20 January 2011

ഉണരുവാന്‍ ആഗ്രഹിക്കാത്ത സ്വപ്നം....


(എന്‍റെ സുഹൃത്ത് മൈ കാസറഗോഡ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മക്കു വേണ്ടി എഴുതിയ ചെറു കഥയ്ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ ഞാന്‍ എഴുതിയ രണ്ടാം ഭാഗമാണ് ഈ കഥ.)

ആദ്യ ഭാഗത്തില്‍ ഞാന്‍ എന്ന കഥാപാത്രം അട്മിഷന് വേണ്ടി പട്ടണത്തിലെ കോളെജിലേക്ക് മാതാപിതാക്കളുടെ കൂടെ കാറിലൂടെ ഹൈ വേ യിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചിന്തകളാണ് കഥയ്ക്ക്‌ ആധാരം.കഥയുടെ അവസാനം ഒരു ലോറി വന്നു അവരെ ഇടിക്കുകയും ടപ്പോ എന്ന ശബ്ദം കേള്‍ക്കുകയും ചെയ്യുന്നു. പരീക്ഷ ഹാളില്‍ ഉറങ്ങുകയായിരുന്ന അവളെ അദ്ധ്യാപകന്‍ പുറത്തേക്കു തള്ളിയപ്പോലുണ്ടായ ടപ്പോ എന്ന ശബ്ദം കേട്ടപ്പോഴാണ് അവള്‍ക്കു ഇതെല്ലം സ്വപ്നം ആണെന്ന് അറിയുന്നത്.ക്ലാസ്സിലെ കൂട്ട ചിരിയോടെ കഥ അവസാനിക്കുന്നു.തുടര്‍ന്ന് ഇവിടെ വായികുക.

ഞാന്‍=ഒരു പെണ്‍ കുട്ടിയാണ്.


പരീക്ഷ കഴിഞ്ഞു സ്കൂള് വിട്ടിറങ്ങുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥ മായിരുന്നു.യാ..അള്ളാഹു ഞാന്‍ ഒന്നും എഴുതിട്ടില്ലല്ലോ?എന്‍റെ ഭാവി?ഇത് വരെ പഠിച്ചതൊക്കെ വെറുതെ ആവുമോ? ഹ!എന്‍റെ പഠനത്തെ കുറിച്ച്, എന്‍റെ ഭാവിയെ കുറിച്ച് എനിക്ക് നന്നായിട്ടറിയാം.ഞാന്‍ എന്തായി തീരുമെന്നും എനിക്ക് നല്ല നിശ്ചയമുണ്ട്.പക്ഷെ ഉമ്മാക്കും ഉപ്പാകും അറിയില്ലല്ലോ?ഞാന്‍ ഇത് വരെ പാസ്സായത് എങ്ങനെ എന്ന്.അവരൊക്കെ കരുതുന്നത് ഞാന്‍ ഇത് വരെ പാസ്സായത്‌ പഠിച്ചു എഴുതിയിട്ട് ആണെന്ന്...ഹും..സത്യം അത് എനിക്കല്ലേ അറിയൂ.

കഴിഞ്ഞ കുറെ പൊതു പരീക്ഷകളില്‍ എന്‍റെ ഉറ്റ സുഹൃത്തും സ്ഥിരം ഒന്നാം റാങ്കുക്കാരിയുമായ തസ്നി ആയിരുന്നു അടുത്ത സീറ്റില് പരീക്ഷ എഴുതിയിരുന്നത്.അവള് റാങ്ക് അടികുമ്പോള്‍ ഞാന്‍ ഫസ്റ്റ് ക്ലാസ് അടിക്കാതെ ഇരുന്നാലെ അത്ഭുതമുള്ളൂ.അത് സ്കൂളിലെ മുഴുവന്‍ പേര്‍ക്കും അറിയാം. അവര്‍ക്കെല്ലാം അതില്‍ നല്ല പോലെ അസൂയ ഉണ്ട്.അതനിക്കറിയാം.ഹോ..വല്ലാത്ത അസൂയക്കാരു തന്നെ ഈ ലോകത്തില്‍.ഒന്നിനെയും വിശ്വസിക്കാന്‍ പറ്റില്ല.


പക്ഷെ, ഇപ്രാവശ്യം ഞാന്‍ ആകെ പ്രതിസന്ധിയിലാണ്.കാരണം,തസ്നി കല്യാണവും കഴിഞ്ഞു പോയി.രണ്ടു മാസം മുന്‍പ്.ഞങ്ങള്‍ എല്ലാവരും കല്യാണത്തിന് പോയിരുന്നു.ഒരു കിടിലന്‍ കല്യാണമായിരുന്നു.എന്ത് ആര്‍ഭാടം ആയിരുന്നു കല്യാണത്തിനു. എത്ര പാവപെട്ട പെണ്‍ കുട്ടികള്‍ കല്യാണം കഴിക്കാന്‍ പണമില്ലാതെ വിഷമിക്കുണ്ട്.ഉള്ളവര്‍ അതി ഗംഭീരമായും നടത്തുന്നു.ഇല്ലാത്തവന് ഇന്നും ഇതൊക്കെ കണ്ടു കണ്ണീരു വാര്‍ക്കുന്നു.പാവപ്പെട്ട ചെറുപ്പക്കാരന്‍ ആയാലും പാവപ്പെട്ട പെണ്‍ കുട്ടിയ കല്യാണം കഴിക്കുന്നത്, എങ്കിലും സ്ത്രീധനം വാങ്ങുന്നതില്‍ ഒരു കുറവുമില്ല.എവിടുന്ന് നന്നാവാന്‍.

ഹ.. അത് പോട്ടെ.അവള്‍ പഠിത്തവും നിര്‍ത്തി. അവള് കല്യാണം കഴിഞ്ഞു പോയി.ഇപ്രാവിശ്യം എന്‍റെ അടുത്ത് ഇരുക്കുന്നത് താഹിറ.അവളാണെങ്കില്‍ എന്‍റെ പേപ്പര്‍ ആണ് നോക്കുന്നത്!മൂ ദേവി!ഒന്നും പഠിക്കാതെ വന്നിരിക്കുന്നു.എന്നെ പോലെ.ശവം!

അല്ലെങ്കിലും എന്തിനാ പെണ്‍കുട്ടികളെ വേഗം കല്യാണം കഴിച്ചു വിടുന്നത്. അതും റാങ്കുക്കാരിയായ ഒരു പെണ്‍ കുട്ടിയെ.എന്തൊക്കെ പ്രതീക്ഷ ഉണ്ടായിരുന്നു അവളെ പറ്റി ഞങ്ങള്‍ക്ക്.എല്ലാം അവളുടെ വീട്ടുക്കാര്‍ നശിപ്പിച്ചില്ലേ?ഇനി ഭര്‍ത്താവിന്‍റെ കല്‍പ്പന അനുസരിച്ച് ജീവിക്കേണ്ടേ? പക്വത ഇല്ലാത്ത പ്രായത്തില്‍ അറിയാതെ അവള്‍ക്കു എന്തൊക്കെയോ ചെയ്യേണ്ടിവരും.എല്ലാം അറിയുവാന്‍ ആകുമ്പോഴേക്കും എല്ലാം നഷ്ടപെട്ടു കഴിഞ്ഞിരിക്കും.ഭര്‍ത്താവ് അവളെ ഒഴിവാക്കുക അല്ലെങ്കില്‍ എന്തെങ്കിലും പറ്റിയാലോ അവള്‍ക്കു ജീവിക്കേണ്ടേ ?എന്തെങ്കിലും ഒരു ബിരുദം കയ്യില്‍ ഉണ്ടെന്ക്കില്‍ ഏതെങ്കിലും നല്ല പണി എടുത്ത് ജീവിതം പുലര്‍ത്താം. ആരോടും യാന?ഞാനൊരു പെണ്ണല്ലേ ?പുരോഗമന ചിന്തയുമായി നടന്നു ബസ്സ്‌ എത്തിയത് അര്ഗിന്നില്‍.ഞാന്‍ തൊട്ടടുത്ത കടയില്‍ നിന്ന് ഫാത്തിമയ്ക്ക് മിട്ടായിയും വാങ്ങി ബസ്സില് കയറി.ഫാത്തിമാനെ അറിയില്ല.എന്‍റെ അയാള്‍ വാസി ആണ്.മൂന്നു വയസ്സ് പ്രായം.എന്നെ അവള്‍ക്കു ഭയങ്കര സ്നേഹം.എനിക്കും.ഞാന്‍ എന്ന് അവള്‍ക്കു മിട്ടായി വാങ്ങിക്കാറുണ്ട്.എപ്പോള്‍ മിട്ടായി കാത്തു അവള്‍ വീട്ടില്‍ കാത്തിരിപ്പുണ്ടാവും.ഭയങ്കര കുസൃതി ആണ് അവള്‍ക്കു.വെളുത്ത തുടുത്ത അവളുടെ സംസാരം കേള്‍ക്കേണ്ടത് തന്നെ.ഇങ്ങനെ പല കാര്യങ്ങളും ചിന്തിച്ചു ഞാന്‍ ബസ്സില്‍ യാത്ര തുടര്‍ന്നു.

ബസ്സ് ഞാന്‍ സ്വപ്നത്തില്‍ അതെ അപകട സ്ഥലത്തെ സ്റ്റോപ്പില്‍ നിര്‍ത്തി.ആ സ്ഥലത്ത് നല്ല ആള്‍ കൂട്ടവും ബ്ലോക്കും ഉണ്ട്.ഞാന് മെല്ലെ തല നീട്ടി നോക്കി.ആ കാഴ്ച കണ്ടു ഞാന് ഞെട്ടി പോയി...സ്വപ്നത്തില് കണ്ട അതെ സ്ഥലം ...അത് പോലെ ഉള്ള കാറ്‌ .. അത് അതെ പോലെ ഉള്ള ലോറി...അതെ അപകടം .. ഇതു എന്ത് മായാജാലം...ഞാന്‍ ആ സ്ഥലം ബസ്സില്‍ നിന്ന് സൂക്ഷിച്ചു നോക്കി. അപ്പോള്‍ കാറില്‍ നിന്ന് രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന മൂന്നു നാല് പേരെ പൊക്കി എടുത്തു കൊണ്ട് പോകുന്നത് ഞാന്‍ കണ്ടു..എന്‍റെ റബ്ബേ..മൂന്നു വയസ്സു കാരിയായ ഒരു കുട്ടിയേയും കാറില് നിന്ന് എടുക്കുന്നത് ഞാന് കണ്ടു .അവള് രക്തത്തില് കുളിച്ചിരുന്നു.പാവം കുട്ടി.അവളെ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ ഫാത്തിമയെ ഓര്‍ത്തു..അവളെ പോലയുള്ള ഒരു പെണ്ണ്.അവള്‍ക്കാണ് ഇതു സംഭവിച്ചതെങ്കില്‍.ഞാന്‍ ആകെ തളര്‍ന്നു പോകുമായിരുന്നു....എന്‍റെ ഫാത്തി..അവള്‍ എന്‍റെ എല്ലാമാണ്.അവളെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് തല കറക്കം വരുന്നു.ഇത് പോലെ ഇവളെയും സ്നേഹിക്കുന്ന എത്ര പേരുണ്ടാവും.അവരുടെ അവസ്ഥ.

ഡ്രൈവര്‍മാര്‍ അശ്രദ്ധ ആയിട്ടാണ് വാഹനം കൂടുതലും ഓടിക്കുന്നത്. അമിത വേഗത, മധ്യ പാനം ഇതോക്കെ ദിവസവും എത്ര ജീവനാണ് റോഡില്‍ അവസാനിപ്പികുന്നത്.കൈ കാലുകള്‍ നഷ്ടമാവുന്നത്.നഷ്ട പരിഹാരം കൊണ്ട് ഇതിക്കെ തിരിച്ചു കിട്ടുമോ?മനോരമയിലെ വഴി കണ്ണ് വായിച്ചിട്ടില്ലേ.

എന്നാലും എന്‍റെ സ്വപ്നം,ലോറി,കാറ്, , സ്ഥലം, എനിക്ക് ഒന്നും മനസ്സിലാകിന്നില്ല.ഇതൊക്കെ എങ്ങനെ ഒരു പോലെ സംഭവിച്ചു.വല്ലാത്ത അതിശയം തന്നെ.ഇതിനിടയില്‍ ഓരോരു ചിന്തകളില്‍ മുഴങ്ങി ബസ്സ് വിട്ടതും വീട്ടില്‍ എത്തിയതും ഒന്ന് അറിഞ്ഞില്ല.

ഞാന്‍ നേരെ ചായ കുടിച്ചു കമ്പ്യൂട്ടര്‍ റൂമിലേക്ക്‌ കയറി കമ്പ്യൂട്ടര്‍ ഓണാക്കി.ഫേസ് ബുക്ക്‌ തുറന്നു.അതില്‍ കയറി കുറച്ചു കാര്യങ്ങള്‍ കൂട്ടുക്കാരോട് ചര്‍ച്ച ചെയ്യാന്‍ ഉണ്ട്. ഒന്നു മല്ല.റോഡു അപകടത്തെ പറ്റിയും പിന്നെ എന്‍റെ സ്വപ്നത്തെ പറ്റിയും അത് യഥാര്‍ത്ഥ മായതിനെ പറ്റിയും.പക്ഷെ,ഫേസ് ബുക്ക്‌ തുറന്നാല്‍ മതി.ഒരു പെണ്ണിന്‍റെ പേര് കണ്ടാല്‍ തന്നെ ആണ്‍ പിള്ളേര് ചാടി ഒരു ഹായ് തരും.എനിക്ക് വയ്യ! ഫൈക്കണോ എന്നൊന്നും ഇവന്‍മാര്‍ക്ക് അറിയേണ്ട.

ഇങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് വീട്ടിലേക്കു ഒരു ഫോണ്‍ വരുകയും ഉമ്മ എടുക്കുകയും ചെയ്തു.ഉമ്മ പെട്ടന്ന് അലറി വിളിച്ചു.ഞാന്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഫോണ്‍ കട്ട് ചെയ്ത് ഉമ്മ വിളറിയ മുഖത്തോടെ പറഞ്ഞു. "നമ്മുടെ അപ്പുറത്തെ ഹബീബ്ചായും അയ്സായും ഇല്ലെ... " "അവര്‍ക്ക് !! അവര്‍ക്ക് എന്ത് പറ്റി" "അവര്‍ ടൌണില്‍ വെച്ച് കാര്‍ അപകടത്തില്‍ പെട്ടു"
അയ്സുമ്മ എന്ന് പറഞ്ഞാല്‍ നല്ല സ്വഭാവമുള്ള ഒരു സ്ത്രീയാണ്.എന്നിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. "അവര്‍ക്ക് എന്തെങ്കിലും""ഞാന്‍ ഭയത്തോടെ ചോദിച്ചു. "ഇല്ല അവര്‍ക്ക് ഒന്നും പറ്റിയില്ല. അവളുടെ മകള്‍ ഫാത്തിമ ഇല്ലെ" "ഫാ ...ഫാത്തിമയ്ക്ക് എന്ത് പറ്റി "
"അവള് പോയി"
"യാ റബ്ബേ "
"ലോറി വന്നു ഇടിച്ചതാണ്"
ഞാന് ഞെട്ടി തെറിച്ചു പോയി.
റബ്ബേ ഇതെന്തു കഥ!!! എന്‍റെ സ്വപ്നം!
ഫാത്തിമ എന്‍റെ കരളിന്‍റെ കഷണമാണ് എന്‍റെ പൊന്‍ ഖനി...എനിക്ക് ഇത് വിശ്വസിക്കാന്‍ ആവില്ല..എന്നിട് കൂട്ട് കൂടാന്‍ ..എന്‍റെ കയ്യില്‍ നിന്നും മിട്ടായി വാങ്ങാന്‍ ഫാത്തി ഇനി വരില്ലന്നോ? അവള്‍ എന്നും ഓടി വന്നു എന്‍റെ കവിളു നുള്ളും, ഉമ്മ വയ്ക്കും, മുടി വലിക്കും, എന്‍റെ കൂടെ കിടന്നുറങ്ങും .എന്നെ അവള്‍ ഉറങ്ങുവാന്‍ സമ്മതിക്കാറില്ല.ശല്യപ്പെടുത്തി കൊണ്ടേ ഇരിക്കും. അവള്‍ക്കു ഞാന്‍ എന്നും കഥ പറഞ്ഞു കൊടുക്കും.മുത്തങ്ങള്‍ കൊടുക്കും. അവളു പോയോ? ഇനി കാണില്ലേ ?എന്‍റെ ഫാത്തിമാ....നീ ദൈവത്തിന്‍റെ അടുത്തേക്ക് പോയോ?ഞങ്ങളെ വിട്ടു ? എന്നെ തനിച്ചാക്കി?ഇനി ഏതു ജന്മത്തില്‍ കാണും നാം? എനിക്കു ഒന്നും അറിയില്ല...ഒന്നും..ഫാതി..നിനക്ക് ഞാന്‍ ഇല്ലാതെ ഒറ്റയ്ക്ക് കിടക്കുവാന്‍ പേടി ആവില്ലേ...എന്‍റെ ഫാതി..എനിക്കു തല തല കറങ്ങുന്നത് പോലെ തോന്നി.ഞാന്‍ മെല്ലെ കിടക്കിയിലേക്ക് വീണു.കണ്ണുകള്‍ മെല്ലെ അടിഞ്ഞു.ഒരു ഒരു ഉറക്കത്തിലേക്കു വഴുതി വീണു.

ഉറക്കത്തില്‍ എന്നെ ആരോ നുള്ളുന്നത് പോലെ തോന്നി.ഉമ്മ വയ്ക്കുന്നത് പോലെ ..മുടി വലിക്കുന്നത് പോലെ.പെട്ടന്ന് ഒരു വിളി.എന്‍റെ പേര് മെല്ലെ വിളിക്കുന്നു. ഞാന്‍ മെല്ലെ കണ്ണ് തുറന്നു നോക്കി.റബ്ബേ!! എന്‍റെ മുന്‍പില്‍ ആയിരം പൂര്‍ണ ചന്ദ്രന്‍റെ പ്രകാശം തൂകി ഫാത്തിമ.മനോഹരമായ പുഞ്ചിരിയോടെ എന്‍റെ റോസാ പൂവ് അതാ മുന്നില്‍.എന്‍റെ ഫാത്തിമാ.ഇതും സ്വപ്നമായിരുന്നു അല്ലെ..വീണ്ടും ഒരു സ്വപ്നം!! ദുരന്ത സ്വപ്നം.!! സമാധാനമായി!!പേടിച്ചു വിറച്ചു പോയി!ഞാന്‍ വേഗം മിടായി എടുത്തു കൊടുത്തു. എല്ലാം സ്വപ്നം ആയിരുന്നു അല്ലെ എന്ന് പറഞ്ഞു അവളെ ഞാന്‍ കെട്ടി പിടിച്ചു തുരെ തുരെ ഉമ്മ വെച്ചു.കണ്ണുകളില്‍ നിന്ന് കണ്ണുനീരു അപ്പോഴും നദി പോലെ ഒഴുകുന്നു ഉണ്ടായിരുന്നു.
പക്ഷെ...
അപ്പോഴും എന്‍റെ ഉറക്കത്തിലെ അബോധ മനസ്സ് മെല്ലെ പറയുന്നത് എനിക്കു വളരെ വ്യക്തമായി കേള്‍ക്കാമായിരുന്നു..."യാ...അല്ലഹ്... ഈ സ്വപ്നത്തില്‍ നിന്നുംഞാന്‍ ഒരിക്കലും ഉണരാതിരുന്നുവെങ്കില്‍ ...."

08 January 2011

ജീവിക്കുന്ന ശവങ്ങള്‍...


ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അയാള്‍ക്ക്‌ അറിഞ്ഞത് താന്‍ അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന രോഗി ആണെന്ന്.മരണമെന്ന അനിവാര്യത എന്നെ തേടി എത്തും ഉടനെ തന്നെ ..തീര്‍ച്ചയും...ഈ സുഖ സൌകര്യങ്ങളും ഉപേക്ഷിച്ചു ദൈവത്തിന്‍റെ അടുക്കല്‍ പോകണം.പക്ഷേ ഞാന്‍ അതിനു എന്ത് തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്?

അയാളുടെ ചിന്തകളില്‍ പാപങ്ങളില്‍ മുഴുങ്ങിയ തന്‍റെ കൗമാരവും യൗവനവും കടന്നു വന്നു...ദൈവത്തെ മറന്നു,നിറമില്ലാത്ത ഒരു കാലം...കണ്ണുകളില്‍ അന്ധത പടര്‍ത്തിയ ഒരു കാലം... അയാള്‍ വ്യഭിജരിച്ചത്... നശിപിച്ചത് സ്ത്രീകള്‍ ... കല്ല്‌,കഞാവ്, കൊള്ള ലാഭം, പലിശ...ഓര്‍ക്കാനുള്ളത് തെറ്റുകള്‍ മാത്രം..വേണ്ടാ ഇനി വേണ്ടാ..ഒരു പുതു യുഗം ..അത് എനിക്ക് വേണം ..ഇനി അത്ര സമയമുണ്ടോ?...നന്മയിലേക്ക് എനിക്ക് പോകുവാന്‍ പറ്റുമോ?മരണം ഒരു നിഴല്‍ പോലെ എന്‍റെ കൂടെ ഉണ്ട്..അയാള്‍ ചിന്തകള്‍ ഭ്രാന്ത് പിടിച്ച പോലെ നാല് ഭാഗത്തു ഓടി.

ഒടുവില്‍ മാനസാന്തരം വന്ന അയാള്‍ തന്‍റെ ഭാര്യെയും മക്കളെയും താന്‍ കെട്ടി പടുത്ത കൂറ്റന്‍ ബംഗ്ലാവും സമ്പത്തും ഒക്കെ ഉപേക്ഷിച്ചു നന്മ തേടി യാത്രയായി...പല നാടുകളില്‍..പല വേഷങ്ങളില്‍...പല ഭാഷകാര്‍ക്ക് ഇടയില്‍...പല സ്വഭാവ കാര്‍ക്ക് ഇടയില്‍...പല പല കച്ചവര്കാര്‍ക്ക് ഇടയില്‍ അയാളൊരു ഭ്രാന്തനെപോലെ അലിഞ്ഞു.നന്മയും തേടി..പക്ഷെ അയാള്‍ക്ക്‌ കണ്ടത് തിന്മകള്‍ മാത്രമാണ്...ഒരു നേരത്തെ അന്നത്തിനു വേണ്ടി സ്വന്തം ശരീരം വില്കുന്ന കുറെ വേശ്യകളെ,സ്വവര്‍ഗ രതി കാരെ.,കള്ള് കുടിച്ചും,കഞാവ് വലിച്ചും,മയക്കു മരുന്നടിച്ചും ജീവിതം കളയുന്ന യുവാക്കളെ ,സ്വന്തം ഭര്‍ത്താവിനെ ചതിച്ചു വേറൊരു പുരുഷന്റെ കൂടെ കിടപ്പറ പങ്കിടുന്ന സ്ത്രീകളെ...കച്ചവടത്തില്‍ മായം ചേര്‍ക്കുന്നവരെസ്വന്തം അമ്മയെ അടിക്കുന്ന മക്കളെ,സ്വത്തിനു വേണ്ടി ആര്‍ത്തി കൂടി കലഹിച്ചു പരസ്പരം ചോര വീഴ്ത്തുന്ന കൂടെ പിറപ്പുകളെ, 5 വയസ്സ് കാരിയെ പോലും കാമ വെറി മൂത്ത് നശിപ്പിച്ചു കളയുന്ന നര ഭോജി മനുഷ്യന്മാരെ ..അതേറ്റു നടക്കുന്ന മീഡിയ കളെ...അങ്ങനെ അങ്ങനെ ഒരു പാട് ഒരു പാട് തിന്മകളെ... സത്യം...ജീവിക്കുന്ന ശവങ്ങള്‍ നാം..അല്ലെങ്കില്‍ ഞമ്മള്‍ ഏല്ലാം തിരിച്ചറിയുമായിരുന്നു.

വിശാലമായ ഈ പ്രപഞ്ചത്തില്‍ ഒരൊറ്റ നന്മ പോലും അയാള്‍ കണ്ടെത്തിയില്ല.കഴുകന്മാരെ പോലെ ഉള്ള കുറെ ജനങ്ങള്‍.എന്റേതുംഇത് പോലെ ചീഞ്ഞു നാറിയ ജീവിതം ആയിരുന്നുവല്ലോ?ഹോ...യെന്തൊരു വൃത്തി കെട്ടജീവിതം...ഇല്ല...തിരിച്ചു വരാന്‍ അവസരമില്ല...നന്മകള്‍ ഇല്ലാത്ത തിന്മകളുടെ ഈ ലോകത്ത്...അയാള്‍ ഇരുട്ടത്ത്‌ പലതും ചിന്തിച്ചു മെല്ലെ നടന്നു...

അയാള്‍ അല തല്ലിയടിക്കുന്ന കടലിലേക്ക്‌ നടന്നു.ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന് അയാള്‍ക്ക്‌ തോന്നിയത് കൊണ്ടാവാം...നിലാവില്ലാത്ത ദിവസമായത്‌ കൊണ്ട് നല്ല ഇരുട്ടുണ്ടായിരുന്നു..അയാള്‍ ആഴ കടലിലേക്ക്‌ നടന്നു പോയി.പെട്ടന്ന് അയാളുടെ പിന്നില്‍ ഒരു വിളി കേട്ടു."നില്‍ക്കു"
അയാള്‍ തിരിഞ്ഞു നോക്കി.നീട്ടി വളര്‍ത്തിയ നരച്ച താടിയുള്ള ഒരു വൃദ്ധന്‍.
അയാള്‍ വീണ്ടു കടലിലേക്ക്‌ തന്നെ നടന്നു.
"നില്‍ക്കാനല്ലേ പറഞ്ഞത്"
"അത് പറയാന്‍ നിങ്ങള്‍ ആര്"
"ഞാന്‍ ഒരു മനുഷ്യന്‍.നിങ്ങള്‍ എന്താണ് ചെയ്യുന്നത്"
"ആത്മഹത്യ"
"എന്തിനു"
"ഈ ലോകത്ത് നന്മ ഇല്ല..തിന്മയെ ഉള്ളു"
"ആര് പറഞ്ഞു"
"ആരും പറഞ്ഞതല്ല ..ഞാന്‍ കണ്ടത്തിയത്"
"നീ ഇപ്പൊ ചെയ്യുന്നത് കടും തിന്മ അല്ലെ.നീ സൂക്ഷിച്ചു നോക്ക് നന്മ കാണും"
"എവിടെ"
"ദാ...അവിടെ.."
"കടലോ"
"അതെ"
"ഹ..ഹ നിങ്ങള്ക്ക് വട്ടാനല്ലേ"
"ഹും ഇടയ്ക്ക്..ഇടയ്ക്ക്...ഈ കടല്‍ ദൈവത്തിന്റെ സൃഷ്ടിയാണ്..അത് ശാന്തം ആണ്...എന്നാല്‍ അതിന്റെ ഉള്ളില്‍ പലതരം സംഭവങ്ങളും നടകുന്നുണ്ട്.അത് നോക്കല്‍ നന്മ ആണ്."
"നിങ്ങള്‍ എന്താണ് പറയുന്നത്"
"വഴിയിലെ തടസ്സം നീക്കല്‍ നന്മയാണ് .നിന്‍റെ സഹോദരനെ നോക്കി പുന്ജിരിക്കല്‍ നന്മയാണ് .പാവപെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍ ,അനാഥകളെ സംരക്ഷിക്കല്‍,ഭാര്യയും മക്കളെയും സംരക്ഷിക്കല്‍ നന്മയാണ്.വഴി അറിയാത്തവര്‍ക്ക് വഴി കാണിച്ചു കൊടുകുന്നത് ഒക്കെ..ഞമ്മുടെ മുന്നില്‍ തന്നെ ധാരാളം നന്മകള്‍ ഉണ്ട്...ഞാമത് മനസ്സിലാകുന്നില്ല..തിരിച്ചറിയുന്നില്ല...കണ്ണുകളിലെ അന്ധത മാറ്റി നോക്കിയാല്‍ എല്ലാം കാണും."
ആ വൃദ്ധന്റെ വാക്ക് അയാളുടെ കാതുകളില്‍ മുഴുങ്ങി കെണ്ടേ ഇരിന്നു.അയാള്‍ തിച്ചു വീണ്ടും യാത്രയായി..മലകളും പുഴകളും താണ്ടി പുതിയ ഒരു മനുഷ്യനായി അയാള്‍ നാട്ടില്‍ തിരിച്ചെത്തി.

പലര്‍ക്കും അയാളുടെ ഈ മാറ്റത്തില്‍ അത്ഭുദം തോന്നി.കുറെ പേര്‍ ചിരിച്ചു പരിഹസിച്ചു ചിലര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു.പക്ഷെ,ഇയാളുടെ പഴയ കൂട്ടുകാരുകള്‍ പഴയ പടി തന്നെ ആണ്.അത് അയാളെ വല്ലാതെ വേദനിച്ചു.അവരുടെ അടുക്കല്‍ ചെന്ന്.അയാള്‍ ദൈവത്തെ പറ്റിപറഞ്ഞു.നാളെയെ പറ്റി പറഞ്ഞു.ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.കൂട്ട് കാര്‍ക്ക് അതിഷ്ടമായില്ല.
"എടാ..നായിന്റെ .....നിന്‍റെ പഴയ സ്വഭാവം ഞങ്ങള്‍ക്ക് ഒക്കെ അറിയാം..ഞമ്മള്‍ ഒന്നിച്ചു തന്നെ അതൊക്കെ ചെയ്തത്...മറന്നോ?അതൊക്കെ നാട്ടുകാരോട് പറഞ്ഞാല്‍ നിന്നെ കല്ലെടുത്ത്‌ ഏറിയും...പറയണോ?ഉപദേശിക്കാന്‍ വന്നിരിക്കുന്നു ..ഒരു യോഗ്യന്‍..."
അയാള്‍ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു.








30 October 2010

എന്‍റെ വഴി


ഞാന്‍ കടന്നു പോയ വഴികള്‍
നീ ഒരിക്കലും പിന്തുടരുത്....

അത് ചെകുത്താന്റെ വഴിയാണ്
ആ വഴികളില്‍ ചെകുത്താന്റെ
ദുര്‍ഗന്ധം വമികുന്നുണ്ട്‌....

ഞാന്‍ ഇനി പോയാക്കാവുന്ന
വഴികളും നീ പിന്തുടരുത്...

ആ വഴികളില്‍ എന്റെ ദുര്‍ഗന്ധം
നിനക്ക് അനുഭവപെട്ടെക്കും...

09 September 2010

പറയാന്‍ ബാക്കി വെച്ചത്



( എന്നെ ഏറെ സ്നേഹിക്കുകയും ഒടുവില്‍ എന്നെ വെറുത്തു കൊണ്ട് പടി ഇറങ്ങിപ്പോയ എന്‍റെ സുഹൃത്തിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ ഇതു സമര്‍പ്പിക്കുന്നു )
ഞാന്‍ സ്വയം നിര്‍മിച്ച ഒരു തടവറയില്‍ ആയിരുന്നു കുട്ടി കാലത്ത് കഴിഞ്ഞിരുന്നത്.ആരോടും മിണ്ടാതെ..കൂട്ട് കൂടാതെ..ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ അത്രതന്നെ.ബാല്യ കാലത്ത് എനിക്ക് നേരിടേണ്ടി വന്ന വേദനകള്‍ക് ഞാന്‍ തന്നെ നല്‍കിയ ശിക്ഷ .....
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം...
അന്തര്‍ മൂകനായി ഇരിക്കുന്ന നാള്‍..
അറിയാതെ എപ്പോഴോ എന്‍റെ ക്ലാസ്സില്‍ നാലാം ബെന്ജിലിരികുന്ന ഇളം നിറമുള്ള സാധാരണ തടിയുള്ള അവളിലേക്ക്‌ എന്‍റെ കണ്ണുകള്‍ ഉടക്കിയത് ....എന്‍റെ മനസ്സില്‍ ആരുമറിയാതെ,അവള്‍ പോലുമറിയാതെ ഞാന്‍ സൂക്ഷിച്ചു പ്രണയം..പ്രണയമോ?അങ്ങനെ പറയാവോ..എന്തോ?

കുറച്ചു നാളുകള്‍ കടന്നു പോയി.മനസ്സില്‍ സൂക്ഷിച്ച എന്‍റെ പ്രണയവുമായി...ഒരു ദിവസം എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ വീടിന്‍റെ അടുത്ത് താമസിക്കുന്ന ഞാന്‍ അപൂര്‍വമായി മാത്രം സംസാരിക്കുന്ന കൂട്ടുക്കാരന്‍ മുഖേന ഞാന്‍ സത്യം അറിഞ്ഞു.ഞാന്‍ അവളെ അറിയാതെ സ്നേഹിക്കുന്നത് പോലെ അവള്‍ എന്നെയും സ്നേഹിക്കുന്നു എന്ന്.. നിമിഷം സ്വര്‍ഗത്തില്‍ കടന്ന അനുഭൂതി ആയിരുന്നു.അതോടെ എന്‍റെ ആദ്യത്തെ പ്രണയം അവിടെ വിരിഞ്ഞു.ചുട്ടു പൊള്ളുന്ന എന്‍റെ മനസ്സിനെ തണുപ്പിക്കാന്‍ കുളിര്‍ കാറ്റ് പോലെ അവള്‍ വന്നു.എന്‍റെ നിറമില്ലാത്ത കുട്ടിക്കാല നിമിഷങ്ങളില്‍ നിറം പകരാന്‍.....മഴ വില്ല് വിരിച്ച്‌.. ഒരു ദേവതയെ പോലെ...

മെല്ലെ,മെല്ലെ ഞമ്മള്‍ തമ്മില്‍ അടുത്തു.അന്തര്‍ മൂകനായ എന്നെ അവള്‍ ഓരോ ദിവസം കഴിയുന്തോറും മാറ്റിയെടുത്തു.എന്‍റെ ദുഖങ്ങളില്‍ താങ്ങും തണലുമായി ...എന്‍റെ ഓരോ സിരകളിലും അവള്‍ ലഹരി പടര്‍ത്തി...എന്‍റെ കണ്ണുകള്‍ക്ക്‌ അവളെന്നും ഒരു വിസ്മയമായിരുന്നു...എന്‍റെ നെഞ്ചിടിപ്പിന്റെ താളം അവളായിരുന്നു...അവള്‍ മാത്രം.


എന്‍റെ ജീവിതത്തിലെ ആദ്യത്തെ ലവ് ലെറ്റര്‍ വായിച്ചു ഭയത്തോടെ സ്കൂളിലെ മരത്തിന്റെ കീഴില്‍ നിന്ന് കീറി കളഞ്ഞതും,ഞാന്‍ ലാന്‍ഡ്‌ ഫോണില്‍ വിളിച്ചു സ്ഥിരമായി സംസാരിച്ചിരുന്നതും ആറാം ക്ലാസ്സില്‍ പഠി കുമ്പോഴായിരുന്നു. പ്രണയം എന്നത് പ്രായത്തില്‍ ഉള്ള കുട്ടികളില്‍ അപൂര്‍വമായിരുന്നു.ഞങ്ങളുടെ പ്രണയ സ്കൂളില്‍ തൂണിനും തുരുമ്പിനും വരെ അറിഞ്ഞു.കൂട്ടുക്കാരുകള്‍ കളിയാക്കുമ്പോഴും ,സ്കൂളിന്റെ ചുമരില്‍ ഞങ്ങളുടെ ആദ്യാക്ഷരം എഴുതി വികൃതി പിള്ളേര്‍ അപമാനിച്ച പ്പോഴും ഞാന്‍ പതറിയില്ല.കാരണം എന്നെ അപ്പോഴേക്കും അവള്‍ മാറ്റി എടുത്തിരുന്നു.ഒരു തന്റ്റെടി ആക്കിയിരുന്നു.എല്ലാം നേരിടാന്‍ കഴിവുള്ള ഒരാള്‍.അപ്പോള്‍ അവള്‍ എന്‍റെ ജീവനായിരുന്നു... അവള്‍ക്കു ഞാനും....ഞങ്ങള്‍ പരസ്പം അലിഞ്ഞു ചേര്‍ന്നിരുന്നു.. ഞങ്ങള്‍ ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്തെടുത്തു..അപ്പോള്‍ പ്രായം വെറും പതിനൊന്നു ആയിരുന്നു.

ഒരുനാള്‍ അവള്‍ ക്ലാസില്‍ വന്നില്ല.ഒപ്പം എന്‍റെ കൂട്ടുക്കാരനും വന്നില്ല .പിറ്റേന്നും അവള്‍ വന്നില്ല.ഫോണും വിളിച്ചില്ല.ഞാന്‍ ആകെ ഭയന്നു എന്ത് പറ്റി അവള്‍ക്ക്‌.വല്ലാത്തൊരു ആകാംഷ ആയിരുന്നു എനിക്ക്.പക്ഷെ ക്ലാസ്സില്‍ ചെന്ന് നോക്കിയപ്പോള്‍ കൂട്ടുക്കാരന്‍ വന്നിരുന്നു.അവനോടെ കാര്യം തിരിക്കിയപ്പോള്‍ അവന്‍ പറഞ്ഞു.അവളുടെ ഉമ്മയ്ക് കാന്‍സര്‍ പരമായ അസുഖം ഉണ്ടായിരുന്നു വെന്നും ഇന്നലെ ഉമ്മ മരിച്ചെന്നും...ഇനി അവള്‍ എന്ന് വരുമെന്നു പറയാന്‍ പറ്റില്ലെന്നും.ഉമ്മയുടെ മരണ വാര്‍ത്ത എന്നെ വല്ലാത്ത തളര്‍ത്തി.പാവം!ചെറു പ്രായത്തിലെ അവള്‍ക് ഉമ്മ നഷ്ടപെട്ടല്ലോ?ഞമ്മുടെ ശക്തിയും,തണലും ഉമ്മയാണല്ലോ..കാരുണ്യത്തിന്റെ വറ്റാത്ത ഉറവ...സ്നേഹത്തിന്‍റെ പര്യായം...ഇനി ഭൂമിയില്‍ അവള്‍ക്കു ഉമ്മയെ കാണാന്‍ പറ്റില്ല... നിമിഷം അവള്‍ എല്ലാം നഷ്ടപെട്ടവളെ പോലെ ആയിരിക്കും...തനിച്ചു ആയതു പോലെ...ഉമ്മയുടെ മാന്ത്രിക കര സ്പര്‍ശം അത് ദൈവം കൊണ്ടു പോയി ..പാവം...

പിന്നെ,ദിനങ്ങള്‍.ആഴ്ചകള്‍ ഞാന്‍ കാത്തിരുന്നു.അവളുടെ തിരിച്ചു വരവിനായി..ഇല്ല !അവളെ കാണുന്നില്ല.ഞാന്‍ വീണ്ടും പഴയ അന്തര്‍ മൂകതയിലെക് തിരിച്ചു പോയി കൊണ്ടിരുന്നു.കാത്തിരിപ്പ്‌...അതൊരു വല്ലാത്ത അവസ്ഥ ആണ്.അവള്‍ വരാന്‍ വൈകുന്തോറും ഞാന്‍ തളര്‍ന്നു തുടങ്ങി.മനസ്സില്‍ മരവിപ്പ് അനുഭവ പ്പെടാന്‍ തുടങ്ങി.ഒരു തരം ഭയവും ഉത്സാഹ കുറവുമൊക്കെ എന്നെ പിടി കൂടി. ഇനി അവള്‍ ഒരിക്കലും വരില്ലെന്ന് പലരും പറഞ്ഞു നടന്നെങ്കിലും ഞാന്‍ കാത്തിരിപ്പ്‌ അവസാനിപ്പിച്ചില്ല.മരിച്ച മനസ്സോടെ ഞാന്‍ കാത്തിരുന്നു...അവളുടെ വരവിനായി...

വീണ്ടും മറ്റൊരു പൊന്‍ പുലരി...
ഒരുപാട് പ്രതീക്ഷയുമായി ഞാന്‍ വീണ്ടും സ്കൂളിലേക്ക്..

എന്നില്‍ സന്തോഷത്തിന്‍റെ തിരി തെളിയിച്ചു അവള്‍ വീണ്ടും ക്ലാസ്സില്‍ വന്നു. ദിനം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല.എന്‍റെ ജീവിതമത്രയും തിരിച്ചു കിട്ടിയ പോലെ.ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയതാണ് .ദൈവമേ നിനക്ക് സ്തുതി.വീണ്ടും പഴയ പോലെ സന്തോഷത്തിന്റെ നാളുകള്‍.പലതരം തമാശകളും കളികളുമായി പ്രണയം അങ്ങനെ മുന്നോട്ടു പോയി.

ദിനങ്ങള്‍ കഴിയുന്തോറും എനിക്ക് കൂട്ടുക്കാരും,കൂട്ടുകാരികളും കൂടി വന്നു.പുതിയ സുഹൃത്ത് വലയങ്ങളില്‍ ഞാന്‍ അകപ്പെട്ടു.അതനിക്ക് നവ്യാനുഭൂതി ആയിരുന്നു.ഞാനതു ആസ്വദിച്ചു.മെല്ല മെല്ലെ ഞാന്‍ അവളില്‍ നിന്ന് അകലാന്‍ തുടങ്ങി.പിന്നെ ഞാന്‍ അവളെ അവഗണിക്കാന്‍ തുടങ്ങി.കാരണം പുതിയ കൂട്ടുകാരിലേക്കും പ്രണയത്തിലുമൊക്കെ ഞാന്‍ അപ്പോള്‍ കടന്നു പോയിരുന്നു.പക്ഷെ, അവളന്നെ ഉപേക്ഷിക്കാന്‍ ഒരുക്കമായിരുന്നില്ല. അവള്‍ എന്‍റെ പിറകെ തന്നെ വന്നു .അവളെ ഞാന്‍ കണ്ടില്ലെന്നു നടിക്കുകയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്തു.അവളുടെ സ്നേഹമെല്ലാം ഞാന്‍ തട്ടി തെറുപ്പിച്ചു.എന്‍റെ വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചു . എന്നെ ഒരു മനുഷ്യന്‍ ആക്കിയ, എനിക്ക് തണലായി മാറിയ അവളെ ഞാന്‍ പൂര്‍ണ മായും നിരാകരിച്ചു.ചതി അതായിരുന്നു ഞാന്‍ ചെയ്തത്.കൊടും ചതി...അല്ലെങ്കില്‍ അഹങ്കാരം.

പിന്നെ പിന്നെ ഞങ്ങള്‍ തമ്മില്‍ മിണ്ടാതെ ആയി.വര്‍ഷങ്ങളോളം.ഞാന്‍ കാല അളവില്‍ പല പ്രശ്നത്തിലും പെട്ടപ്പോഴും അവലന്നെ രഹസ്യമായി സഹായിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അവളുടെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു.പക്ഷെ,അവളിലേക്ക്‌ തിരിച്ചു പോകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. വഞ്ചകന്‍.

പത്താം ക്ലാസ്സിലെ സെന്‍റ് ഓഫിനു ഒരു ദിവസന്‍ മുന്‍പായിരുന്നു അവളുടെ വിവാഹ നിശ്ചയം.അത് ഞാന്‍ അറിഞ്ഞു.പക്ഷെ എനിക്ക് ദുഖം തോന്നിയില്ല.കാരണം,ഞാന്‍ അവളെ മനസ്സില്‍നിന്നു അപ്പോഴേക്കും പൂര്‍ണമായും ഒഴി വാക്കിയിരുന്നു. പക്ഷെ,അവസാന പരീക്ഷയും കഴിഞ്ഞു നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ഒന്ന് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു .അവളന്നെ കല്യാണത്തിന് വിളിക്കും എന്ന്.
അവളെല്ലാ സുഹൃത്തുക്കളെയും കല്യാണത്തിന് വിളിച്ചു..പക്ഷെ ,എന്നെ മാത്രം അവള്‍ ഒഴിവാക്കി.എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവള്‍ നടന്നു അകലുന്ന രംഗം എന്‍റെ മനസ്സില്‍ ഇന്നും ഒരു പാടായ അവശേഷിക്കുന്നു.ഒരു നീറ്റലായി..എന്തെ അവളെന്നെ കല്യാണത്തിന് വിളിക്കാത്തത്.എന്നെ അത്രത്തോളം അവള്‍ വെറുത്തു പോയിടുണ്ടാവും അല്ലെ? എന്നാലും എന്നെ മാത്രം അവള്‍ക്കു....വേണ്ടായിരുന്നു..എന്‍റെ മനസ്സ് പിടിഞ്ഞു.അവളുടെ മനസ്സ് ഇതിനെക്കാള്‍ പിടിഞ്ഞത് അറിയാതെ....

കാലം ഒരു പാട് നീങ്ങി.
പിന്നെ ഞാന്‍ അവളെ ഒരു പ്രാവശ്യ മാത്രമേ കണ്ടുള്ളൂ.
പിന്നെയും കാലം നീങ്ങി.

പഠിത്തം പൂര്‍ത്തിയായി,ജോലിക്കാരനായി. വര്‍ഷം ഏഴു കഴിഞ്ഞു. പഴയത് എല്ലാം മറന്നു കൊണ്ട്
യുവത്വത്തിന്റെ ലഹരിയില്‍ ആറാടുന്ന സമയം.ഭക്ഷണം കഴിച്ചു വീഴ്ച്ച വീട്ടില്‍ വിശ്രമിക്കാന്‍ കിടന്നു.പീട്ടെന്നു ആരോ വന്നു ബെല്ലടിച്ചു.ഞാന്‍ വാതില്‍ തുറന്നു നോക്കി.എനിക്ക് അതിശയമായി .എന്‍റെ പഴയ കൂട്ടുകാരന്‍. എഴു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ അവനെ കാണുന്നത്.അതായതു സ്കൂള്‍ കഴിഞ്ഞ ശേഷം ആദ്യമായിട്ട്. ഞങ്ങള്‍ കുറെ കാര്യം സംസാരിച്ചു.പഠിത്തത്തെ പറ്റി ജോലിയെ പറ്റി ഒക്കെ..ഒടുവില്‍ അവന്‍ എന്നോട് ചോദിച്ചു.
"നിനക്ക് നിന്‍റെ പഴയ കൂട്ട് കാരിയായി നിനക്ക് ഓര്‍മ ഉണ്ടോ?"
"ഉണ്ട്"
"അവള്‍ക്കു എപ്പോള്‍ ആറു വയസ്സുള്ള മകള്‍ ഉണ്ട്"
ഞാന്‍ ചിരിച്ചു.
"അവളും ഭര്‍ത്താവും രണ്ടു വര്‍ഷം മുന്‍പ്‌ അവളുമായി പിരിഞ്ഞിരിന്നു. അവന്‍ പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല.
"കുറെ കാലം അവള്‍ തനിച്ചു ജീവിച്ചു."
"ഹും"
"പാവം !വളരെ ചെറുപ്പത്തില്‍ ഒരു പാട് അനുഭവിച്ചു"
"ഹും"
"അവളുടെ ഉമ്മയ്ക്ക് ഉണ്ടായിരുന്ന അതെ അസുഖം അവള്‍ക്കും ഉണ്ടായിരുന്നു.....പക്ഷെ,...."
"അസുഖമോ?കാന്‍സാരോ?" "അതെ, പക്ഷെ, ദൈവം ഉമ്മയ്ക് കൊടുത്ത അത്ര ആയുസ്സ് അവള്‍ക്കു കൊടുത്തില്ല....അവളെ ദൈവം തിരിച്ചു വിളിച്ചു.ദൈവത്തിന്റെ അടുക്കലിലേക്ക്... മരണം സംഭവിച്ചത് ഇന്നലെ ആയിരുന്നു..അവള്‍ പോയി ഡാ...പോയി" അവന്‍റെ വാക്കുകള്‍ പൂര്‍ണമായും പുറത്തു വന്നില്ല.
എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല..കരയാനും..ഒരു മരവിച്ച അവസ്ഥ ആയിരുന്നു..ശരീരം ആകെ ഒരു വിറയല്‍ പോലെ"
അവന്‍ തുടര്‍ന്നു." വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കണ്ടത്...അവള്‍ ക്ഷീണിച്ചു എല്ലും തോലുമായിരുന്നു.എന്നെ കണ്ടപ്പോള്‍ അവള്‍ക്കു നിന്നെ ഓര്‍മ വന്നു..അവള്‍ പറഞ്ഞു.നീ അവനോട് പറയണം.ഞാന്‍ അവനോട് ഒരു പാട് തെറ്റ് ചെയ്തിട്ടുണ്ട് എന്ന്..അവനെ അവഗണിച്ചിരുന്നു എന്ന്.അവനോട് സംസാരിച്ചില്ല എന്ന്. ഇതു അവന്‍റെ ശാപമായിരിക്കും..എന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ അവന്‍റെ ശാപമായിരിക്കും..സന്തോഷിക്കാന്‍ വിധി ഇല്ലാത്തവള്‍ ഞാന്‍ .നീ അവനോട് പറയണം ഞാന്‍ മാപ്പ് ചോദിക്കുന്നു എന്ന്...മരണത്തിനു മുന്‍പ്‌ പൊറുത്തു തരണമെന്ന്..ശപിക്കരുത് എന്ന്.ഞാന്‍ അവനെ കല്യാണത്തിന് വിളികാത്തത് എന്ത് കൊണ്ടാണെന്ന് നിനക്കറിയുമോ? ഞാന്‍ നിന്നോട് പറയാം..നീ അവനോട് പറയണം. അപ്പോഴേക്കും റൂമിലേക്ക്‌ ആരോ കടന്നു വന്നു. നാളെ വാരാനും അപ്പോള്‍ പറയാമെന്നും അവള്‍ പറഞ്ഞു...ഞാന്‍ മടങ്ങി പോയി.കരഞ്ഞു കൊണ്ടായിരുന്നു അവള്‍ ഇതൊക്കെ പറഞ്ഞത്...പക്ഷെ ,പിറ്റേ ദിവസം ഞാന്‍ പോകുമ്പോഴേക്കും ഒരു പാട് പറയാന്‍ പറയാന്‍ ബാക്കി വെച്ച് അവള്‍ പോയിരുന്നു...അല്ലാഹുവിന്റെ അല്ലാഹുവിന്‍റെ അടുക്കളിലേക്ക്...മരണ കിടക്കയില്‍ നിന്ന് പോലും നിന്നെ ഓര്‍ത്ത അവള്‍ നിന്നെ എത്ര മാത്രം എത്ര മാത്രം സ്നേഹിച്ചിരിക്കണം ..."
എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല..ശരീരത്തിന് ബലം കുറയുന്നത് പോലെ തോന്നി.
ഞാന്‍ ചെയ്ത ചതി...ക്രൂരത... കുട്ടാ ബോധം എന്നെ കുറെ കാലം പിടി കൂടി.
ഞാനാണോ ശപിക്കേണ്ടത്.. .അവളല്ലേ.....ഞാന്‍ ആണോ വെറുക്കേണ്ടത്... അവളല്ലേ..ഞാന്‍ ആണോ മാപ്പ് കൊടുകേണ്ടത്‌... അവളല്ലേ തരേണ്ടത്‌...അവളാണോ തെറ്റ്കാരി.. ഞാനല്ലേ...ഇനി എനിക്ക് അവളെ ഒരിക്കലും കാണാന്‍ പറ്റില്ലല്ലോ?
കാലില്‍ വീണു മാപ്പ് ചോദിക്കാന്‍...യാ അല്ലഹ്..മരണ കിടക്കയില്‍ നിന്നും പോലും എന്നെ ഓര്‍ത്ത,എന്നെ മനുഷ്യനാക്കി മാറ്റിയ,എന്നെ ഏറെ സ്നേഹിച്ച,ഞാന്‍ വഞ്ചിച്ച അവളുടെ ശാപം എന്നില്‍ നിന്ന് പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?അവള്‍ എന്താണ് പറയാന്‍ ബാക്കി വെച്ചത് ?വഞ്ചകന്‍ ഞാനാണ് തീര്‍ച്ച.അവളുടെ ഓര്‍മക്കള്‍ക്ക്‌ മുന്നില്‍ ഞാന്‍ ഇന്ന് നീറി കഴിയുന്നു...ഇനി ഒരിക്കലും കാണില്ലെന്ന വേദനയോടെ...



















08 September 2010

പഴയ ഹ്രദയം


ലോകമെന്നെ ക്രൂരനെന്നും
അഹങ്കാരിയെന്നും
പാപിയെന്നും
വിളിച്ചു ആക്ഷേപികുംപോഴും,
മുയലുകളെയും,പ്രാവുകളെയും
മരങ്ങളെയും,പൂക്കളെയും
ആടുകളെയും
പൂച്ച കുഞ്ഞുകളെയും
കഥകളെയും ഒക്കെ
സ്നേഹിച്ചിരുന്ന
ആ പഴയ ഒന്‍പതു
വയസ്സുകാരന്റെ
ആ പഴയ ഹ്രദയം
തന്നെ ഈപ്പോഴും എന്നില്‍
ഉള്ലെതെന്നു
ആരും മനസ്സിലാകതെന്തേ...?
തിരുച്ചു വരുവാന്‍ അവസരം തരാതന്തേ?