ഭാര്യക്കും മക്കളായ റോസ്ബീനക്കും,ഫര്‍ഹാനും ഒപ്പം ഞങ്ങള്‍ ഒരു ജനത ഇവിടെ പ്രാര്‍ഥനയോടെ കഴിയുന്നു...ഇന്ഷ അല്ലാഹ്..

04 February 2012

എന്‍റെ പ്രിയപ്പെട്ട ഗുരു നാഥ യ്ക്ക്......





ഓര്‍മകളുടെ നിറമെന്താണ്?പച്ചയോ,ചുവപ്പോ അതോ ,ഇളം നീലയോ?ഇന്നലെ ഞാന്‍ ഓര്‍മകളുടെ കൊച്ചു ഇടനാഴിയിലൂടെ കൊഴിഞ്ഞ വീണ പീലികള്‍ പെറുക്കി പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയി.കുറെ മങ്ങിയ ചിത്രങ്ങള്‍.അവക്തമായ കുറെ മുഖങ്ങള്‍.ചിരി വിരുന്നൊരുക്കിയ സ്നേഹിതന്മാര്‍,കളിച്ചു പയറ്റിയ വയലുകള്‍,സമയം കൊല്ലിയായ പീടിക തിണ്ണ കള്‍..കാലത്തിന്റെ ഫ്രൈമില്‍ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമ പോലെ മങ്ങിയ ചിത്രങ്ങള്‍ അതിവേഗം തെളിഞ്ഞു വന്നു.ഈ ചിത്രങ്ങള്‍ക്കിടയില്‍ പൂനിലാവിനിന്റെ തെളിച്ചതോടെ പുഞ്ചിരി വിടര്‍ത്തി നില്‍ക്കുന്ന ഒരു മുഖം ഞാന്‍ കണ്ടു.ഒരേ ഒരു മുഖം.അത് എന്‍റെ പ്രിയ ഗുരുനാഥ ഷമീമ ടീച്ചറിന്‍റെ മുഖ
മായിരുന്നു. ചന്ദരിഗിരി പുഴയുടെ തീരത്ത്,അറബി കടലില്‍ നിന്നും ഉയര്‍ന്ന വരുന്ന തണുത്ത കാറ്റും കൊണ്ട്,തൊട്ടടുത്ത്‌ നില്‍ക്കുന്ന ചരിത്രം ഉറങ്ങുന്ന ചന്ദ്രഗിരി കൊട്ടയെക്കാളും പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ,വര്‍ഷങ്ങള്‍ ഒരു പാടയിട്ടും മേല്പരംബിന്റെ ചുറ്റും അക്ഷരങ്ങളുടെ വിസ്മയ ലോകം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രഗിരി സ്കൂളിലെ ഒരു ഇടുങ്ങിയ ക്ലാസ് മുറിയില്‍ നിന്ന് കാറ്റിനൊപ്പം ഒഴുകി വരുന്ന ടീച്ചറിന്‍റെ ആ അറബിക് കവിത ഇപ്പോഴും കാതില്‍ അലയടിച്ചുയരുന്നു. ഓര്‍മകളുടെ നിറം ഇപ്പോള്‍ പച്ചയോ ചുവപ്പോ ഇളം നീലയോ അല്ല എഴു നിറങ്ങള്‍ ചാര്‍ത്തിയ മഴവില്ലിന്റെ നിറമാണ്.


ആറാം ക്ലാസ്സിലെ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചരായായിരുന്നു ഷമീമ ടീച്ചര്‍.ആ വര്‍ഷം സ്കൂളില്‍ ജോയിന്‍ ചെയ്ത ടീച്ചറിന്‍റെ ആദ്യ ക്ലാസ്സില്‍ തന്നെ എന്‍റെ വികൃതി കാരണം അടിയോടെ തന്നെ ആയിരുന്നു എന്‍റെ തുടക്കം.ആ അടി യോടെ എനിക്ക് ടീച്ചറിനോട് ചെറിയ ഒരു പകയും ഇഷ്ട കുറവും ഉണ്ടായത് കാരണം പിന്നീടുള്ള ടീച്ചറിന്‍റെ ഓരോ ക്ലാസ്സിലും ഒരു സ്ഥിരം വികൃതി കാരനും നോട്ട പുള്ളിയും ആയി ഞാന്‍ മാറി.കുട്ടികളോടെ വളരെ സ്നേഹത്തോടെയും ലാളിതതോടയും പെരുമാറുന്ന ടീച്ചറെ ക്ലാസിലെ ഞാന്‍ ഒഴികെയുള്ള കുട്ടികള്‍ ഒക്കെയും ഒരു ഉമ്മയോടെന്നെ പോലെ സ്നേഹിച്ചു.എനിക്കാണെങ്കില്‍ തല്ലു കിട്ടല്‍ പതിവുമായി..അങ്ങനെ ഇരിക്കെ കാല്‍ കൊല്ല പരീക്ഷ കഴിഞ്ഞുവീണ്ടും സ്കൂള്‍ തുറന്നു.ടീച്ചര്‍ ഓരോ ആള്‍ കാരുടെ പരീക്ഷ പേപ്പര്‍ പരിശോധിച്ചതിനു ശേഷം തിരിച്ചു കൊടുക്കുക ആണ്.അവസാനത്തെ ആളുടെ പേപ്പറും കൊടുത്തു കഴിഞ്ഞു.പക്ഷെ,എന്‍റെ പേപ്പര്‍ മാത്രം തിരിച്ചു കിട്ടിയില്ല.എനിക്ക് അല്പം ഭയം കൂടി.ടീച്ചര്‍ എന്‍റെ അടുക്കളിലേക്ക് മെല്ലെ വന്നു ചോദ്യ പേപ്പറിലെ മൂന്ന് ചോദ്യങ്ങള്‍ വീണ്ടും എന്നോട് ചോദിച്ചു.മൂന്നിന്‍റെ ഉത്തരങ്ങളും തെറ്റാതെ ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു കൊണ്ട് മിടുക്കന്‍ എന്ന് പറഞ്ഞു എന്‍റെ പേപ്പര്‍ എല്ലാവര്ക്കും ഉയര്‍ത്തി കാണിച്ചു,ചുവന്ന മഷിയില്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. അന്‍പതില്‍ നാല്പത്തി ഒന്‍പതു മാര്‍ക്ക്.(സത്യം!!!അന്ന് മദ്രസ്സ പഠനം ഉണ്ടായത് കൊണ്ട് അറബിക് അല്പം എളുപ്പമായിരുന്നു)ഞാന്‍ ആണെങ്കില്‍ ടീച്ചറിന്‍റെ ഓരോ അടിക്കും മാര്‍ക്ക് കൊണ്ട് പകരം വീട്ടിയ ഗമയിലും ടീച്ചര്‍ അതിശയത്തോടെയും അവിടെ നിന്ന്.

ടീച്ചര്‍ എന്നെയും കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.പോകുന്ന വഴിയില്‍ വെച്ചും സ്റ്റാഫ്‌ റൂമില്‍ വെച്ച് എന്നെ ഒരു പാട് ഉപദേശിച്ചു.എന്നിട്ട് കുട്ടികള്‍ എന്നും രാവിലെ എഴുതി മേശ പുറത്തു വെക്കാറുള്ള രചന ബുക്ക്‌ സ്റ്റാഫ്‌ റൂമില്‍ നിന്നും എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു"ഇനി ഈ പുസ്തകം കൊണ്ട് വരേണ്ടതും കൊണ്ട് പോക്കേണ്ടതും നീ ആണ്".അതായത് ഞാന്‍ ആണ് ഇനി ക്ലാസ്സ്‌ ലീഡര്‍.ഈ ഞാന്‍.ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷം.രചന ബുക്ക്‌ അക്കാലത്തു കൊണ്ട് പോകുന്നത് സ്കൂളിലെ ഏറ്റവും പഠിപ്പിസ്റ്റ് ആയതു കൊണ്ട് മൈതാന മധ്യത്തിലൂടെ എല്ലാവരും കാണെ തലയുയാര്‍ത്തി ഞാങ്ങനെ നടന്നു.
പിന്നീടാണ് സ്നേഹവും ,കരുണയും,ലാളിതവും ഞാന്‍ അനുഭവിച്ചറിഞ്ഞത്.ടീച്ചര്‍ ഉച്ചയ്ക്ക കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഒരു ഭാഗം പലപ്പോഴും എനിക്ക് തരുമായിരുന്നു.ഇടയ്ക്ക് ചോക്ലാറ്റ് പോലുള്ള സാധനങ്ങള്‍ ഒക്കെ ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു.കുട്ടികളും ടീച്ചറിന് സമ്മാനങ്ങള്‍ നല്‍കുമായിരുന്നു.എത്ര വികൃതി പിള്ളേര്‍ പോലും ടീച്ചറിന്‍റെ ക്ലാസില്‍ അടങ്ങി ഇരുക്കുമായിരുന്നു.ഞങ്ങളുടെ ക്ലാസില്‍ കുറച്ചു ബുദ്ധി കുറവ് ഉള്ള ഒരു വിദ്യാര്‍ഥി ഉണ്ടായിരുന്നു.അവന്‍റെ ഉപദ്രവം സഹിക്കാതെ ആയപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് അവനു പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയും അങ്ങനെ അവനെ സ്കൂളില്‍ നിലനിര്‍ത്തുകയും ചെയ്തത് ടീച്ചര്‍ ഉണ്ടായത് കൊണ്ട് മാത്രം. .അവന്‍ പത്താം തരാം വരെ പഠിക്കുകയും ഇന്ന് ദുബായില്‍ ജോലി ചെയ്യുകയും ചെയ്യുന്നു.



അടുത്ത വര്‍ഷവും ഷമീമ ടീച്ചറിനെ തന്നെ ക്ലാസ് ടീച്ചറായി കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചാണ് സ്കൂളില്‍ എത്തിയതെങ്കിലും.പക്ഷെ,ടീച്ചര്‍ സ്ഥലം മാറി വേറെ സ്കൂളില്‍ പോയന്നുള്ള വിവരം ഞങ്ങളെ നിരാശപെടുത്തി.യാത്ര പോലും ചോദിച്ചില്ല.സ്കൂളില്‍ സ്നേഹത്തിന്റെ മുത്ത്‌ വിതറിയ ടീച്ചറിന് പക്ഷെ ഇവിടെ ഒരു പാട് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.അത് ഞങ്ങളെ ഒരു പാട് നൊമ്പരപെടുതിയിരുന്നു.കാലം കുറച്ചു മുന്നോട്ട് പോയി.ഓരോ സ്കൂളിലും ഞാന്‍ പല ആവശ്യത്തിനും ഞാന്‍ പോകുമ്പോള്‍ ഓരോ ക്ലാസ് മുറിയില്‍ ഞാന്‍ ടീച്ചറിനെ അനെക്ഷ്വിക്കുമായിരുന്നു.ഇന്നും തുടരുന്നു.ഞാന്‍ എന്‍റെ വീടിന്റെ തട്ടിന്‍ പുറത്തു പഴയ പുസ്തകങ്ങള്‍ അടിച്ചു പെറുക്കുന്നതിനടിയില്‍ ,ഒരു നോട്ട് ബുക്കിന്റെ ബാക്കില്‍ ടീച്ചറിന്‍റെ ടീച്ചര്‍ തന്നെ എഴുതിയ അഡ്രെസ്സ് എന്‍റെ ശ്രദ്ധയില്‍ പെട്ടു.ടീച്ചറിന്‍റെ വീട് എന്‍റെ നാടിന്‍റെ തൊട്ടടുതായ ചെമ്മനാട് ആണ് (ചിലപ്പോള്‍ താമസിച്ച സ്ഥലം മാത്രം ആവാം)മനസ്സിലാക്കിയ ഞാന്‍ അന്ന് തന്നെ നീണ്ട കത്തെഴുതി.എന്‍റെ പ്രിയപ്പെട്ട ഗുരു നാഥ യ്ക്ക് എന്ന് തുടങ്ങുന്ന വരികളോടെ ...ആ കത്തു എഴുതി ഏകദേശം പതിമൂന്നു സംവത്സരങ്ങള്‍ പിന്നിടുകയാണ്..മറുപടിയും കാത്ത് കൊണ്ട്!!! .