30 October 2010

എന്‍റെ വഴി


ഞാന്‍ കടന്നു പോയ വഴികള്‍
നീ ഒരിക്കലും പിന്തുടരുത്....

അത് ചെകുത്താന്റെ വഴിയാണ്
ആ വഴികളില്‍ ചെകുത്താന്റെ
ദുര്‍ഗന്ധം വമികുന്നുണ്ട്‌....

ഞാന്‍ ഇനി പോയാക്കാവുന്ന
വഴികളും നീ പിന്തുടരുത്...

ആ വഴികളില്‍ എന്റെ ദുര്‍ഗന്ധം
നിനക്ക് അനുഭവപെട്ടെക്കും...

09 September 2010

പറയാന്‍ ബാക്കി വെച്ചത്



( എന്നെ ഏറെ സ്നേഹിക്കുകയും ഒടുവില്‍ എന്നെ വെറുത്തു കൊണ്ട് പടി ഇറങ്ങിപ്പോയ എന്‍റെ സുഹൃത്തിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ ഇതു സമര്‍പ്പിക്കുന്നു )
ഞാന്‍ സ്വയം നിര്‍മിച്ച ഒരു തടവറയില്‍ ആയിരുന്നു കുട്ടി കാലത്ത് കഴിഞ്ഞിരുന്നത്.ആരോടും മിണ്ടാതെ..കൂട്ട് കൂടാതെ..ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ അത്രതന്നെ.ബാല്യ കാലത്ത് എനിക്ക് നേരിടേണ്ടി വന്ന വേദനകള്‍ക് ഞാന്‍ തന്നെ നല്‍കിയ ശിക്ഷ .....
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം...
അന്തര്‍ മൂകനായി ഇരിക്കുന്ന നാള്‍..
അറിയാതെ എപ്പോഴോ എന്‍റെ ക്ലാസ്സില്‍ നാലാം ബെന്ജിലിരികുന്ന ഇളം നിറമുള്ള സാധാരണ തടിയുള്ള അവളിലേക്ക്‌ എന്‍റെ കണ്ണുകള്‍ ഉടക്കിയത് ....എന്‍റെ മനസ്സില്‍ ആരുമറിയാതെ,അവള്‍ പോലുമറിയാതെ ഞാന്‍ സൂക്ഷിച്ചു പ്രണയം..പ്രണയമോ?അങ്ങനെ പറയാവോ..എന്തോ?

കുറച്ചു നാളുകള്‍ കടന്നു പോയി.മനസ്സില്‍ സൂക്ഷിച്ച എന്‍റെ പ്രണയവുമായി...ഒരു ദിവസം എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ വീടിന്‍റെ അടുത്ത് താമസിക്കുന്ന ഞാന്‍ അപൂര്‍വമായി മാത്രം സംസാരിക്കുന്ന കൂട്ടുക്കാരന്‍ മുഖേന ഞാന്‍ സത്യം അറിഞ്ഞു.ഞാന്‍ അവളെ അറിയാതെ സ്നേഹിക്കുന്നത് പോലെ അവള്‍ എന്നെയും സ്നേഹിക്കുന്നു എന്ന്.. നിമിഷം സ്വര്‍ഗത്തില്‍ കടന്ന അനുഭൂതി ആയിരുന്നു.അതോടെ എന്‍റെ ആദ്യത്തെ പ്രണയം അവിടെ വിരിഞ്ഞു.ചുട്ടു പൊള്ളുന്ന എന്‍റെ മനസ്സിനെ തണുപ്പിക്കാന്‍ കുളിര്‍ കാറ്റ് പോലെ അവള്‍ വന്നു.എന്‍റെ നിറമില്ലാത്ത കുട്ടിക്കാല നിമിഷങ്ങളില്‍ നിറം പകരാന്‍.....മഴ വില്ല് വിരിച്ച്‌.. ഒരു ദേവതയെ പോലെ...

മെല്ലെ,മെല്ലെ ഞമ്മള്‍ തമ്മില്‍ അടുത്തു.അന്തര്‍ മൂകനായ എന്നെ അവള്‍ ഓരോ ദിവസം കഴിയുന്തോറും മാറ്റിയെടുത്തു.എന്‍റെ ദുഖങ്ങളില്‍ താങ്ങും തണലുമായി ...എന്‍റെ ഓരോ സിരകളിലും അവള്‍ ലഹരി പടര്‍ത്തി...എന്‍റെ കണ്ണുകള്‍ക്ക്‌ അവളെന്നും ഒരു വിസ്മയമായിരുന്നു...എന്‍റെ നെഞ്ചിടിപ്പിന്റെ താളം അവളായിരുന്നു...അവള്‍ മാത്രം.


എന്‍റെ ജീവിതത്തിലെ ആദ്യത്തെ ലവ് ലെറ്റര്‍ വായിച്ചു ഭയത്തോടെ സ്കൂളിലെ മരത്തിന്റെ കീഴില്‍ നിന്ന് കീറി കളഞ്ഞതും,ഞാന്‍ ലാന്‍ഡ്‌ ഫോണില്‍ വിളിച്ചു സ്ഥിരമായി സംസാരിച്ചിരുന്നതും ആറാം ക്ലാസ്സില്‍ പഠി കുമ്പോഴായിരുന്നു. പ്രണയം എന്നത് പ്രായത്തില്‍ ഉള്ള കുട്ടികളില്‍ അപൂര്‍വമായിരുന്നു.ഞങ്ങളുടെ പ്രണയ സ്കൂളില്‍ തൂണിനും തുരുമ്പിനും വരെ അറിഞ്ഞു.കൂട്ടുക്കാരുകള്‍ കളിയാക്കുമ്പോഴും ,സ്കൂളിന്റെ ചുമരില്‍ ഞങ്ങളുടെ ആദ്യാക്ഷരം എഴുതി വികൃതി പിള്ളേര്‍ അപമാനിച്ച പ്പോഴും ഞാന്‍ പതറിയില്ല.കാരണം എന്നെ അപ്പോഴേക്കും അവള്‍ മാറ്റി എടുത്തിരുന്നു.ഒരു തന്റ്റെടി ആക്കിയിരുന്നു.എല്ലാം നേരിടാന്‍ കഴിവുള്ള ഒരാള്‍.അപ്പോള്‍ അവള്‍ എന്‍റെ ജീവനായിരുന്നു... അവള്‍ക്കു ഞാനും....ഞങ്ങള്‍ പരസ്പം അലിഞ്ഞു ചേര്‍ന്നിരുന്നു.. ഞങ്ങള്‍ ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്തെടുത്തു..അപ്പോള്‍ പ്രായം വെറും പതിനൊന്നു ആയിരുന്നു.

ഒരുനാള്‍ അവള്‍ ക്ലാസില്‍ വന്നില്ല.ഒപ്പം എന്‍റെ കൂട്ടുക്കാരനും വന്നില്ല .പിറ്റേന്നും അവള്‍ വന്നില്ല.ഫോണും വിളിച്ചില്ല.ഞാന്‍ ആകെ ഭയന്നു എന്ത് പറ്റി അവള്‍ക്ക്‌.വല്ലാത്തൊരു ആകാംഷ ആയിരുന്നു എനിക്ക്.പക്ഷെ ക്ലാസ്സില്‍ ചെന്ന് നോക്കിയപ്പോള്‍ കൂട്ടുക്കാരന്‍ വന്നിരുന്നു.അവനോടെ കാര്യം തിരിക്കിയപ്പോള്‍ അവന്‍ പറഞ്ഞു.അവളുടെ ഉമ്മയ്ക് കാന്‍സര്‍ പരമായ അസുഖം ഉണ്ടായിരുന്നു വെന്നും ഇന്നലെ ഉമ്മ മരിച്ചെന്നും...ഇനി അവള്‍ എന്ന് വരുമെന്നു പറയാന്‍ പറ്റില്ലെന്നും.ഉമ്മയുടെ മരണ വാര്‍ത്ത എന്നെ വല്ലാത്ത തളര്‍ത്തി.പാവം!ചെറു പ്രായത്തിലെ അവള്‍ക് ഉമ്മ നഷ്ടപെട്ടല്ലോ?ഞമ്മുടെ ശക്തിയും,തണലും ഉമ്മയാണല്ലോ..കാരുണ്യത്തിന്റെ വറ്റാത്ത ഉറവ...സ്നേഹത്തിന്‍റെ പര്യായം...ഇനി ഭൂമിയില്‍ അവള്‍ക്കു ഉമ്മയെ കാണാന്‍ പറ്റില്ല... നിമിഷം അവള്‍ എല്ലാം നഷ്ടപെട്ടവളെ പോലെ ആയിരിക്കും...തനിച്ചു ആയതു പോലെ...ഉമ്മയുടെ മാന്ത്രിക കര സ്പര്‍ശം അത് ദൈവം കൊണ്ടു പോയി ..പാവം...

പിന്നെ,ദിനങ്ങള്‍.ആഴ്ചകള്‍ ഞാന്‍ കാത്തിരുന്നു.അവളുടെ തിരിച്ചു വരവിനായി..ഇല്ല !അവളെ കാണുന്നില്ല.ഞാന്‍ വീണ്ടും പഴയ അന്തര്‍ മൂകതയിലെക് തിരിച്ചു പോയി കൊണ്ടിരുന്നു.കാത്തിരിപ്പ്‌...അതൊരു വല്ലാത്ത അവസ്ഥ ആണ്.അവള്‍ വരാന്‍ വൈകുന്തോറും ഞാന്‍ തളര്‍ന്നു തുടങ്ങി.മനസ്സില്‍ മരവിപ്പ് അനുഭവ പ്പെടാന്‍ തുടങ്ങി.ഒരു തരം ഭയവും ഉത്സാഹ കുറവുമൊക്കെ എന്നെ പിടി കൂടി. ഇനി അവള്‍ ഒരിക്കലും വരില്ലെന്ന് പലരും പറഞ്ഞു നടന്നെങ്കിലും ഞാന്‍ കാത്തിരിപ്പ്‌ അവസാനിപ്പിച്ചില്ല.മരിച്ച മനസ്സോടെ ഞാന്‍ കാത്തിരുന്നു...അവളുടെ വരവിനായി...

വീണ്ടും മറ്റൊരു പൊന്‍ പുലരി...
ഒരുപാട് പ്രതീക്ഷയുമായി ഞാന്‍ വീണ്ടും സ്കൂളിലേക്ക്..

എന്നില്‍ സന്തോഷത്തിന്‍റെ തിരി തെളിയിച്ചു അവള്‍ വീണ്ടും ക്ലാസ്സില്‍ വന്നു. ദിനം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല.എന്‍റെ ജീവിതമത്രയും തിരിച്ചു കിട്ടിയ പോലെ.ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയതാണ് .ദൈവമേ നിനക്ക് സ്തുതി.വീണ്ടും പഴയ പോലെ സന്തോഷത്തിന്റെ നാളുകള്‍.പലതരം തമാശകളും കളികളുമായി പ്രണയം അങ്ങനെ മുന്നോട്ടു പോയി.

ദിനങ്ങള്‍ കഴിയുന്തോറും എനിക്ക് കൂട്ടുക്കാരും,കൂട്ടുകാരികളും കൂടി വന്നു.പുതിയ സുഹൃത്ത് വലയങ്ങളില്‍ ഞാന്‍ അകപ്പെട്ടു.അതനിക്ക് നവ്യാനുഭൂതി ആയിരുന്നു.ഞാനതു ആസ്വദിച്ചു.മെല്ല മെല്ലെ ഞാന്‍ അവളില്‍ നിന്ന് അകലാന്‍ തുടങ്ങി.പിന്നെ ഞാന്‍ അവളെ അവഗണിക്കാന്‍ തുടങ്ങി.കാരണം പുതിയ കൂട്ടുകാരിലേക്കും പ്രണയത്തിലുമൊക്കെ ഞാന്‍ അപ്പോള്‍ കടന്നു പോയിരുന്നു.പക്ഷെ, അവളന്നെ ഉപേക്ഷിക്കാന്‍ ഒരുക്കമായിരുന്നില്ല. അവള്‍ എന്‍റെ പിറകെ തന്നെ വന്നു .അവളെ ഞാന്‍ കണ്ടില്ലെന്നു നടിക്കുകയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്തു.അവളുടെ സ്നേഹമെല്ലാം ഞാന്‍ തട്ടി തെറുപ്പിച്ചു.എന്‍റെ വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചു . എന്നെ ഒരു മനുഷ്യന്‍ ആക്കിയ, എനിക്ക് തണലായി മാറിയ അവളെ ഞാന്‍ പൂര്‍ണ മായും നിരാകരിച്ചു.ചതി അതായിരുന്നു ഞാന്‍ ചെയ്തത്.കൊടും ചതി...അല്ലെങ്കില്‍ അഹങ്കാരം.

പിന്നെ പിന്നെ ഞങ്ങള്‍ തമ്മില്‍ മിണ്ടാതെ ആയി.വര്‍ഷങ്ങളോളം.ഞാന്‍ കാല അളവില്‍ പല പ്രശ്നത്തിലും പെട്ടപ്പോഴും അവലന്നെ രഹസ്യമായി സഹായിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അവളുടെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു.പക്ഷെ,അവളിലേക്ക്‌ തിരിച്ചു പോകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. വഞ്ചകന്‍.

പത്താം ക്ലാസ്സിലെ സെന്‍റ് ഓഫിനു ഒരു ദിവസന്‍ മുന്‍പായിരുന്നു അവളുടെ വിവാഹ നിശ്ചയം.അത് ഞാന്‍ അറിഞ്ഞു.പക്ഷെ എനിക്ക് ദുഖം തോന്നിയില്ല.കാരണം,ഞാന്‍ അവളെ മനസ്സില്‍നിന്നു അപ്പോഴേക്കും പൂര്‍ണമായും ഒഴി വാക്കിയിരുന്നു. പക്ഷെ,അവസാന പരീക്ഷയും കഴിഞ്ഞു നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ഒന്ന് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു .അവളന്നെ കല്യാണത്തിന് വിളിക്കും എന്ന്.
അവളെല്ലാ സുഹൃത്തുക്കളെയും കല്യാണത്തിന് വിളിച്ചു..പക്ഷെ ,എന്നെ മാത്രം അവള്‍ ഒഴിവാക്കി.എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവള്‍ നടന്നു അകലുന്ന രംഗം എന്‍റെ മനസ്സില്‍ ഇന്നും ഒരു പാടായ അവശേഷിക്കുന്നു.ഒരു നീറ്റലായി..എന്തെ അവളെന്നെ കല്യാണത്തിന് വിളിക്കാത്തത്.എന്നെ അത്രത്തോളം അവള്‍ വെറുത്തു പോയിടുണ്ടാവും അല്ലെ? എന്നാലും എന്നെ മാത്രം അവള്‍ക്കു....വേണ്ടായിരുന്നു..എന്‍റെ മനസ്സ് പിടിഞ്ഞു.അവളുടെ മനസ്സ് ഇതിനെക്കാള്‍ പിടിഞ്ഞത് അറിയാതെ....

കാലം ഒരു പാട് നീങ്ങി.
പിന്നെ ഞാന്‍ അവളെ ഒരു പ്രാവശ്യ മാത്രമേ കണ്ടുള്ളൂ.
പിന്നെയും കാലം നീങ്ങി.

പഠിത്തം പൂര്‍ത്തിയായി,ജോലിക്കാരനായി. വര്‍ഷം ഏഴു കഴിഞ്ഞു. പഴയത് എല്ലാം മറന്നു കൊണ്ട്
യുവത്വത്തിന്റെ ലഹരിയില്‍ ആറാടുന്ന സമയം.ഭക്ഷണം കഴിച്ചു വീഴ്ച്ച വീട്ടില്‍ വിശ്രമിക്കാന്‍ കിടന്നു.പീട്ടെന്നു ആരോ വന്നു ബെല്ലടിച്ചു.ഞാന്‍ വാതില്‍ തുറന്നു നോക്കി.എനിക്ക് അതിശയമായി .എന്‍റെ പഴയ കൂട്ടുകാരന്‍. എഴു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ അവനെ കാണുന്നത്.അതായതു സ്കൂള്‍ കഴിഞ്ഞ ശേഷം ആദ്യമായിട്ട്. ഞങ്ങള്‍ കുറെ കാര്യം സംസാരിച്ചു.പഠിത്തത്തെ പറ്റി ജോലിയെ പറ്റി ഒക്കെ..ഒടുവില്‍ അവന്‍ എന്നോട് ചോദിച്ചു.
"നിനക്ക് നിന്‍റെ പഴയ കൂട്ട് കാരിയായി നിനക്ക് ഓര്‍മ ഉണ്ടോ?"
"ഉണ്ട്"
"അവള്‍ക്കു എപ്പോള്‍ ആറു വയസ്സുള്ള മകള്‍ ഉണ്ട്"
ഞാന്‍ ചിരിച്ചു.
"അവളും ഭര്‍ത്താവും രണ്ടു വര്‍ഷം മുന്‍പ്‌ അവളുമായി പിരിഞ്ഞിരിന്നു. അവന്‍ പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല.
"കുറെ കാലം അവള്‍ തനിച്ചു ജീവിച്ചു."
"ഹും"
"പാവം !വളരെ ചെറുപ്പത്തില്‍ ഒരു പാട് അനുഭവിച്ചു"
"ഹും"
"അവളുടെ ഉമ്മയ്ക്ക് ഉണ്ടായിരുന്ന അതെ അസുഖം അവള്‍ക്കും ഉണ്ടായിരുന്നു.....പക്ഷെ,...."
"അസുഖമോ?കാന്‍സാരോ?" "അതെ, പക്ഷെ, ദൈവം ഉമ്മയ്ക് കൊടുത്ത അത്ര ആയുസ്സ് അവള്‍ക്കു കൊടുത്തില്ല....അവളെ ദൈവം തിരിച്ചു വിളിച്ചു.ദൈവത്തിന്റെ അടുക്കലിലേക്ക്... മരണം സംഭവിച്ചത് ഇന്നലെ ആയിരുന്നു..അവള്‍ പോയി ഡാ...പോയി" അവന്‍റെ വാക്കുകള്‍ പൂര്‍ണമായും പുറത്തു വന്നില്ല.
എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല..കരയാനും..ഒരു മരവിച്ച അവസ്ഥ ആയിരുന്നു..ശരീരം ആകെ ഒരു വിറയല്‍ പോലെ"
അവന്‍ തുടര്‍ന്നു." വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കണ്ടത്...അവള്‍ ക്ഷീണിച്ചു എല്ലും തോലുമായിരുന്നു.എന്നെ കണ്ടപ്പോള്‍ അവള്‍ക്കു നിന്നെ ഓര്‍മ വന്നു..അവള്‍ പറഞ്ഞു.നീ അവനോട് പറയണം.ഞാന്‍ അവനോട് ഒരു പാട് തെറ്റ് ചെയ്തിട്ടുണ്ട് എന്ന്..അവനെ അവഗണിച്ചിരുന്നു എന്ന്.അവനോട് സംസാരിച്ചില്ല എന്ന്. ഇതു അവന്‍റെ ശാപമായിരിക്കും..എന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ അവന്‍റെ ശാപമായിരിക്കും..സന്തോഷിക്കാന്‍ വിധി ഇല്ലാത്തവള്‍ ഞാന്‍ .നീ അവനോട് പറയണം ഞാന്‍ മാപ്പ് ചോദിക്കുന്നു എന്ന്...മരണത്തിനു മുന്‍പ്‌ പൊറുത്തു തരണമെന്ന്..ശപിക്കരുത് എന്ന്.ഞാന്‍ അവനെ കല്യാണത്തിന് വിളികാത്തത് എന്ത് കൊണ്ടാണെന്ന് നിനക്കറിയുമോ? ഞാന്‍ നിന്നോട് പറയാം..നീ അവനോട് പറയണം. അപ്പോഴേക്കും റൂമിലേക്ക്‌ ആരോ കടന്നു വന്നു. നാളെ വാരാനും അപ്പോള്‍ പറയാമെന്നും അവള്‍ പറഞ്ഞു...ഞാന്‍ മടങ്ങി പോയി.കരഞ്ഞു കൊണ്ടായിരുന്നു അവള്‍ ഇതൊക്കെ പറഞ്ഞത്...പക്ഷെ ,പിറ്റേ ദിവസം ഞാന്‍ പോകുമ്പോഴേക്കും ഒരു പാട് പറയാന്‍ പറയാന്‍ ബാക്കി വെച്ച് അവള്‍ പോയിരുന്നു...അല്ലാഹുവിന്റെ അല്ലാഹുവിന്‍റെ അടുക്കളിലേക്ക്...മരണ കിടക്കയില്‍ നിന്ന് പോലും നിന്നെ ഓര്‍ത്ത അവള്‍ നിന്നെ എത്ര മാത്രം എത്ര മാത്രം സ്നേഹിച്ചിരിക്കണം ..."
എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല..ശരീരത്തിന് ബലം കുറയുന്നത് പോലെ തോന്നി.
ഞാന്‍ ചെയ്ത ചതി...ക്രൂരത... കുട്ടാ ബോധം എന്നെ കുറെ കാലം പിടി കൂടി.
ഞാനാണോ ശപിക്കേണ്ടത്.. .അവളല്ലേ.....ഞാന്‍ ആണോ വെറുക്കേണ്ടത്... അവളല്ലേ..ഞാന്‍ ആണോ മാപ്പ് കൊടുകേണ്ടത്‌... അവളല്ലേ തരേണ്ടത്‌...അവളാണോ തെറ്റ്കാരി.. ഞാനല്ലേ...ഇനി എനിക്ക് അവളെ ഒരിക്കലും കാണാന്‍ പറ്റില്ലല്ലോ?
കാലില്‍ വീണു മാപ്പ് ചോദിക്കാന്‍...യാ അല്ലഹ്..മരണ കിടക്കയില്‍ നിന്നും പോലും എന്നെ ഓര്‍ത്ത,എന്നെ മനുഷ്യനാക്കി മാറ്റിയ,എന്നെ ഏറെ സ്നേഹിച്ച,ഞാന്‍ വഞ്ചിച്ച അവളുടെ ശാപം എന്നില്‍ നിന്ന് പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?അവള്‍ എന്താണ് പറയാന്‍ ബാക്കി വെച്ചത് ?വഞ്ചകന്‍ ഞാനാണ് തീര്‍ച്ച.അവളുടെ ഓര്‍മക്കള്‍ക്ക്‌ മുന്നില്‍ ഞാന്‍ ഇന്ന് നീറി കഴിയുന്നു...ഇനി ഒരിക്കലും കാണില്ലെന്ന വേദനയോടെ...



















08 September 2010

പഴയ ഹ്രദയം


ലോകമെന്നെ ക്രൂരനെന്നും
അഹങ്കാരിയെന്നും
പാപിയെന്നും
വിളിച്ചു ആക്ഷേപികുംപോഴും,
മുയലുകളെയും,പ്രാവുകളെയും
മരങ്ങളെയും,പൂക്കളെയും
ആടുകളെയും
പൂച്ച കുഞ്ഞുകളെയും
കഥകളെയും ഒക്കെ
സ്നേഹിച്ചിരുന്ന
ആ പഴയ ഒന്‍പതു
വയസ്സുകാരന്റെ
ആ പഴയ ഹ്രദയം
തന്നെ ഈപ്പോഴും എന്നില്‍
ഉള്ലെതെന്നു
ആരും മനസ്സിലാകതെന്തേ...?
തിരുച്ചു വരുവാന്‍ അവസരം തരാതന്തേ?

നാശം


ഞാന്‍ എന്നെകാളും ഏറെ സ്നേഹിച്ചു പോയി-
ഈ പ്രപഞ്ചത്തെ
അതിലെ വസ്തുകളെയും...
ദൈവത്തിന്റെ ഓരോ സൃഷ്ടികളേയും...
എന്‍റെ നാശത്തിനു അത് ധാരാളമായിരുന്നു..

01 July 2010

ജനനം


നിരവധി മഹാന്മാരുകള്‍

ജനിച്ചു വീണാ ഈ -

ശാന്ത സുന്ദര ഭൂമിയില്‍

ജനിക്കാന്‍ പറ്റിയതാണ്

എന്‍റെ സൌഭാഗ്യം......

നിങ്ങളുടെ നിര്‍ഭാഗ്യവും...

റാങ്ക്


ഇത് എന്‍റെ സ്വന്തം അനുഭവമാണ്.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം..
ഞാന്‍ ആയിരുന്നു ക്ലാസിലെ ലീഡര്‍.അത് കൊണ്ട് പ്രോഗ്രസ് കാര്‍ഡ്‌ കിട്ടിയപ്പോള്‍
എല്ലാവരും പ്രതീക്ഷിച്ചത് പോലെ എനിക്ക് ഒന്നാം റാങ്ക് കിട്ടി.ഞാന്‍ കരഞ്ഞു കൊണ്ട്
വീട്ടിലേക് ഓടി.പേടിച്ചു കൊണ്ട് ഓടി വന്ന ഉമ്മ എന്നോട് ചോദിച്ചു:"എന്ത് പറ്റി മോനെ"
ഞാന്‍ പറഞ്ഞു :"ഇനി മുതല്‍ സ്കൂളില്‍ ഞാന്‍ പോവുന്നില്ല"
ഉമ്മ ആശ്ചര്യത്തോടെ: "എന്താ സ്കൂളില്‍ പൂവാത്തത്."
ഞാന്‍:"എന്നെകാള്‍ പഠിപ്പ് ഇല്ലാത്ത ജബ്ബാറിന് അമീറിനും നാല്പത്തി അഞ്ചും ,നാല്പതിആരും റാങ്ക് കിട്ടിയപ്പോള്‍ എനിക്കു കിട്ടിയത്
ഒന്നാം റാങ്ക്...ആ ടീച്ചര്‍ ചീത്തയാ.."
എന്റെ ഉത്തരം കേടു ഉമ്മ ഞെട്ടി തെരച്ചു പോയി .

30 June 2010

പ്രതീക്ഷ


എല്ലാം നഷ്ട പെട്ടപ്പോഴും
നഷ്ട പെട്ട് കൊണ്ടിരികുമ്പോഴും...

ജീവതത്തിന്റെ താളം
തെറ്റി ഇടറി വീണ പോഴും...
മുന്നോട്ട് പോകാന്‍ എന്നെ
പ്രേരിപിച്ചത്‌..
ഒന്ന് മാത്രം .
പ്രതീക്ഷ..
നാളെ പറ്റിയുള്ള പ്രതീക്ഷ..

നീ


എന്‍റെപ്രതീക്ഷകളും
എന്‍റെ ഭാവിയും
എന്‍റെ സ്വപ്നവും
എന്‍റെ ജീവിതവും
നിന്‍റെ കയ്യിലാണ്...

ഞാന്‍ ആരാധിക്കുന്ന
ഒരേ ഒരാള്‍,
എന്‍റെ സൃഷ്ടാവായാ
നിന്നെ മാത്രമാണ്..

ഞാന്‍


ഒന്നും അറിയാത്ത
ഒരു യോഗ്യതയും ഇല്ലാത്ത
ഒന്നിന് കൊള്ളാത്ത
ഒന്നും നേടാത്ത
ഒരു കഴിവും ഇല്ലാത്ത
ഒരാള്‍
അതാണ്‌
ഞാന്‍

കാത്തിരിപ്പ്


എന്നെ അവള്‍ കാത്തിരികുമെന്നു
ഞാന്‍ പ്രതീക്ഷിച്ചു..

അവള്‍ക് വേണ്ടി ഞാന്‍
കാത്തിരുന്നത് പോലെ..

പക്ഷേ,അവള്‍ക് തിരിച്ചറിവ്
ഉണ്ടായിരുന്നു
അതുകൊണ്ട്
അവള്‍
രക്ഷപെട്ടു...

സ്നേഹം


പ്രേമിച്ചത് ഒരാളെയല്ല
ഒരു പാട് പേരെ...

തിരിച്ചു തന്നത് ഒരാളല്ല
ഒരുപാട് പേര്‍...

ആഗ്രഹിച്ചത്‌ ഒരാളെയല്ല
ഒരുപാടുപേരെ...

സ്വപ്നം കണ്ടത് ഒരാളെയല്ല
ഒരു പാട് പേരെ..

പക്ഷേ,
സ്നേഹിച്ചത് ഒരാളെ മാത്രം...
എന്റെ ഉമ്മയെ മാത്രം..

മരണം


എരിഞ്ഞു തീരുന്ന സിഗരറ്റ്
കുറ്റികള്‍ എന്നെ
മാടി വിളിക്കുന്നു..
മരണത്തിലേക്..

അതനികറിയാം..
എന്നാലും എനിക്ക്
ഉപേക്ഷികാനവുന്നില്ല..

ഒരു അട്ടഹാസത്തോടെ
മരണം കണ്‍ മുന്നില്‍
കാത്തു നില്‍കുമ്പോള്‍ പോലും ..

കരച്ചില്‍


ജനിച്ചപ്പോള്‍ ഞാന്‍
കരഞ്ഞില്ലത്രേ..

നുള്ളിയിട്ട് പോലും
കരഞ്ഞില്ലത്രേ..

ഇന്ന് ഞാന്‍
കരഞ്ഞു കൊണ്ടെരികുന്നു..
ഒരു കടം വീട്ടല്‍ പോലെ...

നഷ്ട ബോധം

ഇന്ന്,
ഉപ്പയുടെയും ഉമ്മയുടെയും മുന്നില്‍
ഞാന്‍ തല കുനിച്ചു നില്‍കുകയാണ്‌...

ഒപ്പം പഠിച്ച സുഹ്ര്ത്തുകള്‍ ലോകം വെട്ടി
പിടിക്കുമ്പോള്‍...
അന്ന് അവര്‍ അവസരം
ഒരികിയിട്ടും
ഞാന്‍ നഷ്ട പെടുത്തിയ
ഏന്റെ വിദ്യഭ്യാസത്തെ ഓര്‍ത്ത്.

18 June 2010

"ഒരു നാള്‍ വരും"

മോഹന്‍ ലാല്‍ -ശ്രീ നിവസന്‍ കൂട്ട് കെട്ടിന്റെ ഏടവും പുതിയ സിനിമയാണ് ഒരു നാള്‍ വരും. മലയാളിക് മറക്കാന്‍ പറ്റാത്ത ഒരു പാട് ഹിറ്റ്‌ ചിത്രങ്ങള്‍ ഈ കൂടുകെട്ടില്‍ പിറന്നിടുന്ദ്.നാടോടി കാറ്റ്, സന്മാനസുല്ലവര്ക് സമാധാനം,അയാള്‍ കഥ എഴുതുകയാണ് എന്നിവ അതില്‍ ചിലത് മാത്രം.സൂപ്പര്‍ ഹിറ്റ്‌ ഫിലിം ഉധയനാണ് താരത്തിനു ശേഷം ശ്രീനിയുടെ തിരകഥയില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയികുന്നത്.പക്ഷെ,കഴിഞ്ഞ മാസം റീലീസ് ചെയ്യേണ്ട സിനിമ ആരോ ഒരാള്‍ തന്റെ ചെറുകഥ ശ്രീനി മോഷ്ടിച്ചതാനെന്നും പറഞ്ഞു കോടതിയില്‍ ഹര്‍ജി നല്‍കിയത് കാരണം കോടതി റിലീസ് സ്റ്റേ ചെയ്തിരുക ആണ്.അതോടെ സിനിമ യുടെ റിലീസ് പ്രതി സന്ധിയിലായി.ഒരു പത്രകാരന്‍ മോഹന്‍ ലാലിനോട് ചോദിച്ചു: "ഒരു നാള്‍ വരും തീയടരില്‍ എന്ന് വരും?" മോഹന്‍ ലാല്‍ :"ഒരു നാള്‍ വരും".

16 June 2010

മദനിയെ കുടുകിയത് ആര്?

കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കൊടും കാറ്റ് പോലെ കടന്നു വന്ന വ്യക്തിയാണ് അബ്ദുല്‍ നാസര്‍ മദനി.വളരെ ചെറുപത്തില്‍ തന്നെ സംഘടന രൂപികരികുകയും അതിന്റെ അമരക്കരനാവുകയും നല്ലൊരു ജന പിന്തുണ നേടിയ ആളും കൂടിയാണ് അദ്ദേഹം.ആദ്യം ഉണ്ടാക്കിയ സംഘടന വര്‍ഗീയ സ്വബാവമുല്ലതായിരുന്നു. അത് പിരിച്ചു വിട്ട ശേഷം രാഷ്ട്രീയ പാര്‍ടി അദ്ദേഹം രൂപികരിച്ചപ്പോള്‍ പ്രതീക്ഷിച്ച വിജയം പാര്‍ടിക്ക് നേടാന്‍ കഴിഞ്ഞില്ല.എന്നാലും അധെഹതിനെ ആരോ ഭയകുന്നുന്ദ് എന്നതിനു തെളിവായിരുന്നു കോയമ്പത്തൂര്‍ സ്ഫോടന കേസിലെ അറസ്റ്റ്. അന്ന് ഇടതു പക്ഷ മായിരുന്നു കേരളം ഭരികുന്നത്.അദ്ധേഹത്തിന്റെ അറസ്റ്റ് ഭരണ നേട്ടമായി പോലും അന്നത്തെ ഇടതു മുഖ്യ മന്ത്രി പറഞ്ഞിരുന്നു.പിന്നീട മൂത്തമ്മ മരിച്ചപ്പോള്‍ മദനി ക്ക് പരോള്‍ അനുവധികരുതെന്നും അയാള്‍ വന്നാല്‍ ഇവിടത്തെ ക്രമ സമാധാനം തകരുമെന്ന് പറഞ്ഞു തമിള്‍ നാട്ടിലേക് ഫാക്സ് അയച്ചത് അന്നത്തെ വലതു പക്ഷ സര്‍ക്കാര്‍.അപ്പോഴും മദനി ഇവടത്തെ നാറിയ രാഷ്ട്രീയത്തിന് വീണ്ടും ഇര ആകുക ആയിരുന്നു.

ഒന്നാം പ്രതിക്ക് പോലും ജ്യമം അനുവദിച്ചപ്പോള്‍ കേസിലെ പതിനാലാം പ്രതിയായ മദനി ജ്യമം പോലും ഇല്ലാതെ നീണ്ട പത്തു വര്‍ഷ കാലം വിചാരണ തടവ്‌ കാരനായി ജയിലില്‍ കഴിഞ്ഞു.ഒടുവില്‍ കോടതി അദ്ധേഹത്തെ നിരപരതിയായി പ്രഗ്യപിച്ചു.പക്ഷെ,മദനിക്ക് നഷ്ടപെട്ടത് അദ്ധേഹത്തിന്റെ യൌവനം.ജീവിതത്തിന്റെ സുവര്‍ണ കാലാഖട്ടം കൊയംബറൂര്‍ കേസിന്റെ ആകെ തുക ഇങ്ങനെ ആണ്.

പക്ഷെ ജയിലില്‍നിന്നു ഇറങ്ങിട്ടു പോലും മദനിയുടെ കഷ്ട കാലം അവസാനിച്ചില്ല.ഇടതു പക്ഷത്തിനു രാഷ്ട്രീയ പിന്തുണ നല്‍കിയ തെറ്റിന് വലതു പക്ഷം അധെഹതിനെതിരെ ആഞ്ഞു അടിച്ചു.അദ്ധേഹത്തിന്റെ ഭാര്യെപോലും അവര്‍ ത്രീവരവധിയായി ചിത്രീകരിച്ചു.മനോരമയും സമുദായത്തിന്റെ സ്വന്തം ചന്ദ്രികയും നിരന്തരമായി അവളെ അറസ്റ്റ് ചെയ്യാന്‍ നുരവിളികൂട്ടി.ഒടുവില്‍ ഇടതു പക്ഷം അറസ്റ്റ് നാടകവും,പിന്നെ ജ്യമവും നല്‍കി കൈകഴുകി.അത് കേരളത്തില്‍ കോളിളക്കം സൃഷ്‌ടിച്ച ഒരു കേസിന്റെ അവസാനമായിരുന്നു.പിന്നെ ഒരു പത്രത്തിലും സൂഫിയുടെ പേര് കണ്ടില്ല.മനോരമയുടെ ചന്ദ്രികയുടെയും ലക്‌ഷ്യം അപ്പോഴേക്കും പൂര്‍ത്തി ആയിരുന്നു.

വര്‍ഗീയ കാര്‍ഡിറക്കി ഭൂരിപക്ഷത്തെ പ്രീനിപിച്ചു വീണ്ടും അധികാരത്തില്‍ വരാന്‍ ഇടതു പക്ഷം ശ്രമം നടത്തുമ്പോള്‍ നാഷണല്‍ ലീഗിനെയും കേരള കങ്ങരസ്സിനെയും ഒപ്പം കൂട്ടിയ നൂന പക്ഷ മുന്നണി ആയിമാറിയ വലതു പക്ഷം അല്പം ഭയന്നു.ഭൂരി പക്ഷത്തിനു പ്രീനിപിക്കാന്‍ അവര്‍ക്ക് ഇരയെ തേടി നടകേണ്ട ആവിശ്യമില്ലയിരുന്നു.കാരണം ഇര മുന്നില്‍ തന്നെ ഉണ്ടായിരുന്നു.മദനി...രാഷ്ട്രീയകാരുടെ കളി പാവ...പാവം മദനി...ആവേശം കൂടുതല്‍ ആയതായിരുന്നു അയാളുടെ തെറ്റ്.കേന്ദ്ര സര്‍കാരിന്റെ കീഴിലുള്ള ബി രംഗത്തിറക്കി മദനിയെ വീണ്ടും കുടുക്കി.ബാംഗ്ലൂര്‍ സ്ഫോടന കേസില്‍. സംഭവം നടകുമ്പോള്‍ അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ ആയിരുന്നു.


ഞാനൊരു പി ഡി പി കാരനല്ല.രാഷ്ട്രീയ മായി പി ഡി പി യെ ശക്തമായി എതിര്കുന്ന ഒരാളാണ് ഞാന്‍.ഞാന്‍ എവിടെ എഴുതിയത് മനുഷ്തത്തിന്റെ പേരില്‍ മാത്രം.നിരന്തരമായി ഒരാളെ പീടിപികുമ്പോള്‍,കോടതി നിര പരതുയെന്നു വിധി എഴുതിയിട്ടും അത് അന്ഗീരികാതെ ഒരാളെ ചിലര്‍ ചേര്‍ന്ന് ത്രീവരവാധി ആകിമാട്ടും പോല്‍ യെനിക് എന്റെ ധൈവ്തിയം ചെയ്യണമെന്നു തോന്നി.യെനിക് ആവും വിധം പ്രതികരികണം.ഇത് എന്റെ നിഗമനം മാത്രം സത്യം ആകണമെന്നില..ചിലപ്പോള്‍ സത്യവും ആകാം ഞാന്‍ എഴുതിയത്.പക്ഷെ ഒന്ന് ന്ജിങ്ങള്‍ മനസ്സിലാകണം. സംഭവം നടകുന്നത് മുസ്ലിങ്ങളെ കൊന്നടുകുന്ന അമേരികിയിളല്ല... മുസ്ലിം ആയതിന്റെ പേരില്‍ മാത്രം പലസ്തീനെ ആക്രമിക്കുന്ന ജൂതന്മാരുടെ ഇസ്രെയെലില്ല..മുസ്ലിം ലീഗ് ഇല്ലാത്തത് കൊണ്ട് മാത്രം മുസ്ലിങ്ങള്‍ കഷ്ടത അനുബവികുന്നു എന്ന് അവര്‍ പറയുന്ന ബംഗാളിലോ ഗുജ്രാതിലോ അല്ല..സമുദായ പാര്‍ടിയുടെ ഒരേയൊരു ശക്തി കേന്ദ്രമായ,ഒരു കേന്ദ്ര സഹമന്ത്രി കൂടിയുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍..
പ്രതികരികാതിരിക്കാന്‍ പറ്റുമോ?
നിങ്ങള്‍ പറയൂ..

_ഷംസീര്‍_

06 June 2010

മോഷണം


സ്കൂള്‍ ജീവതത്തില്‍ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ചിന്തികുമ്പോള്‍ ഏറ്റവും വേദനിപ്പികുന്നതും,പക്ഷെ, അത് ചെയ്തത് അറിയാത്ത പ്രായത്തില്‍ ആണല്ലോ എന്ന് കരുതി ആശസിക്കുന്നതുമായ ചിലപ്പോള്‍ ചിരിപ്പികുന്നതുമായ ഒരു സംഭവം ഉണ്ട് ...അനുഭവം..ഒരിക്കലും മറക്കാത്ത അനുഭവം..അത് രണ്ടു ക്ലാസ്സില്‍ ആയിരുന്നു.പിള്ള മനസ്സില്‍ കള്ളം ഇല്ല എന്നല്ലേ?എന്‍റെ മനസ്സില്‍ കള്ളം ഉണ്ടോ?വായിച്ചിട്ട് പറയു.ഞാന്‍ ഇവിടെ വന്‍ വിവാദമായ ഒരു സംഭവത്തിന്റെ സത്യാവസ്ഥ വെളിപെടുത്തുവാന്‍ പോകുകയാണ്.എന്ത് സംഭവിക്കും ഒന്നും പറയാന്‍ പറ്റില്ല.


എന്‍റെ വീട് പോലെ തന്നെ എന്‍റെ ഉമ്മയുടെ കാകാന്‍റെ(അമ്മാവന്റെ) വീടും ചരിത്രം ഉറങ്ങുന്ന ചന്ദ്രഗിരി കോട്ടയുടെ സമീപം മേല്പരംബില്‍ തന്നെ ആണ്..
കാകയുടെ ചെറിയ മകന്‍ എന്നെകാള്‍ ഒരു വയസ്സിനു മൂത്തത്...ഒരേ ഒരു വയസ്സിനു..പേര് മന്‍സൂര്‍ ..ഞങ്ങള്‍ എന്നും നല്ല കൂട്ടായിരുന്നു.ഇന്നും അത് നില നിര്‍ത്തി പോന്നു.

കാക ദുബായില്‍ നിന്ന് വരുന്നത് കൊണ്ട് ഞാന് ഉമ്മയും കാകയുടെ വീട്ടില്‍ രണ്ടു ദിവസം താമസിക്കാന്‍ പോയി.കാക കുറെ സാധനം ദുബായില്‍ നിന്നും കൊണ്ട് വന്നു..മിടായിയും പേന പാവകളും ഒക്കെ.കാക യുടെ നാടടെ ഉള്ള വരവില്‍ കുടംബത്തിലുള്ള സകല കുട്ടികളും പെട്ടി പൊട്ടിക്കാന്‍ കാത്തിരിക്കുക ആണ്.ഈ പാവം ഞാനും.ആക്രാന്തത്തോടെ പ്രതീക്ഷിച്ച പോലെ തന്നെ എനിക്കും കിട്ടി അതില്‍ നിന്നും ഒരു ഓഹരി.എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.

പക്ഷെ,കാക ഒരു സ്പെഷ്യല്‍ വാച് കൊണ്ട് വന്നിരുന്നു.ഒന്നേ ഒന്ന്. വാചിനായി എല്ലാവരും ആര്‍ത്തിയോടെ നോക്കി.പക്ഷെ, വാച് കൊടുത്തത് കാകന്റെ മകന്‍ മന്സൂരിനു ആയിരുന്നു.ആ വാച്ചിന് ഒരു പാട് സവിശേഷതകള്‍ ഉണ്ടായിരുന്നു. ആ വാച് ഓരോ അര മണികൂര്‍ കഴിയുമ്പോഴും കോഴിയുടെ ശബ്ദം ഉണ്ടാകും..അത് മാത്രമല്ല വേറെയും പല ഉണ്ടാക്കും. ഇടയ്ക്ക് കുറെ തരം ലേറ്റ് കത്തും.അങ്ങെനെ ഒരു പാട്.ഇന്ന് അത് പോലാത്തത് സുലഭാമാനെങ്കിലും അന്ന് അത് അപൂര്‍വമായിരുന്നു..അല്ല ഞാന്‍ കണ്ടത് ആദ്യമായിട്ടായിരുന്നു.

ആ വാച്ച് കയ്യില്‍ കെട്ടി അവന്‍ ചെത്തി നടകുമ്പോള്‍ എന്റെ മനസ്സില്‍..അസൂയ പൊന്തി വന്നു..അത് പോലൊരു വാച്ച് എനിക്കും വേണം.കുഞ്ഞു മനസ്സിന്‍റെ കുഞ്ഞു ആഗ്രഹം.എന്ത് ചെയ്യും അത് പോലൊരു വാച് കിട്ടാന്‍?..അല്ല ആ വാച് തന്നെ ആയാലെന്ത്?..ആ വാച് തന്നെ മതി!!...അത് മതി!!അത് കിട്ടാന്‍ എന്ത് വഴി?അതെ..മോഷണം തന്നെ...പിന്നെ അല്ലാതെ..നാളെ സ്കൂളില്‍ അത് ഇട്ടു ചങ്ങാതി മാരുടെ മുന്‍പില്‍ ചെത്തി നടക്കണം....എന്‍റെ മനസ്സിലെ ചെകുത്താന്‍ അപ്പോഴെ ഉണര്‍ന്നു കഴിഞ്ഞിരുന്നു...രാത്രി മുഴുവന്‍ ഉറങ്ങാതെ പ്ലാന്‍ ചെയ്തു..അവന്‍ വാച് വെയ്കുന്ന സ്ഥലവും എല്ലാം അതിവിധ്ഗ്തമായി കണ്ടു പിടിച്ചു.

രാവിലെ തന്നെ എന്‍റെ പ്ലാന്‍ വളരെ സുന്ദരമായി ചെയ്തു തീര്‍ത്തു.അതെ മോഷണം തന്നെ!!..എന്‍റെ ആദ്യ മോഷണം..മോഷണമെന്ന മഹത്തായ കലയില്‍ ഞാന്‍ അരങ്ങേറ്റം കുറിച്ചു.അല്പം പോലും ഭയം ഉണ്ടായിരുന്നില്ല.പിടിക്കപെട്ടാല്‍ എന്താവും എന്ന ചിന്തയോ,ധാരണയോ ,ബോധമോ ഉണ്ടെങ്കില്‍ അല്ലെ ഭയം ഉണ്ടാവും?

പിറ്റേന്ന് ഞാന്‍ സ്കൂളില്‍ പോയി.കൂട്ടുകാരുടെ മുന്നില്‍ ഹീറോ ആയി.എന്‍റെ എല്ലാ ആഗ്രഹങ്ങളും പൂര്തികരിച്ചു വിജയ ഭാവത്തോടെ ഞാന്‍ സ്കൂള്‍ വിട്ടു കാകാന്‍റെ വീട്ടിലെക്കു തിരിച്ചു പോയി.
പക്ഷെ,അവിടെ വാച് പ്രശ്നം രൂക്ഷ മായിരുന്നു..വാച് കാണാത്തത് കൊണ്ട് മന്‍സൂര്‍ കരഞ്ഞു കൊണ്ട് വീട്ടി ഇരുന്നു.സ്കൂളില്‍ പോകാതെ.എല്ലാവരും വാച് പ്രശ്നം ചര്‍ച്ച ചെയ്യുന്നു.ഞാന്‍ ഒന്നും അറിയാതെ ഭാവത്തില്‍ വീട്ടില്‍ കയറി.എന്നിട്ട് ഞാന്‍ വാച്ച് എടുത്ത സ്ഥലത്തിന്റെ കുറച്ചു ദൂരമായി ആര്‍ക്കും പെട്ടന്ന് കാണാത്ത സ്ഥലത്ത് വാച്ച് വെച്ചു.ഞാനാര മോന്‍.കക്കാന്‍ മാത്രമല്ല നിക്കാനും അറിയും.നിങ്ങള്‍ എന്താ കരുതിയത്‌ ഞാന്‍ വെറും ലോട്ട് ലൊടുക്കു കള്ളന്‍ ആണെന്നോ?പിന്നെ..കുറച്ചു സമയം കഴിഞ്ഞു ആര്‍ക്കോ വാച്ച് കിട്ടി..എല്ലാവര്ക്കും സമാധാനമായി..അവനും ..എനിക്കും..ശുഭം...

പക്ഷെ,ഞാന്‍ മോഷ്ടിച്ചത് അവര്‍ക്ക് അറിഞ്ഞിരിക്കില്ലേ?
ഞാന്‍ വേദനിക്കേണ്ട എന്ന് കരുതി ആയിരിക്കും പറയാതിരുന്നത്..
ഒരു പക്ഷെ അന്ന് ആരെങ്കിലും എന്നെ കള്ളന്‍ എന്ന് വിളിച്ചിരുന്നെങ്കില്‍...
ഇന്ന്..ഞാന്‍ എന്തായി തീരുമായിരുന്നു...ഒരു പക്ഷെ????

അതെ..എനിക്കു ഇന്ന് ഓര്‍ക്കുംബ്ബോള്‍ ചിരിക്കാന്‍ തോന്നും ..മറക്കാനും...

22 May 2010

വിട പറയും നേരം....

പറയുന്നുവോ നീയെന്‍
നെഞ്ചിലെ പ്രാവേ...
കൊഴിഞ്ഞുവോ നീയെന്‍
കരളിലെ പൂവേ...
മറന്നുവോ നീയെന്‍
ഖല്‍ബിലെ ഗാനം...
പടരുകയില്ലെനീ വീണ്ടും
യെന്‍ ഖല്‍ബില്‍...

നീ വിടപറയും നേരം
യെന്‍ നെന്ജിലെ
കുഞ്ഞു പൂവ് കൊഴിഞ്ഞത് പോലെ...
നീ പിരിയും നേരം
യെന്‍ നെഞ്ചകം
കത്തിയമരുന്നത് പോലെ....

ഓര്‍മയില്ലേ നീ യെന്‍ ആതകിളി
മുന്തിരി വള്ളി പോലെ നമ്മുടെ
ജീവനില്‍ പടരന്ന ആ സ്നേഹം..
ആ സ്നേഹത്തിന്‍ അലിഞ്ഞു പോയ
പഴയ നിമിഷങ്ങള്‍..
പിരികാന്നാവുമോ?
തകര്‍ക്കനാവുമോ?
പരസ്പരം ഒട്ടിയമാര്‍ന്നു
പോയ നമ്മുടെ ഹൃദയങ്ങളെ...

ഇനി...
നിന്നെ സ്നേഹിച്ച കുറ്റത്തിനുള്ള
ശിക്ഷയായി
വിരഹത്തിന്റെ തടങ്കലില്‍..
എത്ര നാള്‍....?



10 February 2010

പ്രണയ ദിനം


വീണ്ടും ഒരു
വിഡ്ഢി ദിനം
അഥവാ
പ്രണയ ദിനം
കൂടി വന്നെത്തി.
എത്ര പ്രണയ ദിനം എന്‍റെ ഓര്‍മയില്‍ ഉണ്ടെതെന്നു-
അറിയില്ല...
പക്ഷെ,
അതിനേകാള്‍ അധികം കാമുകി മാരുണ്ടായിരുന്നു
എന്ന് എനിക്കു അറിയാം...
സ്കൂള്‍ പഠിക്കുന്ന കാലത്ത്
ആശംസ കാര്‍ഡു കൊടുത്തു തീരാത്തത് കൊണ്ട്
വര്‍ഷത്തില്‍ മൂന്നൂറ്റി അറുപത്തി അഞ്ചു -
ദിനവും പ്രണയ ദിന മാവണമെന്നു ആഗ്രഹിച്ച-
ബുദ്ധിയില്ലാത്ത കാലം ഉണ്ടായിരുന്നു.
എപ്പോള്‍ ആ ചിന്ത പോയെങ്കിലും...
ഒന്‍പതോളം ഗ്രീടിങ്ങ്സ് ഞാന്‍ ഇന്നും വാങ്ങിടുണ്ട്
അത് തികയുമോ എന്ന് അറിയില്ലെങ്കിലും...

25 January 2010

വെറുപ്പ്

ഞാന്‍ അവളെ ഒരു പാട് സ്നേഹിക്കുന്നു
അവള്‍ക്ക് ഇല്ലെങ്കിലും
ഞാന്‍ എന്നും അവളെ കാണാന്‍ ആഗ്രഹിക്കാറുണ്ട്
അവള്‍ക്ക് ഇല്ലെങ്കിലും
ഞാന്‍ എന്നും അവളുടെ പിന്നാലെ പോകാറുണ്ട്
അവള്‍ക്കു ഇഷ്ടമില്ലെങ്കിലും
ഞാന്‍ എന്നും അവളെ സ്വപ്നം കാണാറുണ്ട്
അവള്‍ കാണാറില്ലെങ്കിലും
ഞാന്‍ അവളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു
അവള്‍ക്കു അത് ഇല്ലെങ്കിലും
അവള്‍ക്കു എന്നോട് തീരെ ഇഷ്ടമില്ലെങ്കിലും
ഞാന്‍ ഇത്തിരി പോലും അവളെ വേരുകുന്നില്ല
അവള്‍ക്ക് അത് ഉണ്ടെങ്കിലും.